عن أنس بن مالك رضي الله عنه:
أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ لَا يَرُدُّ الطِّيبَ.

[صحيح] - [رواه البخاري] - [صحيح البخاري: 2582]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു."

[സ്വഹീഹ്] - [ബുഖാരി ഉദ്ധരിച്ചത്] - [صحيح البخاري - 2582]

വിശദീകരണം

നബി -ﷺ- സുഗന്ധം നൽകപ്പെട്ടാൽ അത് മടക്കാറില്ലായിരുന്നു; മറിച്ച് അവിടുന്ന് അത് സ്വീകരിക്കുമായിരുന്നു. കാരണം വഹിക്കാൻ എളുപ്പമുള്ളതും, നല്ല മണം പരത്തുന്നതുമാണല്ലോ സുഗന്ധങ്ങൾ.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സുഗന്ധം സമ്മാനമായി നൽകപ്പെട്ടാൽ അത് സ്വീകരിക്കുന്നത് നബി -ﷺ- യുടെ മാതൃകയിൽ പെട്ടതാണ്. കാരണം അത് വഹിക്കാൻ പ്രയാസമില്ല; സ്വീകരിക്കുന്നത് കൊണ്ട് ഒരു പതിത്വം അനുഭവപ്പെടാനുമില്ല.
  2. സുഗന്ധം മടക്കാതിരിക്കുകയും, സമ്മാനം നൽകുന്നവരുടെ പക്കൽ നിന്ന് അത് സ്വീകരിക്കുകയും ചെയ്യുന്നതിൽ നബി -ﷺ- യുടെ സ്വഭാവഗുണങ്ങളുടെ പൂർണ്ണതയും മനോഹരമായ പെരുമാറ്റവും കാണാം.
  3. സുഗന്ധം ഉപയോഗിക്കുന്നതിനുള്ള പ്രേരണ.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (63)
കൂടുതൽ