عن أنس بن مالك رضي الله عنه مرفوعاً: «يَسِّرُوا وَلاَ تُعَسِّرُوا، وَبَشِّرُوا وَلاَ تُنَفِّرُوا».
[صحيح] - [متفق عليه]
المزيــد ...

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്. നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; നിങ്ങൾ (ജനങ്ങളെ) അകറ്റിക്കളയരുത്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പവും ലളിതവുമാക്കാൻ നബി -ﷺ- ഇഷ്ടപ്പെട്ടിരുന്നു. രണ്ട് കാര്യങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കേണ്ടി വന്നാൽ അവിടുന്ന് അതിൽ ഏറ്റവും എളുപ്പമുള്ളതായിരുന്നു എടുത്തിരുന്നത്; അത് നിഷിദ്ധമാകാത്തിടത്തോളം. "നിങ്ങൾ എളുപ്പമാക്കുക; നിങ്ങൾ പ്രയാസം സൃഷ്ടിക്കരുത്." എല്ലാ സന്ദർഭത്തിലും ഇത് ബാധകമാണ്. "നിങ്ങൾ സന്തോഷവാർത്ത അറിയിക്കുക; (ജനങ്ങളെ) അകറ്റിക്കളയരുത്." നന്മ അറിയിച്ചു നൽകുകയാണ് ചെയ്യേണ്ടത്. ജനങ്ങളെ അകറ്റുക എന്നതിന്റെ നേർവിപരീതമാണത്. തിന്മകളും ചീത്തകാര്യങ്ങളും അറിയിച്ചു കൊടുക്കുക എന്നത് ജനങ്ങളെ അകറ്റുന്നതിൽ പെട്ടതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജനങ്ങൾക്ക് അല്ലാഹുവിനോട് സ്നേഹമുണ്ടാക്കുകയും, അവർക്ക് നന്മകളിൽ താൽപര്യം ജനിപ്പിക്കുകയും ചെയ്യലാണ് ഓരോ മുഅ്മിനിന്റെയും മേൽ നിർബന്ധമായിട്ടുള്ളത്.
  2. * ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കേണ്ടതെങ്ങിനെയെന്ന് യുക്തിപരമായി ചിന്തിക്കുക എന്നത് പ്രബോധകർ നിർവ്വഹിക്കേണ്ട കാര്യങ്ങളിൽ പെട്ടതാണ്.
  3. * സന്തോഷവാർത്ത അറിയിക്കുന്നത് ജനങ്ങളിൽ ആഹ്ളാദവും കാര്യങ്ങൾ സ്വീകരിക്കാനുള്ള താൽപര്യവും പ്രബോധകനോടും അയാൾ പറയുന്ന കാര്യത്തോടും മാനസികമായ അടുപ്പവും സൃഷ്ടിക്കും.
  4. * പ്രയാസം സൃഷ്ടിക്കുന്നത് ജനങ്ങൾ അകലാനും മാറിപ്പോകാനും, പ്രബോധകന്റെ സംസാരത്തെ അവർ സംശയിക്കാനും കാരണമായിത്തീരും.
  5. * അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വിശാലത നോക്കൂ; ലാളിത്യവും എളുപ്പവും നിറഞ്ഞ മതനിയമങ്ങളാണ് അല്ലാഹു മുസ്ലിംകൾക്ക് തൃപ്തിപ്പെട്ടു നൽകിയിരിക്കുന്നത്.
കൂടുതൽ