عن طارق بن أشيم الأشجعي مرفوعاً: "من قال لا إله إلا الله، وكَفَرَ بما يُعْبَدُ من دون الله حَرُمَ مالُه ودمُه وحِسابُه على الله".
[صحيح] - [رواه مسلم]
المزيــد ...
ത്വാരിഖ് ബ്നു അശ്യം അൽ-അശ്ജഈ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവന്റെ സമ്പാദ്യവും രക്തവും പവിത്രമായിതീർന്നിരിക്കുന്നു. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
രണ്ട് കാര്യങ്ങൾ ഒരുമിക്കുമ്പോഴല്ലാതെ ഒരാളെ വധിക്കുന്നതോ അവന്റെ സമ്പാദ്യം എടുക്കുന്നതോ നിഷിദ്ധമാവില്ല എന്ന് നബി -ﷺ- വിശദീകരിക്കുന്നു. ഒന്ന്: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൽ. രണ്ട്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കൽ. ഈ രണ്ട് കാര്യങ്ങളും ഒരാളിൽ ഒരുമിച്ചു ചേർന്നാൽ അവനെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, അവന്റെ ഹൃദയത്തിലുള്ളത് എന്താണെന്നത് അല്ലാഹുവിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യണം. ഇസ്ലാം പരിത്യാഗം പോലെ അവനെ വധിക്കുന്നത് അനുവദനീയമാക്കുന്ന എന്തെങ്കിലും കാര്യം അവൻ പ്രവർത്തിച്ചാൽ ഈ പവിത്രത നഷ്ടപ്പെടും. സകാത്ത് നൽകാതെ തടഞ്ഞു വെച്ചാൽ അവൻറെ സമ്പത്തിൻറെ പവിത്രതയും, കടം വീട്ടുന്നതിൽ (അന്യായമായി) അലസത പുലർത്തിയാൽ അഭിമാനത്തിനുള്ള പവിത്രതയും നഷ്ടപ്പെടും.