عن سهل بن سعد رضي الله عنهما مرفوعاً: «من يضمن لي ما بين لَحْيَيْهِ وما بين رجليه أضمن له الجنة».
[صحيح] - [رواه البخاري]
المزيــد ...

സഹ്ൽ ബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരാണ് തൻ്റെ താടിയെല്ലുകൾക്കിടയിലുള്ളതും കാലുകൾക്കിടയിലുള്ളതും (സൂക്ഷിക്കാമെന്ന്) എനിക്ക് ഉറപ്പു നൽകുന്നത്; ഞാനവന് സ്വർഗം ഉറപ്പു നൽകാം."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- രണ്ട് കാര്യങ്ങളിലേക്ക് ഓരോ മുസ്ലിമിനും വഴികാണിച്ചു നൽകുന്നു. അവ രണ്ടും അവൻ മുറുകെ പിടിച്ചാൽ അല്ലാഹു തഖ്'വയുള്ള (സൂക്ഷ്മത പുലർത്തുന്ന) അവൻ്റെ ദാസന്മാർക്ക് വാഗ്ദാനം ചെയ്ത സ്വർഗത്തിൽ പ്രവേശിക്കാൻ അവന് സാധിക്കുന്നതാണ്. ഒന്നാമത്തെ കാര്യം: അല്ലാഹുവിന് കോപമുണ്ടാക്കുന്നത് സംസാരിക്കുന്നതിൽ നിന്ന് തൻ്റെ നാവിനെ സംരക്ഷിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം: വ്യഭിചാരത്തിൽ അകപ്പെടുന്നതിൽ നിന്ന് തൻ്റെ ഗുഹ്യാവയവം സംരക്ഷിക്കുക എന്നതും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നാവും ഗുഹ്യാവയവവും ഹറാമിൽ വീണു പോകുന്നതിൽ നിന്ന് സംരക്ഷിക്കുന്നത് സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണമാണ്.
  2. * നരകത്തിൽ പ്രവേശിക്കാൻ ഏറ്റവും അധികം കാരണമാകുന്നത് നാവും ഗുഹ്യാവയവവും സൂക്ഷിക്കാത്തതാണ്.
കൂടുതൽ