عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم : «مَنْ أَنْظَرَ مُعْسِرا، أو وضع له، أظَلَّهُ الله يوم القيامة تحت ظِل عرشه يوم لا ظِلَّ إلا ظِلُّه».
[صحيح] - [رواه الترمذي والدارمي وأحمد]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും (കടം കാരണത്താൽ) പ്രയാസത്തിൽ അകപ്പെട്ടവന് അവധി നീട്ടിനൽകുകയോ, കടം ഒഴിവാക്കി നൽകുകയോ ചെയ്താൽ - അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ - അവൻ തൻ്റെ സിംഹാസനത്തിൻ്റെ തണലിന് താഴെ അവന് തണൽ വിരിക്കുന്നതാണ്."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്
നബി -ﷺ- പറഞ്ഞതായി അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു: "ആരെങ്കിലും (കടം കാരണത്താൽ) പ്രയാസത്തിൽ അകപ്പെട്ടവന് അവധി നീട്ടിനൽകിയാൽ..." അതായത് കടബാധ്യതയുള്ള ദരിദ്രന് അവധി നീട്ടിനൽകിയാൽ എന്നർത്ഥം. പിന്നീട് കടം വീട്ടിക്കൊള്ളാമെന്ന പ്രതീക്ഷയിൽ അവധി നീട്ടിനൽകലാണ് ഇവിടെയുള്ള ഉദ്ദേശം. ശേഷം നബി -ﷺ- പറഞ്ഞു: "അല്ലെങ്കിൽ കടം ഒഴിവാക്കി നൽകുകയോ ചെയ്താൽ" അതായത് അവൻ്റെ കടബാധ്യത ഒഴിവാക്കിയാൽ. "അവന് സമ്മാനമായി നൽകിയാൽ" എന്നാണ് അബൂനുഐമിൻ്റെ നിവേദനത്തിൽ ഉള്ളത്. ഈ പ്രവർത്തനത്തിനുള്ള പ്രതിഫലം നബി -ﷺ- പറയുന്നു: "അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണലിന് താഴെ അവന് തണൽ വിരിക്കുന്നതാണ്" ഇവിടെ സിംഹാസനത്തിന് താഴെ തണൽ വിരിക്കും എന്നത് കൊണ്ട് ഉദ്ദേശം അതിൻ്റെ നേരർത്ഥമോ, അതല്ലെങ്കിൽ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നുള്ള ഉദ്ദേശമോ ആണ്. പരലോകത്തുള്ള കഠിനമായ ചൂടിൽ നിന്ന് അല്ലാഹു അവനെ രക്ഷിക്കുന്നതാണ്. ഈ പ്രതിഫലം ലഭിക്കുന്ന ദിവസമേതാണ്? നബി -ﷺ- പറയുന്നു: "അല്ലാഹുവിൻ്റെ തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത അന്ത്യനാളിൽ" ഇവിടെ കടത്തിന് അവധി നീട്ടിനൽകിയവന് ഈ പ്രതിഫലം ലഭിക്കാനുള്ള കാരണം അവൻ കടം വാങ്ങിയവൻ്റെ അവസ്ഥയെ തന്നേക്കാൾ പരിഗണിച്ചു എന്നതാണ്. അയാൾക്ക് അവൻ ആശ്വാസം നൽകിയപ്പോൾ അല്ലാഹു അവനും ആശ്വാസം നൽകിയിരിക്കുന്നു. പ്രവർത്തനത്തിൻ്റെ രീതി പോലെയിരിക്കും പ്രതിഫലത്തിൻ്റെയും രീതി.