عن عائشة - رضي الله عنها-، أن أمَّ سَلَمَة، ذَكَرَت لرسول الله صلى الله عليه وسلم كَنِيسة رأتْهَا بأرض الحَبَشَةِ يُقال لها مَارِيَة، فذَكَرت له ما رأَت فيها من الصُّور، فقال رسول الله صلى الله عليه وسلم : «أولئِكِ قوم إذا مات فيهم العَبد الصالح، أو الرُّجل الصَّالح، بَنُوا على قَبره مسجدا، وصَوَّرُوا فيه تلك الصِّور، أولئِكِ شِرَار الخَلْق عند الله».
[صحيح] - [متفق عليه]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ പള്ളിയെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബറിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- യോട് അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവപള്ളിയെ കുറിച്ച് വിവരിച്ചു നൽകിയ സംഭവമാണ് ആഇശ -رَضِيَ اللَّهُ عَنْهَا- ഈ ഹദീഥിൽ വിവരിക്കുന്നത്. അവിടെ കണ്ട മനോഹരമായ അലങ്കാരപ്പണികളും രൂപനിർമ്മിതികളും അത്ഭുതത്തോടു കൂടി അവർ നബി -ﷺ- യോട് പറഞ്ഞു കൊടുത്തു. എന്നാൽ ഈ കാര്യത്തിൻ്റെ ഗൗരവവും, തൗഹീദിൻ്റെ വിഷയത്തിൽ അത് സൃഷ്ടിക്കുന്ന അപകടവും മനസ്സിലാക്കിയ നബി -ﷺ- അത്തരം രൂപനിർമ്മിതികളുടെ പിന്നിലെ കാരണം വിശദീകരിച്ചു നൽകുന്നു. അവർ ചെയ്തതു പോലെ തൻ്റെ ജനതയും ചെയ്യാതിരിക്കാൻ വേണ്ടിയുള്ള താക്കീതാണ് നബി -ﷺ- യുടെ വാക്കുകളിൽ കാണുന്നത്. അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഇപ്പോൾ പറഞ്ഞ ഈ കൂട്ടർ; അവരിൽ ഏതെങ്കിലും ഒരു സച്ചരിതനായ മനുഷ്യൻ മരണപ്പെട്ടാൽ അവരുടെ ഖബറിൻ്റെ മേൽ കെട്ടിടം പണിയുകയും, അവിടെ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്യും. നിങ്ങൾ പറഞ്ഞതു പോലുള്ള രൂപങ്ങൾ അവർ അവിടെ നിർമ്മിക്കുകയും ചെയ്യും. അപ്രകാരം ചെയ്യുന്നവനാണ് അല്ലാഹുവിൻ്റെ അടുക്കൽ സൃഷ്ടികളിൽ ഏറ്റവും മോശക്കാർ എന്ന് നബി -ﷺ- വിശദീകരിക്കുന്നു. കാരണം അവരുടെ ഈ പ്രവൃത്തി അല്ലാഹുവിൽ പങ്കുചേർക്കുക എന്ന ഏറ്റവും ഗുരുതരമായ തിന്മയിലേക്കാണ് ജനങ്ങളെ നയിക്കുക.