عن عبد الله بن عمرو بن العاص رضي الله عنهما مرفوعاً: قال: لم يكن رسول الله صلى الله عليه وسلم فاحشاً ولا متفحشاً، وكان يقول: «إن من خياركم أحسنكم أخلاقًا».
[صحيح] - [متفق عليه]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- മര്യാദയില്ലാത്തവരോ, മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "തീർച്ചയായും നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- മോശമായ വാക്കുകൾ സംസാരിച്ചിരുന്നവരോ, മോശമായ പ്രവൃത്തികൾ ചെയ്തിരുന്നവരോ ആയിരുന്നില്ല. അതവിടുത്തെ സ്വഭാവമായിരുന്നില്ല എന്നതിനൊപ്പം, മോശം വാക്കുകൾ കൽപ്പിച്ചുണ്ടാക്കി പറയുന്നവരുമായിരുന്നില്ല അവിടുന്ന്. മറിച്ച്, മഹത്തരമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു നബി -ﷺ-. വിശ്വാസികളിൽ ഏറ്റവും ശ്രേഷ്ഠർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് എന്നാണ് അവിടുന്ന് പറഞ്ഞിരുന്നത്. കാരണം നല്ല സ്വഭാവം നന്മകളിലേക്ക് നയിക്കുകയും, തിന്മകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മോശം വാക്കുകളും പ്രവൃത്തികളും മ്ലേഛവൃത്തികളും ഉപേക്ഷിക്കുന്നവനായിരിക്കണം ഒരു യഥാർത്ഥ മുഅ്മിൻ.
  2. * നബി -ﷺ- അവിടുത്തെ സ്വഭാവം എപ്രകാരം ശ്രദ്ധയോടെ നിലനിർത്തിയിരുന്നു എന്ന് ശ്രദ്ധിക്കുക. അവിടുത്തെ ജീവിതത്തിൽ സൽകർമ്മങ്ങളും നല്ല വാക്കുകളുമല്ലാതെ കാണാൻ കഴിയില്ല.
  3. * മുഅ്മിനീങ്ങൾ പരസ്പരം മത്സരിക്കേണ്ട മേഖലയാണ് സൽസ്വഭാവമെന്നത്. അതിൽ ഏറ്റവും മുന്നിലെത്തിയവനാണ് അവരിൽ ഏറ്റവും നല്ലവനും, ഏറ്റവും പൂർണ്ണമായ ഈമാനുള്ളവനും.
കൂടുതൽ