عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «مَنْ أَنْظَرَ مُعْسِرا، أو وضع له، أظَلَّهُ الله يوم القيامة تحت ظِل عرشه يوم لا ظِلَّ إلا ظِلُّه».
[صحيح] - [رواه الترمذي والدارمي وأحمد]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (കടം കാരണത്താൽ) പ്രയാസത്തിൽ അകപ്പെട്ടവന് അവധി നീട്ടിനൽകുകയോ, കടം ഒഴിവാക്കി നൽകുകയോ ചെയ്താൽ - അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ - അവൻ തൻ്റെ സിംഹാസനത്തിൻ്റെ തണലിന് താഴെ അവന് തണൽ വിരിക്കുന്നതാണ്."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- പറഞ്ഞതായി അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: "ആരെങ്കിലും (കടം കാരണത്താൽ) പ്രയാസത്തിൽ അകപ്പെട്ടവന് അവധി നീട്ടിനൽകിയാൽ..." അതായത് കടബാധ്യതയുള്ള ദരിദ്രന് അവധി നീട്ടിനൽകിയാൽ എന്നർത്ഥം. പിന്നീട് കടം വീട്ടിക്കൊള്ളാമെന്ന പ്രതീക്ഷയിൽ അവധി നീട്ടിനൽകലാണ് ഇവിടെയുള്ള ഉദ്ദേശം. ശേഷം നബി -ﷺ- പറഞ്ഞു: "അല്ലെങ്കിൽ കടം ഒഴിവാക്കി നൽകുകയോ ചെയ്താൽ" അതായത് അവൻ്റെ കടബാധ്യത ഒഴിവാക്കിയാൽ. "അവന് സമ്മാനമായി നൽകിയാൽ" എന്നാണ് അബൂനുഐമിൻ്റെ നിവേദനത്തിൽ ഉള്ളത്. ഈ പ്രവർത്തനത്തിനുള്ള പ്രതിഫലം നബി -ﷺ- പറയുന്നു: "അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിന് താഴെ അവന് തണൽ വിരിക്കുന്നതാണ്" ഇവിടെ സിംഹാസനത്തിന് താഴെ തണൽ വിരിക്കും എന്നത് കൊണ്ട് ഉദ്ദേശം അതിൻ്റെ നേരർത്ഥമോ, അതല്ലെങ്കിൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നുള്ള ഉദ്ദേശമോ ആണ്. പരലോകത്തുള്ള കഠിനമായ ചൂടിൽ നിന്ന് അല്ലാഹു അവനെ രക്ഷിക്കുന്നതാണ്. ഈ പ്രതിഫലം ലഭിക്കുന്ന ദിവസമേതാണ്? നബി -ﷺ- പറയുന്നു: "അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ" ഇവിടെ കടത്തിന് അവധി നീട്ടിനൽകിയവന് ഈ പ്രതിഫലം ലഭിക്കാനുള്ള കാരണം അവൻ കടം വാങ്ങിയവൻ്റെ അവസ്ഥയെ തന്നേക്കാൾ പരിഗണിച്ചു എന്നതാണ്. അയാൾക്ക് അവൻ ആശ്വാസം നൽകിയപ്പോൾ അല്ലാഹു അവനും ആശ്വാസം നൽകിയിരിക്കുന്നു. പ്രവർത്തനത്തിൻ്റെ രീതി പോലെയിരിക്കും പ്രതിഫലത്തിൻ്റെയും രീതി.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നല്ല രൂപത്തിൽ കടം നൽകുക എന്നതും, കടം വാങ്ങിയവനോട് സൗമ്യതയോടെയും അനുകമ്പയോടെയും പെരുമാറുക എന്നതും നബിചര്യയിൽ പെട്ടതാണ്.
  2. * കടം വാങ്ങിയവർക്ക് അവധി നീട്ടിനൽകുകയും, അവരുടെ കടം പൂർണ്ണമായോ ഭാഗികമായോ ഒഴിവാക്കി നൽകുന്നത് മഹത്തരമായ പ്രവൃത്തിയാണ്. അല്ലാഹുവിൻ്റെ തണലല്ലാത്ത, മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ റഹ്മാനായ അല്ലാഹുവിൻ്റെ സിംഹാസനത്തിന് കീഴിൽ തണൽ ലഭിക്കാൻ കാരണമാകുന്ന നന്മയാണത്.
  3. * കടത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന വ്യക്തിയുടെ ശ്രേഷ്ഠതയും, അവന് പരലോകത്ത് ലഭിക്കുന്ന മഹത്തരമായ പ്രതിഫലവും.
  4. * അല്ലാഹുവിൻ്റെ ദാസന്മാർക്ക് എളുപ്പം ചെയ്തു നൽകുന്നതിൻ്റെ മഹത്വം.
  5. * കടമിടപാടുകൾ അനുവദനീയമാണ്.
  6. * പണമിടപാടുകൾ നടത്താൻ ഏൽപ്പിച്ച വ്യക്തിയുടെ അനുവാദമുണ്ടെങ്കിൽ കാര്യസ്ഥന് മുതലാളിയുടെ സ്വത്തിൽ നിന്ന് ദാനം ചെയ്യാവുന്നതാണ്.
കൂടുതൽ