عن عبد الله بن عمرو بن العاص رضي الله عنهما عن النبي صلى الله عليه وسلم قال: «ليس الواصل بالمُكَافِئِ ، ولكنَّ الواصل الذي إذا قَطعت رحِمه وصَلَها».
[صحيح] - [رواه البخاري]
المزيــد ...
അബ്ദുല്ലാഹി ബ്നു അംറ് ബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "കുടുംബബന്ധം ചേർക്കുന്നവൻ എന്നാൽ പകരമായി ബന്ധം ചേർക്കുന്നവനല്ല. മറിച്ച്, തന്നോടുള്ള ബന്ധം മുറിച്ചാൽ അത് ചേർക്കുന്നവനാണ് യഥാർത്ഥ കുടുംബബന്ധം ചേർക്കുന്നവൻ."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
"കുടുംബബന്ധം ചേർക്കുന്നവൻ എന്നാൽ പകരമായി ബന്ധം ചേർക്കുന്നവനല്ല." അതായത്, കുടുംബബന്ധം ചേർക്കുന്നതിലും നന്മ പ്രവർത്തിക്കുന്നതിലും പൂർണ്ണത പ്രാപിച്ചവനെന്നാൽ നന്മക്ക് പകരമായി നന്മ ചെയ്യുന്നവനല്ല. മറിച്ച്, യഥാർത്ഥ കുടുംബബന്ധം ചേർക്കുന്നവൻ തന്നോട് ബന്ധം മുറിക്കപ്പെട്ടാലും, മറ്റുള്ളവർ തന്നോട് മോശം പ്രവർത്തിച്ചാലും ബന്ധം കൂട്ടിച്ചേർക്കുന്നവനാണ്. അതിലൂടെ തിന്മയെ നന്മ കൊണ്ട് എതിരിടുന്നവനാണ് യഥാർത്ഥ ബന്ധം ചേർക്കുന്നവൻ. കുടുംബക്കാർ, അയൽവാസികൾ, കൂട്ടുകാർ പോലുള്ളവരിൽ നിന്ന് നേരിടേണ്ടി വരുന്ന ഉപദ്രവങ്ങളിൽ നാം ക്ഷമിക്കുകയും, അതിൽ അല്ലാഹുവിൻ്റെ പ്രതിഫലം പ്രതീക്ഷിച്ചു നിലകൊള്ളുകയും ചെയ്യേണ്ടതുണ്ട്. എങ്കിൽ അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള സഹായം അവന് എപ്പോഴും ലഭിച്ചു കൊണ്ടിരിക്കും. അതിലൂടെ അവൻ ലാഭം കൊയ്യുന്നവനും, അവൻ്റെ ശത്രുക്കൾ നഷ്ടക്കാരുമായി തീരും. സമ്പത്ത് നൽകിയും, ആവശ്യങ്ങൾ നിർവ്വഹിച്ചു നൽകിയും, പ്രയാസം നീക്കിക്കൊടുത്തും, പ്രസന്നവദനനായി അവരെ അഭിമുഖീകരിച്ചും, അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമൊക്കെ കുടുംബബന്ധം ചേർക്കാവുന്നതാണ്. അവർക്ക് സാധ്യമാകുന്ന നന്മകൾ ചെയ്തു നൽകുക എന്നതാണ് ബന്ധം ചേർക്കൽ എന്ന് ഒറ്റവാക്കിൽ പറയാം. കുടുംബബന്ധം ചേർക്കേണ്ടതിൻ്റെ പ്രാധാന്യം ഇസ്ലാം ധാരാളമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ, (കുടുംബത്തിലുള്ളവരുടെ) തിന്മകൾ നമ്മെ ബാധിക്കാതിരിക്കാനുള്ള സുരക്ഷാമാർഗമായി അകലം പാലിക്കുന്നതോ, അവർ തിന്മകൾ ഉപേക്ഷിക്കാൻ വേണ്ടി ബന്ധവിഛേദനം നടത്തുന്നതോ കുടുംബബന്ധം മുറിക്കുക എന്നതിൽ പെടുകയില്ല. ഉദാഹരണത്തിന് തൻ്റെ കുടുംബത്തിൽ പെട്ട ആരെങ്കിലും നേരായ മാർഗത്തിലേക്ക് തിരിച്ചു വരുന്നതിന് വേണ്ടിയോ, അവർ മതപരമായ എന്തെങ്കിലും തിന്മകൾ ഉപേക്ഷിക്കുന്നതിന് വേണ്ടിയോ കുടുംബബന്ധം ചേർക്കുന്നത് ഉപേക്ഷിക്കുന്നതിൽ തെറ്റില്ല. അവർ തിന്മകളിൽ ജീവിക്കുന്നവരായതിനാൽ അവരുമായി ബന്ധം ചേർത്താൽ തനിക്കോ തൻ്റെ കുടുംബത്തിനോ ആ തിന്മകൾ പകർന്നേക്കാമേന്ന ഭയം കാരണത്താൽ (കുടുബബന്ധം ചേർക്കാതിരുന്നാലും) അപ്രകാരം തന്നെ.