عن أبي مسعود البدري رضي الله عنه مرفوعاً: «إذا أَنْفَقَ الرجلُ على أهله نَفَقَةً يَحْتَسِبُهَا فهي له صَدَقَةٌ».
[صحيح] - [متفق عليه]
المزيــد ...

അബൂ മസ്ഊദ് അൽ ബദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തൻ്റെ കുടുംബത്തിന് ചിലവ് ചെയ്യുകയും, അതിൽ (അല്ലാഹുവിൻ്റെ പ്രതിഫലം) പ്രതീക്ഷിക്കുകയും ചെയ്താൽ അത് അവന് ഒരു ദാനധർമ്മമായിരിക്കും."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ഒരാളുടെ മേൽ ചിലവിന് നൽകൽ ബാധ്യതയായിട്ടുള്ള അയാളുടെ ഭാര്യക്കും കുട്ടികൾക്കും അതു പോലുള്ളവർക്കും വേണ്ടി ചിലവഴിക്കുമ്പോൾ അതിലൂടെ ഒരാൾ അല്ലാഹുവിൻ്റെ സാമീപ്യം ഉദ്ദേശിക്കുകയും, താൻ ചിലവഴിക്കുന്നതിന് അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്താൽ അവന് അതിൻ്റെ പ്രതിഫലം ലഭിക്കുന്നതാണ്. ദരിദ്രർക്കും മറ്റും ദാനം നൽകുന്നത് പോലെ അതിനും പ്രതിഫലമുണ്ടായിരിക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കുടുംബത്തിന് ചിലവ് നൽകുന്നതിലൂടെ അല്ലാഹുവിൻ്റെ പ്രതിഫലം ലഭിക്കുന്നതാണ്. അതിനാൽ (അല്ലാഹുവിൽ) വിശ്വസിച്ച ഓരോ മുസ്ലിമും തൻ്റെ പ്രവർത്തനത്തിലൂടെ അല്ലാഹുവിൻ്റെ തൃപ്തി ഉദ്ദേശിക്കുകയും, അവൻ്റെ അരികിലുള്ള പ്രതിഫലം ആഗ്രഹിക്കുകയും വേണം.