عن عائِشَة رضي الله عنها مرفوعاً: «لا صلاة بِحَضرَة طَعَام، وَلا وهو يُدَافِعُه الأَخبَثَان».
[صحيح] - [رواه مسلم]
المزيــد ...
ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഭക്ഷണം സന്നിഹിതമായ സ്ഥിതിയിൽ നിസ്കാരമില്ല. രണ്ട് മ്ലേഛതകൾ അവനെ പ്രേരിപ്പിക്കുന്ന വേളയിലുമില്ല."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
അല്ലാഹുവിന് മുൻപിൽ നിസ്കാരത്തിനായി നിൽക്കുന്ന വേളയിൽ ഹൃദയസാന്നിധ്യം ഉണ്ടായിരിക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നു എന്ന് ഈ ഹദീഥ് പ്രാധാന്യത്തോടെ ഉണർത്തുന്നു. അത് കൊണ്ട് മനസ്സിനെ അസ്വസ്ഥമാക്കുന്നതെല്ലാം (നിസ്കരിക്കുന്നതിന് മുൻപ്) അവൻ അവസാനിപ്പിച്ചിരിക്കണം. കാരണം അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ നിസ്കാരത്തിൽ അടക്കവും ഭയഭക്തിയും ഇല്ലാതെയാകാൻ അത് കാരണമാകും. അതിനാൽ നിസ്കരിക്കുന്ന വ്യക്തിക്ക് മനസ്സിൽ വളരെ ഇഷ്ടമുള്ളതും, അവൻ്റെ മനസ്സ് ആഗ്രഹിക്കുന്നതുമായ ഭക്ഷണം സന്നിഹിതമായ വേളയിൽ നിസ്കരിക്കുന്നത് അല്ലാഹു വിലക്കുന്നു. അതു പോലെ രണ്ട് മ്ലേഛതകൾ - മല മൂത്ര വിസർജ്ജനമാണ് ഉദ്ദേശം - ഉണ്ടാകുമ്പോഴും നിസ്കാരം വിലക്കപ്പെട്ടിരിക്കുന്നു. കാരണം അവൻ്റെ മനസ്സ് അത് കഴിഞ്ഞു കിട്ടിയിരുന്നെങ്കിൽ എന്ന ചിന്തയിലായിരിക്കും.