عن سهل بن سعد رضي الله عنهما مرفوعاً: «من يضمن لي ما بين لَحْيَيْهِ وما بين رجليه أضمن له الجنة».
[صحيح] - [رواه البخاري]
المزيــد ...
സഹ്ൽ ബ്നു സഅ്ദ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരാണ് തൻ്റെ താടിയെല്ലുകൾക്കിടയിലുള്ളതും കാലുകൾക്കിടയിലുള്ളതും (സൂക്ഷിക്കാമെന്ന്) എനിക്ക് ഉറപ്പു നൽകുന്നത്; ഞാനവന് സ്വർഗം ഉറപ്പു നൽകാം."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
നബി -ﷺ- രണ്ട് കാര്യങ്ങളിലേക്ക് ഓരോ മുസ്ലിമിനും വഴികാണിച്ചു നൽകുന്നു. അവ രണ്ടും അവൻ മുറുകെ പിടിച്ചാൽ അല്ലാഹു തഖ്'വയുള്ള (സൂക്ഷ്മത പുലർത്തുന്ന) അവൻ്റെ ദാസന്മാർക്ക് വാഗ്ദാനം ചെയ്ത സ്വർഗത്തിൽ പ്രവേശിക്കാൻ അവന് സാധിക്കുന്നതാണ്. ഒന്നാമത്തെ കാര്യം: അല്ലാഹുവിന് കോപമുണ്ടാക്കുന്നത് സംസാരിക്കുന്നതിൽ നിന്ന് തൻ്റെ നാവിനെ സംരക്ഷിക്കുക എന്നതാണ്. രണ്ടാമത്തെ കാര്യം: വ്യഭിചാരത്തിൽ അകപ്പെടുന്നതിൽ നിന്ന് തൻ്റെ ഗുഹ്യാവയവം സംരക്ഷിക്കുക എന്നതും.