عن أنس بن مالك رضي الله عنه مرفوعاً: «يَسِّرُوا وَلاَ تُعَسِّرُوا، وَبَشِّرُوا وَلاَ تُنَفِّرُوا».
[صحيح] - [متفق عليه]
المزيــد ...
അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; നിങ്ങൾ (ജനങ്ങളെ) അകറ്റിക്കളയരുത്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പവും ലളിതവുമാക്കാൻ നബി -ﷺ- ഇഷ്ടപ്പെട്ടിരുന്നു. രണ്ട് കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു എടുത്തിരുന്നത്; അത് നിഷിദ്ധമാകാത്തിടത്തോളം. "നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്." എല്ലാ സന്ദർഭത്തിലും ഇത് ബാധകമാണ്. "നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; (ജനങ്ങളെ) അകറ്റിക്കളയരുത്." നന്മ അറിയിച്ചു നൽകുകയാണ് ചെയ്യേണ്ടത്. ജനങ്ങളെ അകറ്റുക എന്നതിന്റെ നേർവിപരീതമാണത്. തിന്മകളും ചീത്തകാര്യങ്ങളും അറിയിച്ചു കൊടുക്കുക എന്നത് ജനങ്ങളെ അകറ്റുന്നതിൽ പെട്ടതാണ്.