عن ابن مسعود رضي الله عنه قال: قال النبي صلى الله عليه وسلم : «الجنة أقرب إلى أحدكُم من شِرَاكِ نَعْلِه، والنار مِثلُ ذلك».
[صحيح] - [رواه البخاري]
المزيــد ...
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "സ്വർഗം നിങ്ങളിൽ ഓരോരുത്തരുടെയും ചെരുപ്പിൻ്റെ വാറിനേക്കാൾ അടുത്താണ്. നരകവും അതു പോലെ തന്നെ."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
സ്വർഗവും നരകവും മനുഷ്യൻ്റെ കാൽപ്പാദത്തിന് മുകളിലെ ചെരുപ്പിൻ്റെ വാറിനെ പോലെ സമീപസ്ഥമാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. മനുഷ്യനോട് വളരെ അടുത്താണല്ലോ അവൻ്റെ ചെരുപ്പിൻ്റെ വാറുണ്ടായിരിക്കുക. മനുഷ്യൻ ചിലപ്പോൾ അല്ലാഹുവിൻ്റെ തൃപ്തിക്ക് കാരണമാകുന്ന ഒരു സൽകർമ്മം പ്രവർത്തിക്കുകയും, അത് അവനെ സ്വർഗീയ സുഖാനുഗ്രഹങ്ങളിലേക്ക് എത്തിക്കുകയും ചെയ്തേക്കാം; അവനാകട്ടെ, അത് ഇത്ര വലിയ പദവിയിൽ എത്തുമെന്ന് വിചാരിച്ചിട്ടുമുണ്ടാകില്ല. മറ്റു ചിലപ്പോൾ അവൻ ഒരു തിന്മ പ്രവർത്തിച്ചേക്കാം; അവനതിന് യാതൊരു പ്രാധാന്യവും കൽപ്പിച്ചിട്ടുണ്ടായിരിക്കില്ല. എന്നാൽ അത് അല്ലാഹുവിൻ്റെ കോപത്തിന് കാരണമാവുകയും, അവനെ അത് ധാരാളക്കണക്കിന് വർഷങ്ങൾ വഴിദൂരം നരകത്തിൻ്റെ ആഴത്തിലേക്ക് ആപതിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ അവനാകട്ടെ, ആ തിന്മയുടെ ഗൗരവം മനസ്സിലാക്കിയിട്ടും ഉണ്ടായിരിക്കുകയില്ല.