عن أبي مسعود البدري رضي الله عنه عن النبي صلى الله عليه وسلم قال: «مَنْ قَرَأَ بِالآيَتَيْنِ مِنْ آخر سُورَةِ البَقَرَةِ في لَيْلَةٍ كَفَتَاه».
[صحيح] - [متفق عليه]
المزيــد ...
അബൂ മസ്ഊദ് അൽ ബദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ പാരായണം ചെയ്താൽ അവന് അവ മതിയാകുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ആരെങ്കിലും സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് പാരായണം ചെയ്താൽ അവനെ എല്ലാ തിന്മകളിലും നിന്നും ഉപദ്രവങ്ങളിൽ നിന്നും അല്ലാഹു കാത്തുരക്ഷിക്കുന്നതാണ്. 'അവ മതിയാകുന്നതാണ്' എന്ന വാക്കിൻ്റെ വിശദീകരണത്തിൽ ചിലർ പറഞ്ഞു: രാത്രി നമസ്കാരത്തിന് പകരമാകുന്നതാണ് ഈ പ്രവൃത്തി എന്നാണതിൻ്റെ അർത്ഥം. മറ്റു ദിക്റുകൾക്ക് പകരമാകും എന്നും അഭിപ്രായമുണ്ട്. രാത്രി നമസ്കാരത്തിൽ ഏറ്റവും ചുരുങ്ങിയത് ഇത്രയെങ്കിലും പാരായണം ചെയ്തിരിക്കണം എന്നാണ് ഉദ്ദേശം എന്ന് വിശദീകരിച്ച ചിലരുമുണ്ട്. അല്ലാത്ത അഭിപ്രായങ്ങളും കാണാം. ഈ പറയപ്പെട്ട അഭിപ്രായങ്ങളെയെല്ലാം ഹദീഥിലെ പദങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്.