عن عمران بن حصين رضي الله عنه وابن عباس رضي الله عنهما مرفوعاً: «ليس منا من تَطَيَّر أو تُطُيِّر له، أو تَكَهَّن أو تُكِهِّن له، أو سحَر أو سُحِر له؛ ومن أتى كاهنا فصدَّقه بما يقول؛ فقد كفر بما أنزل على محمد صلى الله عليه وسلم ».
[صحيح] - [رواه البزار عن عمران بن حصين -رضي الله عنهما-. ورواه الطبراني في الأوسط عن ابن عباس -رضي الله عنهما]
المزيــد ...

ഇംറാൻ ബ്നു ഹുസ്വൈൻ -رَضِيَ اللَّهُ عَنْهُ-, ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- എന്നിവരിൽ നിന്ന് നിവേദനം: നബി -ﷺ- പറഞ്ഞു: "ശകുനം നോക്കുന്നവനോ ശകുനം നോക്കിപ്പിച്ചവനോ, ജ്യോത്സ്യം നടത്തുന്നവനോ ജ്യോത്സ്യം നടത്തിക്കുന്നവനോ, മാരണം ചെയ്യുന്നവനോ മാരണം ചെയ്യിപ്പിക്കുന്നവനോ നമ്മിൽ പെട്ടവനല്ല. ആരെങ്കിലും ഒരു ജ്യോത്സ്യന്റെ അരികിൽ പോവുകയും, അവൻ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താൽ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ടതിൽ അവൻ അവിശ്വസിച്ചിരിക്കുന്നു."
സ്വഹീഹ് - ബസ്സാർ ഉദ്ധരിച്ചത്

വിശദീകരണം

ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട തിന്മകൾ വൻപാപങ്ങളിൽ പെട്ടതാണ് എന്ന് അറിയിക്കുന്ന തരത്തിലുള്ള ശക്തമായ താക്കീതാണ് നബി -ﷺ- നൽകിയിരിക്കുന്നത്. ആരെങ്കിലും ശകുനമോ ജ്യോത്സ്യമോ മാരണമോ നടത്തുകയോ, ഈ പറഞ്ഞവ തനിക്ക് വേണ്ടി നടത്തിപ്പിക്കുകയോ ചെയ്താൽ അവർക്ക് കടുത്ത ശിക്ഷ താക്കീത് നൽകപ്പെട്ടിരിക്കുന്നു. കാരണം അല്ലാഹുവിന് മാത്രമറിയാവുന്ന അദൃശ്യജ്ഞാനം തങ്ങൾക്കുമുണ്ടെന്ന് ജൽപ്പിക്കുന്ന പരിപാടികളാണ് ഇതെല്ലാം. മനുഷ്യരുടെ ബുദ്ധിയെയും വിശ്വാസത്തെയും ഇവ തകർക്കുന്നു. അതിനാൽ ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവരെ സത്യപ്പെടുത്തിയാൽ അവൻ അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശത്തെ നിഷേധിച്ചിരിക്കുന്നു. കാരണം അല്ലാഹുവിന്റെ ദീൻ ഇത്തരം ജാഹിലിയ്യാ അന്ധവിശ്വാസങ്ങളെ തകർക്കുകയും, മനുഷ്യരുടെ ബുദ്ധിയെ സംരക്ഷിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇത്തരം കാര്യങ്ങളിൽ പെടുന്ന വേറെയും പ്രവൃത്തികളുണ്ട്. കൈനോട്ടം, മഷി നോക്കൽ പോലുള്ളവ ഉദാഹരണം. അതല്ലെങ്കിൽ നക്ഷത്രമണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാഗ്യനിർഭാഗ്യങ്ങളെ നിശ്ചയിക്കുന്ന രാശി നോക്കൽ പോലുള്ളവ. ഹദീഥിൽ പരാമർശിക്കപ്പെട്ട പദങ്ങളായ അർറാഫ്, കാഹിൻ, മുനജ്ജിം, റമ്മാൽ എന്നീ പദങ്ങൾ കൊണ്ടുള്ള പൊതുവായ ഉദ്ദേശം എന്താണെന്ന് ഇമാം ബഗവി, ഇബ്നു തൈമിയ്യ പോലുള്ളവർ വിശദീകരിച്ചിട്ടുണ്ട്. അവർ പറഞ്ഞു: അദൃശ്യവിവരങ്ങൾ അറിയാമെന്ന് ജൽപ്പിക്കുന്ന എല്ലാവരും (ഹദീഥിൽ പരാമർശിക്കപ്പെട്ട) കാഹിൻ എന്ന പദത്തിൽ ഉൾപ്പെടും. അല്ലെങ്കിൽ ആ പദത്തിൽ നിന്നൊരു പങ്ക് അക്കൂട്ടർക്കുണ്ടായിരിക്കും. 'കട്ടുകേൾക്കുന്ന പിശാചുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭാവിയിൽ നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നവൻ'; കാഹിൻ എന്നതിന്റെ നേർക്കുനേരെയുള്ള ഉദ്ദേശം അതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അദൃശ്യജ്ഞാനം അറിയാമെന്ന് ജൽപ്പിക്കുന്നത് നിഷിദ്ധമാണ്. കാരണം അത് തൗഹീദിനെ നശിപ്പിച്ചു കളയുന്നതാണ്.
  2. * ജ്യോത്സ്യമോ മറ്റോ മുഖേന അദൃശ്യം അറിയാമെന്ന് ജൽപ്പിക്കുന്നവരെ സത്യപ്പെടുത്തുക എന്നത് നിഷിദ്ധമാണ്. അത് കുഫ്റിലാണ് ഉൾപ്പെടുക.
  3. * ജ്യോത്സ്യന്മാരെയും അവരെ പോലുള്ളവരെയും നിഷേധിക്കൽ നിർബന്ധമാണ്. അവരിൽ നിന്നും, അവരുടെ വിജ്ഞാനങ്ങളിൽ നിന്നും നിർബന്ധമായും അകൽച്ച പാലിക്കേണ്ടതുണ്ട്.
  4. * നബി -ﷺ- ക്ക് മേൽ അവതരിപ്പിക്കപ്പെട്ടത് മുറുകെ പിടിക്കൽ നിർബന്ധമാണ്. അതിന് വിരുദ്ധമാകുന്നതെല്ലാം ഉപേക്ഷിക്കുകയും വേണം.
  5. * ശകുനം, മാരണം, ജ്യോത്സ്യം എന്നിവയെല്ലാം നിഷിദ്ധമാകുന്നു.
  6. * ഈ മൂന്ന് പ്രവൃത്തികളും ചെയ്യാൻ ആവശ്യപ്പെടൽ നിഷിദ്ധമാകുന്നു.
  7. * ഖുർആൻ നബി -ﷺ- ക്ക് മേൽ അല്ലാഹുവിൽ നിന്ന് ഇറങ്ങിയതാകുന്നു; അല്ലാഹുവിന്റെ സൃഷ്ടിയല്ല അത്.
കൂടുതൽ