عَنِ ابْنِ مَسْعُودٍ رَضِيَ اللَّهُ عَنْهُ، قَالَ: قَالَ رَجُلٌ: يَا رَسُولَ اللَّهِ، أَنُؤَاخَذُ بِمَا عَمِلْنَا فِي الجَاهِلِيَّةِ؟ قَالَ: «مَنْ أَحْسَنَ فِي الإِسْلاَمِ لَمْ يُؤَاخَذْ بِمَا عَمِلَ فِي الجَاهِلِيَّةِ، وَمَنْ أَسَاءَ فِي الإِسْلاَمِ أُخِذَ بِالأَوَّلِ وَالآخِرِ».
[صحيح] - [متفق عليه]
المزيــد ...
ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ ജാഹിലിയ്യത്തിൽ (ഇസ്ലാമിൽ വരുന്നതിന് മുൻപ്) പ്രവർത്തിച്ചതിന് ശിക്ഷിക്കപ്പെടുമോ?!" നബി -ﷺ- പറഞ്ഞു: "ആരെങ്കിലും തൻ്റെ ഇസ്ലാമിൽ നന്മ വരുത്തിയാൽ ജാഹിലിയ്യത്തിൽ പ്രവർത്തിച്ചതിൻ്റെ പേരിൽ അവൻ ശിക്ഷിക്കപ്പെടുകയില്ല. എന്നാൽ ആരെങ്കിലും ഇസ്ലാമിൽ ആയതിന് ശേഷവും തിന്മ ചെയ്താൽ ആദ്യത്തേതിനും പിന്നീടുള്ളതിനും അവൻ ശിക്ഷിക്കപ്പെടും."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ജാഹിലിയ്യത്തിൽ തങ്ങൾ പ്രവർത്തിച്ച തിന്മകളുടെയും കുറ്റങ്ങളുടെയും അവസ്ഥയെ കുറിച്ച് നബി -ﷺ- യോട് ഒരാൾ ചോദിച്ചു. അതിൻ്റെ പേരിൽ അവർ ശിക്ഷിക്കപ്പെടുമോ എന്നതാണ് അദ്ദേഹത്തിൻ്റെ ചോദ്യം. നബി -ﷺ- അതിന് മറുപടിയായി പറഞ്ഞു: "ആരെങ്കിലും തൻ്റെ ഇസ്ലാമിൽ നന്മ വരുത്തിയാൽ..." അതായത് തൻ്റെ ദീനിൽ തുടർന്നു പോവുകയും, തിന്മകൾ ഉപേക്ഷിക്കുകയും ചെയ്താൽ അവൻ ജാഹിലിയ്യത്തിൽ ചെയ്ത തിന്മകളുടെ പേരിൽ വിചാരണ ചെയ്യപ്പെടുകയില്ല. മുൻപ് അവൻ ചെയ്തു പോയ തിന്മകൾ വൻപാപങ്ങളിൽ പെട്ട വ്യഭിചാരമോ കൊലപാതകമോ ആണെങ്കിലും, ചെറുപാപങ്ങളാണെങ്കിലും ഇത് തന്നെയാണ് വിധി. എന്നാൽ ആരെങ്കിലും ഇസ്ലാമിൽ മോശം വരുത്തിയാൽ... അതായത്, ഇസ്ലാമിൽ നിന്ന് പുറത്തു പോയാൽ അവൻ നിഷേധിയായിരിക്കെ ചെയ്തതിനും, പിന്നീട് ഇസ്ലാമിൽ ചെയ്തതിനും ശിക്ഷിക്കപ്പെടും. ഇതാണ് ഈ ഹദീഥിൻ്റെ ശരിയായ അർത്ഥം. എന്നാൽ ആരെങ്കിലും ഇസ്ലാമിൽ മോശം വരുത്തിയാൽ എന്നതിന് ആരെങ്കിലും മുസ്ലിമായിരിക്കെ തിന്മകൾ പ്രവർത്തിച്ചാൽ എന്ന വിശദീകരണം നൽകുന്നത് ശരിയല്ല. കാരണം ഒരാൾ മുസ്ലിമാകുന്നതോടെ അവൻ്റെ മുൻപുള്ള തിന്മകളെ അത് മായ്ച്ചു കളയും എന്ന മുസ്ലിം ഉമ്മത്ത് ഏകോപിച്ച കാര്യത്തിന് എതിരാണത്. സ്വഹീഹു മുസ്ലിമിലെ ഹദീഥിൽ ഇക്കാര്യം സ്ഥിരപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: "സത്യനിഷേധികളോട്, അവർ വിരമിക്കുകയാണെങ്കിൽ അവർ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവർക്കു പൊറുത്തുകൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവർ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, പൂർവ്വികന്മാരുടെ കാര്യത്തിൽ (അല്ലാഹുവിന്റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ." ഈ ആയത്തിൻ്റെ വിശദീകരണം ഇപ്രകാരമാണ്: ഒരാൾ നിഷേധിയായിരുന്ന സന്ദർഭത്തിൽ സംഭവിച്ച തിന്മകളുടെ കാര്യത്തിൽ ആക്ഷേപം ചൊരിയുകയാണിവിടെ. 'നീ കാഫിറായിരിക്കെ ഇന്നയിന്ന തിന്മകളെല്ലാം പ്രവർത്തിച്ചിരുന്നല്ലോ?! നീ മുസ്ലിമായതോടെ അത്തരം തിന്മകൾ ആവർത്തിക്കുന്നതിൽ നിന്നും, ഇസ്ലാമിൽ നീ പ്രവർത്തിച്ച അത്തരം തിന്മകളുടെ പേരിൽ ശിക്ഷിക്കപ്പെടുന്നതിൽ നിന്നും നിൻ്റെ ഇസ്ലാം നിന്നെ തടയുന്നില്ലേ?! 'ഇസ്ലാമിൽ മോശം വരുത്തി' എന്നതിൻ്റെ വിശദീകരണം മറ്റൊരു നിലക്കും പറയപ്പെട്ടിട്ടുണ്ട്. ഒരാൾ മുനാഫിഖോ (കപടവിശ്വാസി) മറ്റോ ആയത് കാരണത്താൽ അവൻ്റെ ഇസ്ലാം സ്വീകരണം തന്നെ ശരിയായിട്ടില്ല എന്ന അർത്ഥമാണത്. എന്നാൽ തുടക്കത്തിൽ നാം പറഞ്ഞ വിശദീകരണമാണ് കൂടുതൽ പ്രബലം.