عَنْ جَابِرِ بْنِ عَبْدِ اللَّهِ رضي الله عنهما أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَعَلَّمُوا الْعِلْمَ لِتُبَاهُوا بِهِ الْعُلَمَاءَ، وَلَا لِتُمَارُوا بِهِ السُّفَهَاءَ، وَلَا تَخَيَّرُوا بِهِ الْمَجَالِسَ، فَمَنْ فَعَلَ ذَلِكَ، فَالنَّارُ النَّارُ».
[صحيح] - [رواه ابن ماجه]
المزيــد ...
ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനോ വിഡ്ഢികളോട് തർക്കിക്കുന്നതിനോ സദസ്സുകളിൽ മുന്നിലെത്താനോ വേണ്ടി നിങ്ങൾ വിജ്ഞാനം പഠിക്കരുത്. ആരെങ്കിലും അപ്രകാരം ചെയ്താൽ അവനുള്ളത് നരകമാണ്! നരകമാണ്!"
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്
പണ്ഡിതന്മാരുമായി മത്സരിക്കുന്നതിനും പൊങ്ങച്ചം നടിക്കുന്നതിനും 'ഞാനും നിങ്ങളെ പോലെ ഒരു പണ്ഡിതനാണെന്ന്' പറയുന്നതിനും വേണ്ടി വിജ്ഞാനം അന്വേഷിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. അതല്ലെങ്കിൽ വിഡ്ഢികളും വിവരദോഷികളുമായി തർക്കിക്കുന്നതിനും 'ചർച്ച നടത്തുന്നതിനും' വേണ്ടി വിജ്ഞാനം തേടരുത്. അതുമല്ലെങ്കിൽ ജനങ്ങൾ കൂടുന്ന സദസ്സുകളിൽ നേതാവായി ചമയാനും, മറ്റുള്ളവരേക്കാൾ പരിഗണന ലഭിക്കുന്നതിനും വേണ്ടിയും വിജ്ഞാനം അന്വേഷിക്കരുത്. ആരെങ്കിലും അങ്ങനെ ചെയ്യുന്നുവെങ്കിൽ അവൻ്റെ ലോകമാന്യത കാരണവും, വിജ്ഞാനമന്വേഷിക്കുന്നതിൽ ഇഖ്‍ലാസ് നഷ്ട്ടപ്പെട്ടതിനാലും അവൻ നരകത്തിന് അർഹനായിത്തീരുന്നു.