عن أبي هريرة رضي الله عنه مرفوعًا: «السَّاعِي على الأَرْمَلَةِ والمِسْكِينِ، كالمُجَاهِدِ في سبيل الله». وأَحْسَبُهُ قال: «وكالقائم الذي لا يَفْتُرُ، وكالصائم الذي لا يُفْطِرُ».
[صحيح] - [متفق عليه]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിധവകൾക്കും ദരിദ്രർക്കും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്." അവിടുന്ന് ഇപ്രകാരം കൂടി പറഞ്ഞതായി ഞാൻ വിചാരിക്കുന്നു: "നിർത്താതെ (രാത്രി) നിസ്കരിക്കുകയും, (ദിവസം) മുറിയാതെ നോമ്പെടുക്കുകയും ചെയ്യുന്നവനെ പോലെയുമാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഭർത്താവ് മരണപ്പെട്ട വിധവകളായ സ്ത്രീകളുടെ നന്മക്കായി പരിശ്രമിക്കുകയും, ആവശ്യക്കാരായ ദരിദ്രർക്ക് വേണ്ടി പണം ചിലവഴിക്കുകയും ചെയ്യുന്നവർ പ്രതിഫലത്തിൻ്റെ കാര്യത്തിൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ പോലെയാണ്. രാത്രി നിസ്കാരം (തഹജ്ജുദ്) നിർവ്വഹിച്ചു കൊണ്ട്, യാതൊരു ക്ഷീണവുമില്ലാതെ തുടർച്ചയായി ഇബാദതുകൾ ചെയ്യുന്നവനെ പോലെയും, (ഒരു ദിവസവും നഷ്ടപ്പെടുത്താതെ) തുടർച്ചയായി നോമ്പ് എടുക്കുന്നവനെ പോലെയുമാണ്.