عن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم : "من اقتَبَس شُعْبَة من النُّجوم؛ فقد اقتَبَسَ شُعْبة من السِّحْر، زاد ما زاد".
[صحيح] - [رواه أبو داود وابن ماجه وأحمد]
المزيــد ...

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ജ്യോതിഷത്തിൽ നിന്ന് ഒരു ശാഖ കൈവശപ്പെടുത്തിയാൽ അവൻ മാരണത്തിൽ നിന്നൊരു ശാഖയാണ് നേടിയിരിക്കുന്നത്. (ജ്യോതിഷം) വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് (മാരണവും) വർദ്ധിക്കും."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

അദൃശ്യകാര്യങ്ങൾ അല്ലാഹു മറ്റാർക്കും നൽകിയിട്ടില്ലാത്ത വിജ്ഞാനങ്ങളിൽ പെട്ടതായതിനാൽ അത് അറിയാനും മനസ്സിലാക്കാനും അതിന്റെ രഹസ്യങ്ങൾ തേടിപ്പിടിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും നബി -ﷺ- തടഞ്ഞിരിക്കുന്നു. അതിൽ പെട്ടതാണ് ഭൂമിയിൽ നടക്കുന്ന സംഭവവികാസങ്ങൾ ഗ്രഹനിലകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ജ്യോതിഷം. ഇത് പഠിക്കുന്നത് സിഹ്റിന്റെ (മാരണം) ഇനങ്ങളിലാണ് ഉൾപ്പെടുക എന്ന് നബി -ﷺ- അറിയിക്കുന്നു. എത്ര മാത്രം അതിൽ നിന്ന് അധികമായി നേടുന്നോ, അത്രയും അവൻ മാരണമാണ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ജ്യോതിഷം നിഷിദ്ധമാണ്. നക്ഷത്രഗോളങ്ങളുടെ ചലനത്തിന്റെ അടിസ്ഥാനത്തിൽ ഭാവി പ്രവചിക്കുക എന്നതാണ് ജ്യോതിഷം. അദൃശ്യജ്ഞാനം അറിയാനുള്ള ശ്രമത്തിൽ പെട്ടതാണത്.
  2. * തൗഹീദിന് വിരുദ്ധമാകുന്ന സിഹ്റിന്റെ ഇനങ്ങളിൽ പെട്ട കാര്യമാണ് ജ്യോതിഷം.
  3. * എത്ര മാത്രം ജ്യോതിഷം പഠിച്ചെടുക്കുന്നോ, അത്രയും മാരണമാണ് അവൻ പഠിച്ചു കൂട്ടുന്നത്.
  4. * സിഹ്ർ പല രൂപങ്ങളും ഇനങ്ങളുമുണ്ട്.
കൂടുതൽ