عن عرفجة رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: "من أتاكم وأمرُكُم جَمِيْعٌ على رجل واحد، يُريد أن يَشُقَّ عَصَاكُم، أو يُفَرِّقَ جَمَاَعَتَكُم، فاقتُلُوهُ".
[صحيح] - [رواه مسلم]
المزيــد ...
അർഫജഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നത് ഞാൻ കേട്ടു: "നിങ്ങളുടെ കാര്യം ഒരാളിൽ ഏകോപിച്ചു നിലകൊള്ളവെ ആരെങ്കിലും നിങ്ങളിൽ ഭിന്നിപ്പുണ്ടാക്കുന്നതിനോ, നിങ്ങളുടെ ഐക്യം ഛിന്നഭിന്നമാക്കുന്നതിനോ വേണ്ടി വന്നാൽ അവനെ നിങ്ങൾ വധിച്ചു കളയുക."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
(മുസ്ലിം) ഭരണാധികാരികൾക്കെതിരെ വിപ്ലവത്തിന് പുറപ്പെടുന്നവരെയും, മുസ്‌ലിംകൾ ഐക്യത്തിലും ഒരു ഭരണാധികാരിയുടെ കീഴിൽ ഒരുമിക്കുകയും ചെയ്ത ശേഷം അവരുടെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടെ വിഷയമാണ് ഈ ഹദീഥ് ഉൾക്കൊള്ളുന്നത്. ഒരു ഖലീഫയുടെ കീഴിൽ മുസ്‌ലിംകൾ ഒരുമിച്ച ശേഷം ആ ഭരണാധികാരിയെ താഴെയിറക്കാൻ ആരെങ്കിലും ശ്രമിക്കുന്നെങ്കിൽ അവനെ കൊലപ്പെടുത്തിയിട്ടാണെങ്കിലും അവൻ്റെ കാര്യത്തിൽ ശിക്ഷാനടപടി സ്വീകരിക്കണമെന്ന് ഈ ഹദീഥ് അറിയിക്കുന്നു. അയാളെ കൊണ്ട് സംഭവിക്കുന്ന ഉപദ്രവം തടുക്കുന്നതിനും, മുസ്‌ലിംകളുടെ രക്തം സംരക്ഷിക്കുന്നതിനും വേണ്ടിയാണത്.