عن عبد الله بن عمرو بن العاص رضي الله عنهما عن النبي صلى الله عليه وسلم قال: «ليس الواصل بالمُكَافِئِ ، ولكنَّ الواصل الذي إذا قَطعت رحِمه وصَلَها».
[صحيح] - [رواه البخاري]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കുടുംബബന്ധം ചേർക്കുന്നവൻ എന്നാൽ പകരമായി ബന്ധം ചേർക്കുന്നവനല്ല. മറിച്ച്, തന്നോടുള്ള ബന്ധം മുറിച്ചാൽ അത് ചേർക്കുന്നവനാണ് യഥാർത്ഥ കുടുംബബന്ധം ചേർക്കുന്നവൻ."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

"കുടുംബബന്ധം ചേർക്കുന്നവൻ എന്നാൽ പകരമായി ബന്ധം ചേർക്കുന്നവനല്ല." അതായത്, കുടുംബബന്ധം ചേർക്കുന്നതിലും നന്മ പ്രവർത്തിക്കുന്നതിലും പൂർണ്ണത പ്രാപിച്ചവനെന്നാൽ നന്മക്ക് പകരമായി നന്മ ചെയ്യുന്നവനല്ല. മറിച്ച്, യഥാർത്ഥ കുടുംബബന്ധം ചേർക്കുന്നവൻ തന്നോട് ബന്ധം മുറിക്കപ്പെട്ടാലും, മറ്റുള്ളവർ തന്നോട് മോശം പ്രവർത്തിച്ചാലും ബന്ധം കൂട്ടിച്ചേർക്കുന്നവനാണ്. അതിലൂടെ തിന്മയെ നന്മ കൊണ്ട് എതിരിടുന്നവനാണ് യഥാർത്ഥ ബന്ധം ചേർക്കുന്നവൻ. കുടുംബക്കാർ, അയൽവാസികൾ, കൂട്ടുകാർ പോലുള്ളവരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളിൽ നാം ക്ഷമിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു നിലകൊള്ളുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള സഹായം അവന് എപ്പോഴും ലഭിച്ചു കൊണ്ടിരിക്കും. അതിലൂടെ അവൻ ലാഭം കൊയ്യുന്നവനും, അവൻ്റെ ശത്രുക്കൾ നഷ്ടക്കാരുമായി തീരും. സമ്പത്ത് നൽകിയും, ആവശ്യങ്ങൾ നിർവ്വഹിച്ചു നൽകിയും, പ്രയാസം നീക്കിക്കൊടുത്തും, പ്രസന്നവദനനായി അവരെ അഭിമുഖീകരിച്ചും, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമൊക്കെ കുടുംബബന്ധം ചേർക്കാവുന്നതാണ്. അവർക്ക് സാധ്യമാകുന്ന നന്മകൾ ചെയ്തു നൽകുക എന്നതാണ് ബന്ധം ചേർക്കൽ എന്ന് ഒറ്റവാക്കിൽ പറയാം. കുടുംബബന്ധം ചേർക്കേണ്ടതിൻ്റെ പ്രാധാന്യം ഇസ്ലാം ധാരാളമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ, (കുടുംബത്തിലുള്ളവരുടെ) തിന്മകൾ നമ്മെ ബാധിക്കാതിരിക്കാനുള്ള സുരക്ഷാമാർഗമായി അകലം പാലിക്കുന്നതോ, അവർ തിന്മകൾ ഉപേക്ഷിക്കാൻ വേണ്ടി ബന്ധവിഛേദനം നടത്തുന്നതോ കുടുംബബന്ധം മുറിക്കുക എന്നതിൽ പെടുകയില്ല. ഉദാഹരണത്തിന് തൻ്റെ കുടുംബത്തിൽ പെട്ട ആരെങ്കിലും നേരായ മാർഗത്തിലേക്ക് തിരിച്ചു വരുന്നതിന് വേണ്ടിയോ, അവർ മതപരമായ എന്തെങ്കിലും തിന്മകൾ ഉപേക്ഷിക്കുന്നതിന് വേണ്ടിയോ കുടുംബബന്ധം ചേർക്കുന്നത് ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. അവർ തിന്മകളിൽ ജീവിക്കുന്നവരായതിനാൽ അവരുമായി ബന്ധം ചേർത്താൽ തനിക്കോ തൻ്റെ കുടുംബത്തിനോ ആ തിന്മകൾ പകർന്നേക്കാമേന്ന ഭയം കാരണത്താൽ (കുടുബബന്ധം ചേർക്കാതിരുന്നാലും) അപ്രകാരം തന്നെ.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * കുടുംബബന്ധം ചേർക്കാനുള്ള പ്രോത്സാഹനം.
  2. * പ്രവർത്തനങ്ങൾ അല്ലാഹുവിന് വേണ്ടി മാത്രമായി നിഷ്കളങ്കമായി (ഇഖ്'ലാസോടെയാണ്) പ്രവർത്തിക്കേണ്ടത്. ഇഹലോകത്ത് അതു കാരണത്താൽ നന്മ നേടാൻ ഉടനടി കഴിഞ്ഞില്ലെങ്കിലും പരലോകത്ത് ശാശ്വതമായ നന്മയുടെ കാരണമായി അത് മാറുന്നതാണ്.
  3. * ഒരു മുസ്ലിമിനോട് ആരെങ്കിലും മോശമായി വർത്തിച്ചു എന്നത് അവന് ചെയ്തിരുന്ന നന്മകൾ നിർത്തലാക്കാനുള്ള കാരണമല്ല.
  4. * ബന്ധം മുറിച്ചവരോട് ബന്ധം ചേർക്കുകയും, നിന്നോട് അനീതി പ്രവർത്തിച്ചവർക്ക് മാപ്പു നൽകുകയും, നിനക്ക് (ഉപകാരങ്ങൾ) നിഷേധിച്ചവർക്ക് നൽകുകയും ചെയ്യുമ്പോഴാണ് ഇസ്ലാം പരിഗണിക്കുന്ന കുടുംബബന്ധം ചേർക്കൽ ആവുകയുള്ളൂ. പകരത്തിന് പകരം നന്മ ചെയ്യുന്നതും സഹായിക്കുന്നതുമല്ല കുടുംബബന്ധം ചേർക്കൽ.
  5. * ഒരാൾ ചെയ്ത നന്മക്ക് പകരമായാണ് ബന്ധം ചേർക്കുന്നതെങ്കിൽ അത് പൂർണ്ണമായ കുടുംബബന്ധം ചേർക്കലല്ല എന്ന് ഈ ഹദീഥിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു. പരസ്പരം നന്മകൾ കൈമാറുക എന്നതിലാണ് അത് ഉൾപ്പെടുക. അതാകട്ടെ, കുടുംബക്കാർക്കും അല്ലാത്തവർക്കും ഇടയിൽ ഒരുപോലെ നടക്കാറുള്ള കാര്യവുമാണ്.
  6. * കുടുംബബന്ധത്തിലുള്ളവർ മോശമായി വർത്തിച്ചാൽ അവരോട് തിരിച്ച് നന്മ ചെയ്യുക എന്നത് സുന്നത്താണ്.
കൂടുതൽ