عن أبي بشير الأنصاري رضي الله عنه "أنه كان مع رسول الله صلى الله عليه وسلم في بعض أسفاره، فأرسل رسولا أن لا يَبْقَيَنَّ في رقبة بَعِيرٍ قِلادَةٌ من وَتَرٍ (أو قلادة) إلا قطعت".
[صحيح] - [متفق عليه]
المزيــد ...

അബൂ ബുശൈർ അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം നബി -ﷺ- യോടൊപ്പം അവിടുത്തെ യാത്രകളിലൊന്നിലായിരുന്നു. അപ്പോൾ ഒരു ദൂതനെ അയച്ചു കൊണ്ട് നബി -ﷺ- വിളംബരം ചെയ്തു: "ഒരു ഒട്ടകത്തിൻ്റെയും കഴുത്തിൽ ഒറ്റവരയുള്ള ചരടോ, അല്ലാത്ത ചരടോ മുറിച്ചു കളയാതെ വിടരുത്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിൽ ജനങ്ങൾക്കിടയിൽ വിളിച്ചു പറയാനായി ഒരു ദൂതനെ നിയോഗിക്കുന്നു. ഒട്ടകങ്ങളുടെ കഴുത്തിൽ കണ്ണേറ് ബാധിക്കാതിരിക്കുന്നതിനും, ദോഷങ്ങൾ തടുക്കുന്നതിനും വേണ്ടി കെട്ടാറുണ്ടായിരുന്ന ചരട് നീക്കം ചെയ്യണമെന്നാണ് അവിടുത്തെ സന്ദേശം. കാരണം നിർബന്ധമായും ഒഴിവാക്കേണ്ട ശിർക്കൻ പ്രവർത്തനങ്ങളിൽ പെട്ടതാണ് അത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഉപദ്രവങ്ങൾ തടുക്കുക എന്ന ഉദ്ദേശത്തോടെ ചരടുകൾ ബന്ധിക്കുക എന്നത് നിഷിദ്ധമാണ്. ഉറുക്കുകൾ കെട്ടുന്നതിൻ്റെ അതേ വിധിയാണ് അവക്കുമുള്ളത്.
  2. * ജനങ്ങളുടെ വിശ്വാസത്തെ സംരക്ഷിക്കുന്ന കാര്യങ്ങൾ അവർക്ക് എത്തിച്ചു നൽകേണ്ടതുണ്ട്.
  3. * തിന്മകൾ സാധ്യമായ രൂപത്തിൽ എതിർക്കുക എന്നത് നിർബന്ധമാണ്.
  4. * ഒരു വ്യക്തിയുടെ വാർത്തയും (ഖബറുൽ ആഹാദ്) സ്വീകാര്യമാണ്. (ഇവിടെ നബി -ﷺ- ഒരൊറ്റ ദൂതനയേ നിയോഗിച്ചുള്ളൂ.)
  5. * ഏതു രൂപത്തിലുള്ള ചരടുകളാണെങ്കിലും അവ കൊണ്ട് ഉപകാരം ലഭിക്കുമെന്ന വിശ്വാസം നിരർത്ഥകമാണെന്ന് നബി -ﷺ- പഠിപ്പിക്കുന്നു.
  6. * ഭരണാധികാരി ചില കാര്യങ്ങൾ ഏൽപ്പിച്ചു നൽകിയ വ്യക്തി ആ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാണ്.
  7. * ജനങ്ങളുടെ നേതാവായി പരിഗണിക്കപ്പെടുന്ന വ്യക്തി അവരുടെ അവസ്ഥകൾ പരിഗണിക്കുന്നവനായിരിക്കണം. ജനങ്ങളുടെ സ്ഥിതിഗതികൾ ചോദിച്ചറിയുകയും, മനസ്സിലാക്കുകയും ചെയ്യണം.
  8. * ജനങ്ങളുടെ നേതാവ് മതം അനുശാസിക്കുന്ന പ്രകാരം അവരുടെ കാര്യങ്ങൾ നിർവ്വഹിച്ചു നൽകേണ്ടതുണ്ട്. അവർ നിഷിദ്ധമായ വല്ലതും പ്രവർത്തിച്ചാൽ അതിൽ നിന്നവരെ തടയുകയും, അവർ നിർബന്ധകാര്യങ്ങളിൽ അലസത പുലർത്തിയാൽ അത് പ്രവർത്തിക്കാനുള്ള പ്രോത്സാഹനം നൽകുകയും വേണം.
കൂടുതൽ