عن أبي هريرة رضي الله عنه : أن رسول الله صلى الله عليه وسلم قال: «لا تجعلوا بيوتكم مَقَابر، إنَّ الشيطان يَنْفِرُ من البيت الذي تُقْرَأُ فيه سورةُ البقرة».
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളുടെ വീടുകൾ ഖബറുകളാക്കാതിരിക്കുക. തീർച്ചയായും പിശാച് സൂറത്തുൽ ബഖറ പാരായണം ചെയ്യുന്ന വീട്ടിൽ നിന്ന് ഓടിയകലുന്നതാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
വീടുകൾ ഖബറുകളെ പോലെയാക്കുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു എന്ന് അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ഈ ഹദീഥിലൂടെ അറിയിക്കുന്നു. മഖ്ബറകൾ നമസ്കാരമോ ഖുർആൻ പാരായണമോ ഇല്ലാതെ നിശ്ചലമായിരിക്കും. വീടുകളിൽ നമസ്കാരമില്ലെങ്കിൽ അവയും മഖ്ബറകൾ തന്നെയായിരിക്കും; കാരണം മഖ്ബറകളിൽ നമസ്കാരം ശരിയാവുകയില്ല. ശേഷം നബി -ﷺ- മറ്റൊരു കാര്യം കൂടി അറിയിക്കുന്നു. വീട്ടിലുള്ളവർ സൂറത്തുൽ ബഖറ പാരായണം ചെയ്യുന്നെങ്കിൽ ആ വീട്ടിലുള്ളവരെ വഴികേടിലാക്കാനോ പിഴപ്പിക്കാനോ സാധിക്കില്ലെന്ന നിരാശ കാരണത്താൽ പിശാച് അവിടെ നിന്ന് അകന്നുപോകുന്നതാണ്. സൂറത്തുൽ ബഖറയുടെ പാരായണത്തിന്റെ ബറകത്തും (അനുഗ്രഹം), ആ സൂറത്തിലെ കൽപ്പനകൾ വീട്ടുകാർ പ്രാവർത്തികമാക്കുന്നതും കാരണമാണ് ഇപ്രകാരം പിശാച് അകന്നു പോകുന്നത്.