عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم أنه قال: «من خرج من الطاعة، وفارق الجماعة فمات، مات مِيتَةً جاهلية، ومن قاتل تحت راية عِمِّيَّة يغضب لِعَصَبَة، أو يدعو إلى عَصَبَة، أو ينصر عَصَبَة، فقتل، فَقِتْلَة جاهلية، ومن خرج على أمتي، يضرب برها وفاجرها، ولا يَتَحَاشَى من مؤمنها، ولا يفي لذي عهد عهده، فليس مني ولست منه»،
[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഭരണാധികാരിയെ അനുസരിക്കുന്നതിൽ നിന്ന് ധിക്കാരം പുലർത്തുകയും, ജമാഅത്തിനെ വെടിയുകയും മരണപ്പെടുകയും ചെയ്താൽ ജാഹിലിയ്യാ മരണമാണ് അവൻ വരിച്ചിരിക്കുന്നത്. ആരെങ്കിലും അന്ധമായ കൊടിക്കൂറക്ക് കീഴിൽ പോരാടുകയും, വിഭാഗീയതക്ക് വേണ്ടി കോപിക്കുകയും, വിഭാഗീയതയിലേക്ക് ക്ഷണിക്കുകയും, വിഭാഗീയതയെ സഹായിക്കുകയും, അങ്ങനെ കൊല്ലപ്പെടുകയും ചെയ്താൽ അത് ജാഹിലിയ്യാ മരണമാണ്. ആരെങ്കിലും എൻ്റെ ഉമ്മത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെയും ചീത്തവരെയും (ഒന്നും നോക്കാതെ) കൊലപ്പെടുത്തുകയും, അവരിലെ വിശ്വാസിയെ (കൊല്ലുന്നതിൽ) ഒരു ഗൗരവവും കാണാതിരിക്കുകയും, കരാറുള്ളവൻ്റെ കരാർ പൂർത്തീകരിച്ചു നൽകാതിരിക്കുകയും ചെയ്താൽ അവൻ എന്നിൽ പെട്ടവനല്ല. ഞാൻ അവനിലും പെട്ടവനല്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ഏതെങ്കിലും ഒരു (മുസ്ലിമായ) ഭരണാധികാരിയുടെ കീഴിൽ ഒരുമിക്കുകയും, ഐക്യത്തിലും ഒരേ നിലപാടിലും നിലകൊള്ളുകയും ചെയ്യുന്ന ഒരു ജമാഅത്തിൽ (ഇസ്ലാമിക രാജ്യം) നിന്ന് വിട്ടുപോവുകയും, അവരുടെ ശത്രുക്കളോടൊപ്പം അവരെ വളയുകയും, മുസ്ലിമീങ്ങളുടെ ഭരണാധികാരിയെ അനുസരിക്കാതെ ധിക്കരിക്കുകയും, ആ അവസ്ഥയിൽ മരണപ്പെടുകയും ചെയ്താൽ അവൻ ജാഹിലിയ്യത്തിലുള്ളവർ മരണപ്പെട്ടത് പോലെയുള്ള മരണമാണ് വരിച്ചിരിക്കുന്നത്. കാരണം ജാഹിലിയ്യത്തിലുള്ളവർ ഒരു നേതാവില്ലാതെ അരാജകത്വത്തിൽ കഴിഞ്ഞിരുന്നവരായിരുന്നു. കാര്യം അവ്യക്തമായ, എന്തിന് വേണ്ടിയാണെന്ന് വ്യക്തമായിട്ടില്ലാത്ത ഒരു കൊടിക്കൂറക്ക് കീഴിൽ ആരെങ്കിലും പോരാടിച്ചാൽ - ഉദാഹരണത്തിന് വിഭാഗീയതയുടെയും ഗോത്രത്തിൻ്റെയും പേരിൽ പരസ്പരം പോരടിക്കുകയും, തൻ്റെ കൂട്ടർക്ക് വേണ്ടി കോപിക്കുകയും, തൻ്റെ വിഭാഗത്തിലേക്ക് ക്ഷണിക്കുകയും, അവരെ മാത്രം സഹായിക്കുകയും ചെയ്യുക എന്നത്-; (അതും ജാഹിലിയ്യതിൻ്റെ മാർഗമാണ്). ഇതെല്ലാം ആ വ്യക്തി തൻ്റെ ദേഹേഛക്ക് വേണ്ടിയാണ് പോരാടുന്നതെന്നും, അതിലുള്ള ഈർഷ്യതയിൽ മാത്രമാണ് നിലകൊള്ളുന്നതെന്നും വ്യക്തമാക്കുന്ന അടയാളമാണ്. ആരെങ്കിലും മുസ്ലിം സമൂഹത്തിനെതിരെ പുറപ്പെടുകയും, അവരിലെ നല്ലവരെന്നോ ചീത്തവരെന്നോ വേർതിരിക്കാതെയും, അവരിലെ വിശ്വാസിയെയും കരാറിലേർപ്പെട്ടു കൊണ്ട് തൻ്റെ നാട്ടിൽ വസിക്കുന്നവരെയും, മുസ്ലിംകളുടെ നാട്ടിൽ ജിസ്യ നൽകിക്കൊണ്ട് കഴിയുന്ന ദിമ്മികളെയും വ്യത്യാസപ്പെടുത്താതെയും അവരെ വധിക്കാൻ പുറപ്പെടുകയും, തൻ്റെ പ്രവൃത്തിയിൽ യാതൊരു ഗൗരവവും പുലർത്താതെയും, അതിൻ്റെ ശിക്ഷയെയോ തെറ്റിനെയോ ഗൗനിക്കാതെയും മുന്നോട്ടു പോവുകയും ചെയ്താൽ അവനിൽ നിന്ന് നബി -ﷺ- ബന്ധവിഛേദനം നടത്തിയിരിക്കുന്നു എന്നും ഈ ഹദീഥ് അറിയിക്കുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മുസ്ലിം ഭരണാധികാരികളെ - തിന്മയാകാത്ത കാര്യങ്ങളിൽ - അനുസരിക്കുക എന്നത് നിർബന്ധമാകുന്നു.
  2. * മുസ്ലിംകൾക്കെതിരെ പുറപ്പെടുകയും, ഭരണാധികാരിയെ ധിക്കരിക്കുകയും, മുസ്ലിം രാജ്യത്തിൽ നിന്ന് വിട്ടുപോവുകയും ചെയ്യുന്നവർക്കുള്ള കടുത്ത താക്കീത് ഈ ഹദീഥിലുണ്ട്. അവൻ ആ അവസ്ഥയിൽ മരണപ്പെട്ടാൽ ജാഹിലിയ്യാ കാലത്തുള്ളവരുടെ അതേ മാർഗത്തിലാണ് അവൻ മരിച്ചിരിക്കുന്നത്.
  3. * ആരെങ്കിലും മുസ്ലിംകളുടെ ജമാഅത്തിനെ വെടിയുകയും, അവർക്കെതിരെ പുറപ്പെടാതെയും അവരോട് യുദ്ധം ചെയ്യാതെയും മാറിപ്പോവുകയുമാണെങ്കിൽ അവരെ തിരിച്ചു കൊണ്ടുവരുകയും, ഭരണാധികാരിക്ക് കീഴൊതുക്കുകയും ചെയ്യുന്നതിന് വേണ്ടി അവനോട് യുദ്ധം ചെയ്യേണ്ടതില്ല. മറിച്ച് അയാളെ അയാളുടെ പാട്ടിന് വിട്ടേക്കുകയാണ് വേണ്ടത്.
  4. * ഭരണാധികാരിയെ അനുസരിക്കുകയും, മുസ്ലിംകളോടൊപ്പം ചേർന്നു നിൽക്കുകയും ചെയ്യുന്നതിൽ ധാരാളം നന്മകളുണ്ട്. സമാധാനവും ശാന്തിയും നിലനിൽക്കാനും, നാടിൻ്റെ സ്ഥിതി നന്നാകുവാനും അത് വഴിയൊരുക്കും.
കൂടുതൽ