عن أبي موسى الأشعري رضي الله عنه عن النبي صلى الله عليه وسلم قال: «تعاهدوا هَذَا القُرْآنَ، فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ لَهُوَ أشَدُّ تَفَلُّتاً مِنَ الإبلِ فِي عُقُلِهَا». .
[صحيح] - [متفق عليه]
المزيــد ...
അബൂമൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഖുർആൻ പാരായണം ചെയ്തു കൊണ്ടേയിരിക്കുക. മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഒട്ടകം അതിന്റെ കെട്ടുപൊട്ടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി അത് അകന്നു പോകുന്നതാണ്."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
"ഖുർആൻ പാരായണം ചെയ്തു കൊണ്ടേയിരിക്കുക." അതായത് ഖുർആൻ പാരായണം സ്ഥിരമായി നിലനിർത്തുന്നതിൽ നിങ്ങൾ ശ്രദ്ധ വെക്കുക. "മുഹമ്മദിന്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഒട്ടകം അതിന്റെ കെട്ടുപൊട്ടിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ശക്തമായി അത് അകന്നു പോകുന്നതാണ്." മനഃപാഠമാക്കിയ ഖുർആനിനെ നബി -ﷺ- ഇണങ്ങി നിൽക്കാത്ത ഒട്ടകത്തെ കെട്ടിയിട്ടതിനോട് ഉപമിച്ചിരിക്കുന്നു. അല്ലാഹു ഖുർആൻ മനഃപാഠമാക്കാൻ കഴിയുക എന്ന അനുഗ്രഹം അവർക്ക് നൽകിയിരിക്കുന്നു. അതിനാൽ പഠിച്ചത് ഓർക്കുവാനും, സ്ഥിരം പാരായണം ചെയ്യാനും അവൻ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോ ദിവസവും ഖുർആനിൽ നിന്ന് ഒരു നിശ്ചിതപങ്ക് അവൻ സ്വയം നിശ്ചയിക്കണം. ഖുർആൻ മറന്നു പോകാതിരിക്കുന്നതിന് നിത്യവും അവനത് പാരായണം ചെയ്യുകയും വേണം. എന്നാൽ ഒരാൾ അവന്റെ ഓർമ്മക്കുറവുള്ള പ്രകൃതി കാരണത്താൽ അത് മറന്നു പോവുന്നു എങ്കിൽ അതിൽ തെറ്റില്ല. ഖുർആനിനെ അവഗണിക്കുകയും, അതിന്റെ കാര്യത്തിൽ അശ്രദ്ധ പുലർത്തുകയും ചെയ്യുന്നവനെ പോലെയല്ല അവന്റെ അവസ്ഥ. അല്ലാഹു ഖുർആൻ മനഃപാഠമാക്കാനുള്ള അനുഗ്രഹം നൽകിയ ശേഷം അതിനെ അവഗണിക്കുന്നവൻ തന്റെ മേൽ ശിക്ഷയുണ്ടാകുമോ എന്ന് ഭയപ്പെടേണ്ടതുണ്ട്. അതിനാൽ സ്ഥിരം ഖുർആൻ പാരായണം ചെയ്തു കൊണ്ട്, അത് തന്റെ മനസ്സിൽ നിലനിൽക്കാൻ വേണ്ടി ഖുർആനിന്റെ പാരായണം അവൻ സ്ഥിരമാക്കട്ടെ. ഖുർആനിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുക എന്നതും അപ്രകാരം തന്നെയാണ്. കാരണം ഖുർആൻ പ്രാവർത്തികമാക്കുമ്പോൾ അത് മനഃപാഠമാക്കിയത് ഉറച്ചു നിൽക്കാൻ സഹായിക്കുന്നതാണ്.