عن عبد الله بن عمرو بن العاص رضي الله عنهما مرفوعاً: قال: لم يكن رسول الله صلى الله عليه وسلم فاحشاً ولا متفحشاً، وكان يقول: «إن من خياركم أحسنكم أخلاقًا».
[صحيح] - [متفق عليه]
المزيــد ...
അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- മര്യാദയില്ലാത്തവരോ, മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "തീർച്ചയായും നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
നബി -ﷺ- മോശമായ വാക്കുകൾ സംസാരിച്ചിരുന്നവരോ, മോശമായ പ്രവൃത്തികൾ ചെയ്തിരുന്നവരോ ആയിരുന്നില്ല. അതവിടുത്തെ സ്വഭാവമായിരുന്നില്ല എന്നതിനൊപ്പം, മോശം വാക്കുകൾ കൽപ്പിച്ചുണ്ടാക്കി പറയുന്നവരുമായിരുന്നില്ല അവിടുന്ന്. മറിച്ച്, മഹത്തരമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു നബി -ﷺ-. വിശ്വാസികളിൽ ഏറ്റവും ശ്രേഷ്ഠർ അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ് എന്നാണ് അവിടുന്ന് പറഞ്ഞിരുന്നത്. കാരണം നല്ല സ്വഭാവം നന്മകളിലേക്ക് നയിക്കുകയും, തിന്മകൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും.