عن أم سلمة هند بنت أبي أمية حذيفة رضي الله عنها عن النبي صلى الله عليه وسلم أنه قال: «إِنَّه يُسْتَعمل عَلَيكُم أُمَرَاء فَتَعْرِفُون وَتُنكِرُون، فَمَن كَرِه فَقَد بَرِئ، ومَن أَنْكَرَ فَقَد سَلِمَ، ولَكِن مَنْ رَضِيَ وَتَابَعَ» قالوا: يا رسول الله، أَلاَ نُقَاتِلُهُم؟ قال: «لا، ما أَقَامُوا فِيكُم الصَّلاَة».
[صحيح] - [رواه مسلم]
المزيــد ...

ഉമ്മു സലമഃ ഹിൻദ് ബിൻത് അബീ ഉമയ്യഃ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾക്ക് മേൽ ചില അധികാരികൾ നിശ്ചയിക്കപ്പെടും. (അവരിൽ നിന്ന്) ചിലത് - മതനിയമങ്ങളോട് യോചിക്കുന്നത് - നിങ്ങൾ തിരിച്ചറിയുകയും, ചിലത് - മതനിയമങ്ങളോട് വിയോചിക്കുന്നവ - നിങ്ങൾ വെറുക്കുകയും ചെയ്യും. ആരെങ്കിലും അവ വെറുത്താൽ അവൻ രക്ഷപ്പെട്ടു. ആരെങ്കിലും എതിർത്താൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അത് തൃപ്തിപ്പെടുകയും പിൻപറ്റുകയും ചെയ്താൽ..." (അവൻ നശിച്ചു). സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടയോ?!" അവിടുന്ന് പറഞ്ഞു: "ഇല്ല! അവർ നിങ്ങളിൽ നമസ്കാരം നിലനിർത്തുന്നിടത്തോളം."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഭരണാധികാരികൾ നമുക്ക് മേൽ ചില അമീറുമാരെ (നേതാക്കന്മാർ) നിശ്ചയിക്കുകയും, അവരുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമിക നിയമങ്ങളോട് യോജിക്കുന്നതിനാൽ നമുക്ക് അംഗീകരിക്കാൻ കഴിയുകയും, മറ്റു ചിലത് ഇസ്ലാമിനോട് എതിരാകുന്നതിനാൽ അവയോട് നമുക്ക് എതിർപ്പുണ്ടാവുകയും ചെയ്യുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അപ്പോൾ ആരെങ്കിലും അവരുടെ (അമീറിൻ്റെ) അതിക്രമം ഭയക്കുന്നതിനാൽ, (അതിനെ) എതിർക്കാൻ കഴിയാതെ, തിന്മകളെ ഹൃദയം കൊണ്ട് വെറുക്കുകയാണെങ്കിൽ അവൻ അതിൻ്റെ പാപഭാരത്തിൽ നിന്ന് രക്ഷപ്പെട്ടു. ആർക്കെങ്കിലും കൈ കൊണ്ടോ, നാവ് കൊണ്ടോ അതിനെ എതിർക്കാൻ സാധിക്കുകയും, അവർ അതിനെ എതിർക്കുകയും ചെയ്താൽ അവൻ സുരക്ഷിതനായി. എന്നാൽ ആരെങ്കിലും അവരുടെ പ്രവർത്തനം ഹൃദയം കൊണ്ട് തൃപ്തിപ്പെടുകയും, അവരെ അതിൽ അനുസരിക്കുകയും ചെയ്താൽ അവർ നശിച്ചതു പോലെ അവനും നശിക്കുന്നതാണ്. അപ്പോൾ നബി -ﷺ- യോട് സ്വഹാബികൾ ചോദിക്കുന്നു: "ഞങ്ങൾ അവരോട് യുദ്ധം ചെയ്യട്ടയോ?" നബി -ﷺ- യുടെ മറുപടി: "ഇല്ല! അവർ നിങ്ങളിൽ നമസ്കാരം നിലനിർത്തുന്നിടത്തോളം."

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് ബോധ്യപ്പെടുത്തുന്ന അമാനുഷിക ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ് ഭാവിയിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ച അദൃശ്യ കാര്യങ്ങൾ.
  2. * സാധ്യമാകുന്നത് പോലെ തിന്മകൾ എതിർക്കൽ നിർബന്ധമാണെന്നതിന് ഈ ഹദീഥ് തെളിവാണ്. ഭരണാധികാരികൾ നമസ്കാരം ഉപേക്ഷിച്ചാലല്ലാതെ, അവർക്കെതിരെ പുറപ്പെടുന്നത് അനുവദനീയമല്ലെന്നും ഈ ഹദീഥ് തെളിയിക്കുന്നു. കാരണം നിസ്കാരമെന്നത് ഇസ്ലാമിനെയും കുഫ്റിനെയും വേർതിരിക്കുന്ന കാര്യമാണ്.
  3. * തിന്മ എതിർക്കുന്നതിലും, ഭരണാധികാരിയെ താഴെയിറക്കുന്നതിലുമെല്ലാമുള്ള അടിസ്ഥാനം ഇസ്ലാമിക വിധിവിലക്കുകളാണ്. അല്ലാതെ ദേഹേഛകളോ, തിന്മകളോ, വിഭാഗീയതകളോ അല്ല.
  4. * അതിക്രമികളോടൊപ്പം പങ്കുചേരുകയോ, അവരെ സഹായിക്കുകയോ ചെയ്യരുത്. അതല്ലെങ്കിൽ അവരെ കാണുമ്പോൾ സന്തോഷിക്കുകയോ, യാതൊരു മതപരമായ ആവശ്യവുമില്ലാതെ അവരോടൊപ്പം ഇരിക്കുകയോ ചെയ്യരുത്.
  5. * മതനിയമങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾ ഭരണാധികാരികൾ നിർമ്മിച്ചാൽ അവരോട് ആ കാര്യത്തിൽ യോജിക്കാൻ മുസ്ലിംകൾക്ക് അനുവാദമില്ല.
  6. * ഫിത്നകൾ (കുഴപ്പങ്ങൾ) ആളിക്കത്തിക്കുകയും, ഐക്യം തകർക്കുകയും ചെയ്യുന്നതിൽ നിന്ന് ഈ ഹദീഥ് താക്കീത് നൽകുന്നു. പാപികളായ ഭരണാധികാരിയുടെ അതിക്രമങ്ങൾ സഹിക്കുന്നതിനേക്കാൾ കൂടുതൽ ഗുരുതരമായ തെറ്റാണ് അത്.
  7. * ഇസ്ലാമിൻ്റെ തലവാചകമാണ് നമസ്കാരം. ഇസ്ലാമിനും നിഷേധത്തിനും ഇടയിലുള്ള വേർതിരിവാണത്.
  8. * നമസ്കാരം ഉപേക്ഷിക്കുന്നത് കുഫ്ർ (ഇസ്ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യമാണ്) എന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം - അല്ലാഹുവിങ്കൽ നമുക്ക് വ്യക്തമായ തെളിവുള്ള രൂപത്തിൽ - സുവ്യക്തമായ നിഷേധം കാണുന്നത് വരെ ഭരണാധികാരിയോട് യുദ്ധം ചെയ്യുന്നത് അനുവദനീയമല്ല. ഭരണാധികാരി നിസ്കാരം നിർവ്വഹിക്കുന്നില്ലെങ്കിൽ അയാളോട് യുദ്ധം ചെയ്യാൻ നബി -ﷺ- അനുവാദം നൽകുന്നെങ്കിൽ അതിൽ നിന്ന് മനസ്സിലാക്കാം; നിസ്കാരം ഉപേക്ഷിക്കുന്നത് വ്യക്തമായ കുഫ്ർ തന്നെയാണ്.
കൂടുതൽ