+ -

عن سعد بن عبادة رضي الله عنه أنه قال:
يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْدٍ.

[حسن بمجموع طرقه] - [رواه أبو داود والنسائي وابن ماجه] - [سنن أبي داود: 1681]
المزيــد ...

സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം:
അല്ലാഹുവിൻ്റെ റസൂലേ! സഅ്ദിൻ്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. അതിനാൽ (അവർക്കായി നൽകാവുന്ന) ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ ഏതാണ്? നബി -ﷺ- പറഞ്ഞു: "വെള്ളമാണ്." അങ്ങനെ സഅ്ദ് ഒരു കിണർ കുഴിക്കുകയും, ഇത് സഅ്ദിൻ്റെ ഉമ്മക്ക് വേണ്ടിയാണ് എന്ന് പറയുകയും ചെയ്തു.

- - [سنن أبي داود - 1681]

വിശദീകരണം

സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- ൻ്റെ ഉമ്മ മരണപ്പെട്ടപ്പോൾ നബി -ﷺ- യോട് സഅ്ദ് തൻ്റെ ഉമ്മക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃയെ കുറിച്ച് അന്വേഷിച്ചു. ഏറ്റവും ശ്രേഷ്ഠമായ സ്വദഖഃ വെള്ളം നൽകലാണ് എന്നായിരുന്നു നബി -ﷺ- യുടെ മറുപടി. അദ്ദേഹം തൻ്റെ ഉമ്മക്ക് വേണ്ടിയുള്ള ദാനമായി ഒരു കിണർ കുഴിക്കുകയും ചെയ്തു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. വെള്ളം ഏറ്റവും ശ്രേഷ്ഠമായ ദാനധർമ്മങ്ങളിൽ പെട്ടതാണ്.
  2. വെള്ളം ദാനമായി നൽകാനാണ് നബി -ﷺ- സഅ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നിർദേശിച്ചത്. കാരണം ഐഹികവും പാരത്രികവുമായ വിഷയങ്ങളിൽ ഏറ്റവും വിശാലമായ പ്രയോജനം നൽകുന്ന കാര്യമാണത്. ചൂടിൻ്റെ കാഠിന്യവും വെള്ളത്തിനുള്ള ആവശ്യകതയും വെള്ളത്തിൻ്റെ ലഭ്യതയുടെ കുറവും അതിൻ്റെ പ്രാധാന്യം വീണ്ടും വർദ്ധിപ്പിക്കുന്നു.
  3. ദാനധർമ്മങ്ങളുടെ പ്രതിഫലം മരിച്ച വ്യക്തികൾക്ക് ലഭിക്കുന്നതാണ് എന്ന സൂചന.
  4. സഅ്ദ് ബ്നു ഉബാദഃ -رَضِيَ اللَّهُ عَنْهُ- തൻ്റെ മാതാവിനോട് ചെയ്ത പുണ്യം.
പരിഭാഷ: ഇംഗ്ലീഷ് ഇന്തോനേഷ്യ റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الهولندية الغوجاراتية Kargaria النيبالية الصربية Keniaroandia الرومانية المجرية التشيكية الموري Malagasy الولوف Azerianina الأوكرانية الجورجية المقدونية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ