عن أم سلمة هند بنت أبي أمية حذيفة رضي الله عنها عن النبي صلى الله عليه وسلم أنه قال: «إِنَّه يُسْتَعمل عَلَيكُم أُمَرَاء فَتَعْرِفُون وَتُنكِرُون، فَمَن كَرِه فَقَد بَرِئ، ومَن أَنْكَرَ فَقَد سَلِمَ، ولَكِن مَنْ رَضِيَ وَتَابَعَ» قالوا: يا رسول الله، أَلاَ نُقَاتِلُهُم؟ قال: «لا، ما أَقَامُوا فِيكُم الصَّلاَة».
[صحيح] - [رواه مسلم]
المزيــد ...
ഉമ്മു സലമഃ ഹിൻദ് ബിൻത് അബീ ഉമയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ചില അധികാരികൾ നിശ്ചയിക്കപ്പെടും. (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോചിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോചിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും അവ വെറുത്താൽ അവൻ രക്ഷപ്പെട്ടു. ആരെങ്കിലും എതിർത്താൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും പിൻപറ്റുകയും ചെയ്താൽ..." (അവൻ നശിച്ചു). സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടയോ?!" അവിടുന്ന് പറഞ്ഞു: "ഇല്ല! അവർ നിങ്ങളിൽ നമസ്കാരം നിലനിർത്തുന്നിടത്തോളം."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
ഭരണാധികാരികൾ നമുക്ക് മേൽ ചില അമീറുമാരെ (നേതാക്കന്മാർ) നിശ്ചയിക്കുകയും, അവരുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമിക നിയമങ്ങളോട് യോജിക്കുന്നതിനാൽ നമുക്ക് അംഗീകരിക്കാൻ കഴിയുകയും, മറ്റു ചിലത് ഇസ്ലാമിനോട് എതിരാകുന്നതിനാൽ അവയോട് നമുക്ക് എതിർപ്പുണ്ടാവുകയും ചെയ്യുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അപ്പോൾ ആരെങ്കിലും അവരുടെ (അമീറിൻ്റെ) അതിക്രമം ഭയക്കുന്നതിനാൽ, (അതിനെ) എതിർക്കാൻ കഴിയാതെ, തിന്മകളെ ഹൃദയം കൊണ്ട് വെറുക്കുകയാണെങ്കിൽ അവൻ അതിൻ്റെ പാപഭാരത്തിൽ നിന്ന് രക്ഷപ്പെട്ടു. ആർക്കെങ്കിലും കൈ കൊണ്ടോ, നാവ് കൊണ്ടോ അതിനെ എതിർക്കാൻ സാധിക്കുകയും, അവർ അതിനെ എതിർക്കുകയും ചെയ്താൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അവരുടെ പ്രവർത്തനം ഹൃദയം കൊണ്ട് തൃപ്തിപ്പെടുകയും, അവരെ അതിൽ അനുസരിക്കുകയും ചെയ്താൽ അവർ നശിച്ചതു പോലെ അവനും നശിക്കുന്നതാണ്. അപ്പോൾ നബി -ﷺ- യോട് സ്വഹാബികൾ ചോദിക്കുന്നു: "ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടയോ?" നബി -ﷺ- യുടെ മറുപടി: "ഇല്ല! അവർ നിങ്ങളിൽ നമസ്കാരം നിലനിർത്തുന്നിടത്തോളം."