عن ابن مسعود رضي الله عنه قال: قال رسول الله صلى الله عليه وسلم : «مَنْ قَرَأ حَرْفاً مِنْ كِتاب الله فَلَهُ حَسَنَة، والحَسَنَة بِعَشْرِ أمْثَالِها، لا أقول: ألم حَرفٌ، ولكِنْ: ألِفٌ حَرْفٌ، ولاَمٌ حَرْفٌ، ومِيمٌ حَرْفٌ».
[صحيح] - [رواه الترمذي]
المزيــد ...

ഇബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് ഒരു അക്ഷരം പാരായണം ചെയ്താൽ അവന് ഒരു നന്മയുണ്ടായിരിക്കും. നന്മകളാകട്ടെ അവയുടെ പത്തിരട്ടി ആയാണ് (പ്രതിഫലം നൽകപ്പെടുക). അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണെന്ന് ഞാൻ പറയില്ല; മറിച്ച് അലിഫ് ഒരക്ഷരമാണ്. ലാം മറ്റൊരക്ഷരം, മീം മറ്റൊരക്ഷരം."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

ഒരു മുസ്ലിം അല്ലാഹുവിൻ്റെ ഖുർആനിൽ നിന്ന് പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പത്ത് നന്മകൾ വീതം അതിലൂടെ ലഭിക്കുന്നതാണെന്ന് ഇബ്നു മസ്ഊദ് ഉദ്ധരിച്ച ഈ ഹദീഥിലൂടെ നബി -ﷺ- നമ്മെ അറിയിക്കുന്നു. "അലിഫ് ലാം മീം എന്നത് ഒരു അക്ഷരമാണെന്ന് ഞാൻ പറയില്ല." അതായത്, മൂന്ന് അക്ഷരങ്ങളുടെ കൂട്ടമായ അലിഫ് ലാം മീം എന്ന വാക്ക് ഒരൊറ്റ അക്ഷരമല്ല. മറിച്ച് അലിഫും ലാമും മീമും വേറെവേറെ അക്ഷരങ്ങളാണ്. അത് പാരായണം ചെയ്യുന്ന ഒരാൾക്ക് മുപ്പത് നന്മ പ്രതിഫലം ലഭിക്കുന്നതാണ്. അതാകട്ടെ, മഹത്തരമായ അനുഗ്രഹവും വളരെ വലിയ പ്രതിഫലവുമാകുന്നു. അതിനാൽ അല്ലാഹുവിൻ്റെ ഖുർആൻ ധാരാളമായി പാരായണം ചെയ്യാൻ ഓരോ മുസ്ലിമും ശ്രദ്ധിക്കേണ്ടതുണ്ട്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഖുർആനിൻറെ പാരായണം ചെയ്യാനുള്ള പ്രോത്സാഹനം.
  2. * ഖുർആനിലെ ഓരോ വാക്കും പാരായണം ചെയ്യുമ്പോൾ അതിലെ ഓരോ അക്ഷരങ്ങൾക്കും ഇരട്ടിയിരട്ടിയായി നന്മ രേഖപ്പെടുത്തപ്പെടുന്നതാണ്.
  3. * അക്ഷരവും (ഹർഫ്), വാക്കും (കലിമത്ത്) തമ്മിലുള്ള വ്യത്യാസം ഈ ഹദീഥ് ബോധ്യപ്പെടുത്തുന്നു.
  4. * അല്ലാഹു അവൻ്റെ ഔദാര്യവും കാരുണ്യവുമായി കൊണ്ട് തൻ്റെ ദാസന്മാർക്ക് അവരുടെ പ്രതിഫലങ്ങൾ ഇരട്ടിയിരട്ടിയാക്കി നൽകിയിരിക്കുന്നു.
  5. * അല്ലാഹുവിൻ്റെ സംസാരത്തിന് ശബ്ദവും, അക്ഷരങ്ങളുമുണ്ട്.
കൂടുതൽ