عن طارق بن أشيم الأشجعي مرفوعاً: "من قال لا إله إلا الله، وكَفَرَ بما يُعْبَدُ من دون الله حَرُمَ مالُه ودمُه وحِسابُه على الله".
[صحيح] - [رواه مسلم]
المزيــد ...

ത്വാരിഖ് ബ്നു അശ്യം അൽ-അശ്ജഈ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറയുകയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുകയും ചെയ്താൽ അവന്റെ സമ്പാദ്യവും രക്തവും പവിത്രമായിതീർന്നിരിക്കുന്നു. അവന്റെ വിചാരണ അല്ലാഹുവിങ്കലാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

രണ്ട് കാര്യങ്ങൾ ഒരുമിക്കുമ്പോഴല്ലാതെ ഒരാളെ വധിക്കുന്നതോ അവന്റെ സമ്പാദ്യം എടുക്കുന്നതോ നിഷിദ്ധമാവില്ല എന്ന് നബി -ﷺ- വിശദീകരിക്കുന്നു. ഒന്ന്: ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയൽ. രണ്ട്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കൽ. ഈ രണ്ട് കാര്യങ്ങളും ഒരാളിൽ ഒരുമിച്ചു ചേർന്നാൽ അവനെ ഉപദ്രവിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, അവന്റെ ഹൃദയത്തിലുള്ളത് എന്താണെന്നത് അല്ലാഹുവിലേക്ക് വിട്ടുകൊടുക്കുകയും ചെയ്യണം. ഇസ്ലാം പരിത്യാഗം പോലെ അവനെ വധിക്കുന്നത് അനുവദനീയമാക്കുന്ന എന്തെങ്കിലും കാര്യം അവൻ പ്രവർത്തിച്ചാൽ ഈ പവിത്രത നഷ്ടപ്പെടും. സകാത്ത് നൽകാതെ തടഞ്ഞു വെച്ചാൽ അവൻറെ സമ്പത്തിൻറെ പവിത്രതയും, കടം വീട്ടുന്നതിൽ (അന്യായമായി) അലസത പുലർത്തിയാൽ അഭിമാനത്തിനുള്ള പവിത്രതയും നഷ്ടപ്പെടും.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന വിഗ്രഹങ്ങളെയും ഖബ്റുകളെയും മറ്റുമെല്ലാം നിഷേധിക്കുക എന്നതാണ് ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ അർത്ഥം.
  2. * അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാതെ കേവലം ലാ ഇലാഹ ഇല്ലല്ലാഹ് എന്നത് നാവ് കൊണ്ട് ഉച്ചരിക്കുന്നത് - അല്ലെങ്കിൽ അതിന്റെ അർത്ഥം അറിയുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്നത് - ഒരാളുടെ ജീവനോ സമ്പാദ്യത്തിനോ പവിത്രത നൽകുകയില്ല. മറിച്ച് അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കുക എന്നത് ഈ പറഞ്ഞതിനോടൊപ്പം നിർബന്ധമായും ഉണ്ടാകേണ്ടതുണ്ട്.
  3. * ആരെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന തൗഹീദ് പ്രാവർത്തികമാക്കുകയും, ഇസ്ലാമിക മതനിയമങ്ങൾ പ്രകടമായി പാലിക്കുകയും ചെയ്യുന്നെങ്കിൽ അവനെ യാതൊരു ഉപദ്രവവുമേൽപ്പിക്കരുത്. അതിന് വിരുദ്ധമായത് അവനിൽ നിന്ന് വ്യക്തമാകുന്നത് വരെ.
  4. * കാഫിറായ ഒരു മനുഷ്യൻ ഇസ്ലാമിൽ പ്രവേശിച്ചാൽ അവനെ യാതൊരു ഉപദ്രവവുമേൽപ്പിക്കരുത്. യുദ്ധത്തിനിടയിലാണെങ്കിൽ പോലും ഈ വിധി ബാധകമാണ്; അതിന് വിരുദ്ധമായി വല്ലതും പ്രകടമാകുന്നത് വരെ.
  5. * ഒരാൾ ചിലപ്പോൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാക്ക് ഉച്ചരിക്കുകയും, എന്നാൽ അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ നിഷേധിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേക്കാം.
  6. * ഇഹലോകത്ത് മനുഷ്യരെ കുറിച്ച് വിധിപറയാനുള്ള അടിസ്ഥാനം അവരിൽ നിന്ന് ബാഹ്യമായി കാണുന്ന കാര്യങ്ങൾ മാത്രമാണ്. എന്നാൽ പരലോകത്ത് ഉദ്ദേശവും (പ്രവർത്തനങ്ങളുടെ പിന്നിലുള്ള) ലക്ഷ്യങ്ങളുമായിരിക്കും മാനദണ്ഡം.
  7. * മുസ്ലിമിന്റെ സമ്പാദ്യവും രക്തവും നിഷിദ്ധമാണ്; (ഇസ്ലാമിക വിധിവിലക്കുകൾ അറിയിച്ചതു പ്രകാരമുള്ള) ന്യായമായ കാരണമുണ്ടെങ്കിൽ ഒഴികെ.
  8. * ഇസ്ലാമിന്റെ ശ്രേഷ്ഠത; ഇസ്ലാം സ്വീകരിക്കുന്നവന്റെ രക്തത്തിനും സമ്പാദ്യത്തിനും അത് പവിത്രത നൽകുന്നു.
  9. * മുസ്ലിമിന്റെ സമ്പാദ്യം എടുക്കുക എന്നത് നിഷിദ്ധമാകുന്നു; മതനിയമങ്ങളുടെ അടിത്തറയിൽ നിശ്ചയിക്കപ്പെട്ട സകാത്തും, എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിവെച്ചാൽ നൽകേണ്ട നഷ്ടപരിഹാരങ്ങളും ഒഴികെ.
കൂടുതൽ