عَنْ عَائِشَةَ أُمِّ المؤْمنينَ رَضيَ اللهُ عنها قَالَت:
دَخَلَتْ هِنْدٌ بِنْتُ عُتْبَةَ امْرَأَةُ أَبِي سُفْيَانَ عَلَى رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: يَا رَسُولَ اللهِ، إِنَّ أَبَا سُفْيَانَ رَجُلٌ شَحِيحٌ، لَا يُعْطِينِي مِنَ النَّفَقَةِ مَا يَكْفِينِي وَيَكْفِي بَنِيَّ إِلَّا مَا أَخَذْتُ مِنْ مَالِهِ بِغَيْرِ عِلْمِهِ، فَهَلْ عَلَيَّ فِي ذَلِكَ مِنْ جُنَاحٍ؟ فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خُذِي مِنْ مَالِهِ بِالْمَعْرُوفِ مَا يَكْفِيكِ وَيَكْفِي بَنِيكِ».
[صحيح] - [متفق عليه] - [صحيح مسلم: 1714]
المزيــد ...
മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം:
അബൂ സുഫ്യാന്റെ ഭാര്യയായ ഹിന്ദ് ബിൻത് ഉത്ബ അല്ലാഹുവിന്റെ റസൂലിൻ്റെ (ﷺ) സന്നിധിയിൽ വന്നുകൊണ്ട് പറഞ്ഞു: അല്ലാഹുവിന്റെ റസൂലേ, അബൂ സുഫ്യാൻ ഒരു പിശുക്കനായ മനുഷ്യനാണ്. എനിക്കും എന്റെ മക്കൾക്കും ആവശ്യമായത് അദ്ദേഹം ചെലവിന് നൽകാറില്ല. അദ്ദേഹത്തിന്റെ സമ്പത്തിൽ നിന്ന് അദ്ദേഹമറിയാതെ ഞാൻ എടുത്തെങ്കിലൊഴികെ. അതിന് എനിക്ക് കുറ്റമുണ്ടാകുമോ? അപ്പോൾ അല്ലാഹുവിന്റെ റസൂൽ (ﷺ) പറഞ്ഞു: "നിനക്കും നിന്റെ മക്കൾക്കും ആവശ്യമായത് നല്ല നിലയിൽ അയാളുടെ സമ്പത്തിൽ നിന്നും നീ എടുത്തുകൊള്ളുക."
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 1714]
ഹിൻദ് ബിൻത് ഉത്ബഃ (رضي الله عنها) തൻ്റെ ഭർത്താവായ അബൂസുഫ്‌യാൻ്റെ (رضي الله عنها) വിഷയത്തിൽ നബിയോട് (ﷺ) ഒരു സംശയം ആരായുകയുണ്ടായി. അദ്ദേഹം പിശുക്കനാണെന്നും, തൻ്റെ സമ്പത്തിന്റെ വിഷയത്തിൽ അതീവ ശ്രദ്ധയുള്ളയാളാണെന്നും, ഹിൻദിനും മക്കൾക്കും ആവശ്യമായത് ചെലവിന് കൊടുക്കുന്നില്ലെന്നും, അതിനാൽ അദ്ദേഹത്തിൻ്റെ സമ്പത്തിൽ നിന്ന് അദ്ദേഹം അറിയാതെ താൻ കുറച്ച് പണം എടുക്കാറുണ്ടെന്നും, അക്കാര്യം തൻ്റെ മേൽ ഒരു തെറ്റായി മാറുമോ എന്നുമായിരുന്നു അവരുടെ സംശയം. നബി (ﷺ) പറഞ്ഞു: "നാട്ടുനടപ്പനുസരിച്ച് നിനക്ക് ആവശ്യമുള്ളതായി ബോധ്യമുള്ള പണം നിനക്കും നിൻ്റെ കുട്ടികൾക്കും വേണ്ടി ഭർത്താവിൻ്റെ സമ്പത്തിൽ നിന്ന് നീ എടുത്തു കൊള്ളുക. അത് അയാളുടെ അറിവോടെയല്ലെങ്കിലും തെറ്റില്ല."