عن ثَوْبَان -رضي الله عنه- قال: كان رسول الله -صلى الله عليه وسلم- إذا انْصَرف من صلاته اسْتَغْفَر ثلاثا، وقال: «اللهُمَّ أنت السَّلام ومِنك السَّلام، تَبَارَكْتَ يا ذا الجَلال والإكْرَام».
[صحيح.] - [رواه مسلم.]
المزيــد ...
ഥൗബാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: "നബി -ﷺ- അവിടുത്തെ നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ ഇസ്തിഗ്ഫാർ (പാപമോചനം തേടൽ) നടത്തും. അവിടുന്ന് പറയും: اللهُمَّ أنت السَّلام ومِنك السَّلام، تَبَارَكْتَ يا ذا الجَلال والإكْرَام അല്ലാഹുവേ! നീയാകുന്നു സലാം. നിന്നിൽ നിന്നാകുന്നു സമാധാനം. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
നമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ മൂന്ന് തവണ 'അസ്തഗ്ഫിറുല്ലാഹ്' (ഞാൻ അല്ലാഹുവിനോട് പാപമോചനം തേടുന്നു)' എന്ന് പറയൽ സുന്നത്താണെന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. ശേഷം ഈ പ്രാർത്ഥന ചൊല്ലുക: اللَّهُمَّ أَنْتَ السَّلَامُ وَمِنْك السَّلَامُ، تَبَارَكْتَ يَا ذَا الْجَلَالِ وَالْإِكْرَامِ (അർത്ഥം: അല്ലാഹുവേ! നീയാകുന്നു എല്ലാ ന്യൂനതകളിൽ നിന്നും മുക്തനായ സലാം. നിന്നിൽ നിന്നാകുന്നു സർവ്വ സമാധാനവും. മഹത്വത്തിൻ്റെയും ഗാംഭീര്യത്തിൻ്റെയും ഉടയവനേ; നീ അനുഗ്രഹപൂർണ്ണനായിരിക്കുന്നു." നിസ്കാര ശേഷം പറയാവുന്നതായി വേറെയും പ്രാർത്ഥനകൾ ഹദീഥുകളിൽ വന്നിട്ടുണ്ട്.