عن عبد الله بن عمر رضي الله عنهما عن النبي صلى الله عليه وسلم قال: «من تَشبَّه بقوم، فهو منهم».
[حسن] - [رواه أبو داود وأحمد]
المزيــد ...

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു ജനതയോട് സാദൃശ്യപ്പെട്ടാൽ അവൻ അവരിൽ പെട്ടവനാണ്."
ഹസൻ - അബൂദാവൂദ് ഉദ്ധരിച്ചത്

വിശദീകരണം

എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുവായ വാക്കാണ് ഈ ഹദീഥിൽ പ്രയോഗിച്ചിരിക്കുന്നത്. ആരെങ്കിലും സച്ചരിതരായ ജനങ്ങളോട് സാദൃശ്യം പുലർത്തിയാൽ അവൻ അവരോടൊപ്പം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ്. ആരെങ്കിലും അല്ലാഹുവിനെ നിഷേധിച്ച (അമുസ്ലിംകളോടോ), അതല്ലെങ്കിൽ മ്ലേഛതകൾ പ്രവർത്തിക്കുന്നവരോടോ സദൃശ്യരായാൽ അവൻ അവരുടെ മാർഗത്തിലും അതേ വഴിയിലുമാണുള്ളത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിനെ നിഷേധിച്ചവരോട് സാദൃശ്യപ്പെടുന്നതിൽ നിന്നുള്ള താക്കീത്.
  2. * സച്ചരിതരായ ജനങ്ങളോട് സാദൃശ്യപ്പെടാനുള്ള പ്രോത്സാഹനം.
  3. * മാർഗങ്ങൾക്ക് ലക്ഷ്യങ്ങളുടെ അതേ വിധിയാണുണ്ടായിരിക്കുക. പ്രകടരൂപങ്ങളിൽ സാദൃശ്യം പുലർത്തുന്നത് ഹൃദയത്തിനുള്ളിൽ അതിനോട് സ്നേഹം ജനിപ്പിക്കുന്നതാണ്.
  4. * മറ്റുള്ളവരോട് സദൃശ്യമാവുക എന്നതിൽ ഉൾപ്പെടുന്ന വിഷയങ്ങൾ വിശദമായി എണ്ണിപ്പറയുക സാധ്യമല്ല. കാരണം ഏതു കാര്യത്തിലാണ് സദൃശ്യപ്പെട്ടിരിക്കുന്നത് എന്നതിൻ്റെയും, അതിലൂടെ സംഭവിക്കുന്ന ഉപദ്രവങ്ങളുടെയും അടിസ്ഥാനത്തിൽ അതിൽ മാറ്റങ്ങൾ സംഭവിക്കുന്നതാണ്. പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ. അതിനാൽ ഇതിൽ ഉൾപ്പെടുന്ന ഓരോ വിഷയങ്ങളും പ്രത്യേകം പ്രത്യേകം മതത്തിലെ തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുകയാണ് വേണ്ടത്.
  5. * (അല്ലാഹുവിനെ) നിഷേധിച്ച അമുസ്ലിംകളോട് സദൃശ്യപ്പെടരുത് എന്ന വിലക്ക് അവരുടെ മതകാര്യങ്ങൾക്കും, അവർക്ക് മാത്രം പ്രത്യേകമായ അവരുടെ ആചാരങ്ങൾക്കും മാത്രം ബാധകമാണ്. എന്നാൽ അത്തരം കാര്യങ്ങളിൽ ഉൾപ്പെടാത്ത വിഷയങ്ങൾ - ഉദാഹരണത്തിന് ഏതെങ്കിലും നിർമ്മാണരീതികൾ പഠിക്കുന്നതോ, മറ്റോ ഒന്നും - ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.
കൂടുതൽ