عن عبد الله بن الزبير -رضي الله تعالى عنهما- أنّه كانَ يقول: في دبر كل صلاة حين يُسلِّم «لا إله إلا الله وحده لا شريكَ له، له الملك وله الحمد وهو على كل شيءٍ قديرٌ، لا حولَ ولا قوةَ إلا بالله، لا إله إلا الله، ولا نعبد إلا إيَّاه، له النِّعمة وله الفضل، وله الثَّناء الحَسَن، لا إله إلا الله مخلصين له الدِّين ولو كَرِه الكافرون» وقال: «كان رسول الله صلى الله عليه وسلم يُهَلِّل بهن دُبُر كلِّ صلاة».
[صحيح] - [رواه مسلم]
المزيــد ...

അബ്ദുല്ലാഹി ബ്നു സുബൈർ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം എല്ലാ നമസ്കാരത്തിന്റെയും അവസാനത്തിൽ സലാം വീട്ടുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: "ലാഇലാഹ ഇല്ലള്ളാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വ ലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ. ലാ ഹൌല വലാ ഖുവ്വത്ത ഇല്ലാ ബില്ലാഹ്. ലാഇലാഹ ഇല്ലള്ളാഹു വലാ നഅ്ബുദു ഇല്ലാ ഇയ്യാഹു, ലഹുന്നിഅ്മത്തു വ ലഹുൽ ഫദ്ലു വലഹുസ്സനാഉൽ ഹസൻ, ലാഇലാഹ ഇല്ലള്ളാഹു മുഖ്ലിസീന ലഹുദ്ദീന വലൗ കരിഹൽ കാഫിറൂൻ" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവൻ മാത്രമാകുന്നു ആരാധനക്ക് അർഹൻ; യാതൊരു പങ്കുകാരനും അവനില്ല. സർവ്വ അധികാരവും, സർവ്വ സ്തുതികളും അവനത്രെ. അവൻ എല്ലാ കാര്യത്തിനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു. അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു കഴിവോ ശക്തിയോ ഇല്ല. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവനെയല്ലാതെ മറ്റാരെയും നാം ആരാധിക്കുകയില്ല. അവൻ്റേതാകുന്നു സർവ്വ അനുഗ്രഹങ്ങളും. അവൻ്റേതാകുന്നു എല്ലാ ഔദാര്യങ്ങളും. അവനാകുന്നു ഏറ്റവും ഉത്തമമായ പ്രശംസകൾ. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. മതം (കീഴ്വണക്കം) അവൻ മാത്രം നിഷ്കളങ്കരാക്കുന്നവരായി; നിഷേധികൾക്ക് അത് വെറുപ്പുളവാക്കിയാലും). അദ്ദേഹം (ഇബ്നു സുബൈർ) പറഞ്ഞു: "നബി -ﷺ- അവിടുത്തെ നിസ്കാരത്തിന്റെ അവസാനത്തിൽ ഈ ദിക്ർ കൊണ്ട് അല്ലാഹുവിന്റെ ഏകത്വം വാഴ്ത്താറുണ്ടായിരുന്നു."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നിർബന്ധ നമസ്കാരങ്ങളിൽ നിന്ന് സലാം വീട്ടുമ്പോൾ അബ്ദുല്ലാഹി ബ്നു സുബൈർ -رَضِيَ اللَّهُ عَنْهُ- ഈ മഹത്തരമായ പ്രാർത്ഥന ചൊല്ലാറുണ്ടായിരുന്നു. ശ്രേഷ്ഠമായ ആശയാർത്ഥങ്ങൾ ഉൾക്കൊള്ളുന്ന ഈ പ്രാർത്ഥനയിൽ അല്ലാഹുവിന് മാത്രം അർഹതപ്പെട്ട ആരാധനയിലുള്ള ഏകത്വവും, അവനോടൊപ്പം ഒരു പങ്കുകാരനുമില്ലെന്ന കാര്യവും, അവന് മാത്രമാണ് പ്രകടവും ബാഹ്യവുമായ സർവ്വ അധികാരവുമുള്ളതെന്നും, എല്ലാ സന്ദർഭങ്ങളിലും സർവ്വ സ്തുതികൾക്കും അർഹതയുള്ളവൻ അവൻ മാത്രമാണെന്നും, എല്ലാ നിലക്കുമുള്ള ശക്തിയും കഴിവും അവന് മാത്രമാണെന്നും സ്ഥിരീകരിക്കുന്നു. അതോടൊപ്പം മനുഷ്യൻ തന്റെ രക്ഷിതാവിന്റെ കാര്യത്തിൽ വരുത്തിയ കുറവും, അവന്റെ ദുർബലതയും, അല്ലാഹുവിന്റെ സഹായമില്ലാതെ തിന്മകൾ തടുക്കാനോ നന്മകൾ നേടാനോ യാതൊരു ശേഷിയും ശക്തിയും തനിക്കില്ലെന്ന കാര്യവും അവൻ സ്വയം അംഗീകരിക്കുന്നു. അതോടൊപ്പം അനുഗൃഹീതമായ ഈ ദിക്ർ എല്ലാ അനുഗ്രഹങ്ങളും അവയുടെ ദാതാവായ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുകയും, എല്ലാ നിലക്കുമുള്ള പൂർണ്ണതയും അവന് മാത്രമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. ശ്രേഷ്ഠവും മനോഹരവുമായ സ്തുതികീർത്തനങ്ങൾ അവനും അവന്റെ വിശേഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കുമാണ് എല്ലാ സന്ദർഭത്തിലും അവകാശപ്പെട്ടിരിക്കുന്നത്. ശേഷം ഈ ദിക്ർ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല' എന്ന തൗഹീദിന്റെ വാചകം ചൊല്ലിക്കൊണ്ട് അവസാനിപ്പിക്കുന്നു. അതോടൊപ്പം നിഷേധികൾക്കെല്ലാം വെറുപ്പുളവാക്കിയാലും അല്ലാഹുവിനുള്ള ഇബാദത്തുകൾ നിഷ്കളങ്കമായി അവന് മാത്രമേ അർപ്പിക്കാവൂ എന്നും ഓർമ്മപ്പെടുത്തുന്നു. അബ്ദുല്ലാഹി ബ്നു സുബൈർ -رَضِيَ اللَّهُ عَنْهُ- ഈ ദിക്ർ നബി -ﷺ- തന്റെനമസ്കാരത്തിൽ നിന്ന് വിരമിച്ചാൽ ചൊല്ലാറുണ്ടായിരുന്നു എന്ന കാര്യം അവസാനം ഓർമ്മപ്പെടുത്തുന്നു. നബി -ﷺ- യുടെ തഹ്ലീലിന്റെ രൂപമായിരുന്നു ഇത്. തന്നോടൊപ്പമുള്ള സ്വഹാബികൾക്ക് പഠിപ്പിച്ചു നൽകുന്നതിനായി നബി -ﷺ- ശബ്ദമുയർത്തി കൊണ്ട് ഈ ദിക്ർ ചൊല്ലാറുണ്ടായിരുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിന്റെ പരിപൂർണ്ണതയുടെ വിശേഷണങ്ങൾ ഒരുമിക്കുന്ന ഈ ദിക്ർ നിർബന്ധ നമസ്കാരങ്ങൾക്ക് ശേഷം സ്ഥിരമാക്കുക എന്നത് സുന്നത്താകുന്നു.
  2. * അല്ലാഹുവിന് ഇബാദത്തുകൾ നിഷ്കളങ്കമാക്കുകയും, നബി -ﷺ- യെ പിൻപറ്റുകയും ചെയ്യുക; ഇസ്ലാം ദീൻ നിലകൊള്ളുന്നത് ഈ രണ്ട് അടിസ്ഥാനങ്ങൾക്ക് മേലാണ്. അവയാണ് ഇസ്ലാമിന്റെ അടിത്തറ.
  3. * നബി -ﷺ- യുടെ സുന്നത്തുകൾ പ്രാവർത്തികമാക്കുന്നതിലും, അവ പ്രചരിപ്പിക്കുന്നതിലും സ്വഹാബികൾ പുലർത്തിയ താല്പര്യം.
  4. * ഓരോ മുസ്ലിമും തന്റെ ദീനിൽ പ്രതാപം കാണുന്നവനും, ദീനിന്റെ അടയാളങ്ങൾ പ്രകടിപ്പിക്കുന്നവരുമായിരിക്കണം; അത് കാഫിറുകൾക്ക് അനിഷ്ടകരമായാലും.
കൂടുതൽ