عن أبي عبد الله جابر بن عبد الله الأنصاري رضي الله عنهما أن رجلاً سأل رسول الله صلى الله عليه وسلم فقال: أرأيت إذا صليت المكتوبات، وصمت رمضان، وأحللت الحلال، وحرمت الحرام، ولم أزد على ذلك شيئاً، أأدخل الجنة؟ قال: «نعم».
[صحيح] - [رواه مسلم]
المزيــد ...
അബൂ അബ്ദില്ലാഹ് ജാബിർ ബ്നു അബ്ദില്ലാഹ് അൽ അൻസ്വാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഞാൻ നിർബന്ധ നമസ്കാരങ്ങൾ നിർവ്വഹിക്കുകയും, റമദാനിൽ നോമ്പ് അനുഷ്ഠിക്കുകയും, ഹലാലുകൾ (അനുവദിക്കപ്പെട്ട കാര്യങ്ങൾ) അനുവദനീയമായി കാണുകയും, ഹറാമുകൾ (നിഷിദ്ധവൃത്തികൾ) നിഷിദ്ധമായി കാണുകയും, അതിന് മേൽ ഒന്നും വർദ്ധിപ്പിക്കാതിരിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽ പ്രവേശിക്കുമോ?!" അവിടുന്ന് പറഞ്ഞു: "അതെ."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
അൻസ്വാരിയായ അബൂ അബ്ദില്ലാഹ് ജാബിർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهما- എന്ന സ്വഹാബി നിവേദനം ചെയ്ത ഹദീഥാണിത്. നബി -ﷺ- യോട് ഒരാൾ ചോദിച്ച ചോദ്യമാണ് ഈ ഹദീഥിലുള്ളത്. 'അഞ്ചു നിർബന്ധ നമസ്കാരങ്ങൾ മാത്രം ഞാൻ നിർവ്വഹിക്കുകയും, അതിന് മേൽ സുന്നത്തുകൾ അധികരിപ്പിക്കാതിരിക്കുകയും, റമദാനിലെ നിർബന്ധനോമ്പുകൾ മാത്രം നോൽക്കുകയും സുന്നത്തുകൾ ചെയ്യാതിരിക്കുകയും, അല്ലാഹു ഹലാലാക്കിയതെല്ലാം അനുവദനീയമായി കാണുകയും, അവ പ്രവർത്തിക്കുകയും, അവൻ നിഷിദ്ധമാക്കിയതെല്ലാം ഹറാമായി കാണുകയും, അവയെല്ലാം അകറ്റിനിർത്തുകയും, അനുവദനീയമായയിൽ ഒതുങ്ങി നിൽക്കുകയും, അതിൽ കൂടുതൽ ചെയ്യാതിരിക്കുകയും ചെയ്താൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ അതു മതിയാകുമോ' എന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. അതിന് മറുപടിയായി നബി -ﷺ- അതെയെന്നാണ് പറഞ്ഞത്. കാരണം തഖ്'വ (അല്ലാഹുവിനെ സൂക്ഷിക്കുക) യെന്നാൽ അവൻ കൽപ്പിച്ച കാര്യങ്ങൾ പ്രവർത്തിക്കലും, അവൻ നിഷിദ്ധമാക്കിയവ ഉപേക്ഷിക്കലുമാണ്. ഇതിൽ മാത്രം മതിയാക്കുന്നവനാണ് ഖുർആനിൽ 'മുഖ്തസ്വിദ്' (വേണ്ടതു മാത്രം ചെയ്യുന്നവൻ) എന്ന് വിശേഷിപ്പിക്കപ്പെട്ടത്. അല്ലാഹു നിർബന്ധമാക്കിയതിൽ കൂടുതലൊന്നും ചെയ്യാതിരിക്കുകയും, അവൻ നിഷിദ്ധമാക്കിയത് മാത്രം ഉപേക്ഷിക്കുകയും ചെയ്യുന്നവരാണ് അത്തരക്കാർ.