عن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم : "من اقتَبَس شُعْبَة من النُّجوم؛ فقد اقتَبَسَ شُعْبة من السِّحْر، زاد ما زاد".
[صحيح] - [رواه أبو داود وابن ماجه وأحمد]
المزيــد ...

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ജ്യോതിഷത്തിൽ നിന്ന് ഒരു ശാഖ കൈവശപ്പെടുത്തിയാൽ അവൻ മാരണത്തിൽ നിന്നൊരു ശാഖയാണ് നേടിയിരിക്കുന്നത്. (ജ്യോതിഷം) വർദ്ധിപ്പിക്കുന്നതിന് അനുസരിച്ച് (മാരണവും) വർദ്ധിക്കും."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

അദൃശ്യകാര്യങ്ങൾ അല്ലാഹു മറ്റാർക്കും നൽകിയിട്ടില്ലാത്ത വിജ്ഞാനങ്ങളിൽ പെട്ടതായതിനാൽ അത് അറിയാനും മനസ്സിലാക്കാനും അതിന്റെ രഹസ്യങ്ങൾ തേടിപ്പിടിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും നബി -ﷺ- തടഞ്ഞിരിക്കുന്നു. അതിൽ പെട്ടതാണ് ഭൂമിയിൽ നടക്കുന്ന സംഭവവികാസങ്ങൾ ഗ്രഹനിലകളുടെ അടിസ്ഥാനത്തിൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന ജ്യോതിഷം. ഇത് പഠിക്കുന്നത് സിഹ്റിന്റെ (മാരണം) ഇനങ്ങളിലാണ് ഉൾപ്പെടുക എന്ന് നബി -ﷺ- അറിയിക്കുന്നു. എത്ര മാത്രം അതിൽ നിന്ന് അധികമായി നേടുന്നോ, അത്രയും അവൻ മാരണമാണ് വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ സിംഹള ഉയ്ഗൂർ കുർദിഷ് പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു
വിവർത്തനം പ്രദർശിപ്പിക്കുക

من فوائد الحديث

  1. * ജ്യോതിഷം നിഷിദ്ധമാണ്. നക്ഷത്രഗോളങ്ങളുടെ ചലനത്തിന്റെ അടിസ്ഥാനത്തിൽ ഭാവി പ്രവചിക്കുക എന്നതാണ് ജ്യോതിഷം. അദൃശ്യജ്ഞാനം അറിയാനുള്ള ശ്രമത്തിൽ പെട്ടതാണത്.
  2. * തൗഹീദിന് വിരുദ്ധമാകുന്ന സിഹ്റിന്റെ ഇനങ്ങളിൽ പെട്ട കാര്യമാണ് ജ്യോതിഷം.
  3. * എത്ര മാത്രം ജ്യോതിഷം പഠിച്ചെടുക്കുന്നോ, അത്രയും മാരണമാണ് അവൻ പഠിച്ചു കൂട്ടുന്നത്.
  4. * സിഹ്ർ പല രൂപങ്ങളും ഇനങ്ങളുമുണ്ട്.
കൂടുതൽ