عن عبد الله بن عمرو رضي الله عنهما عن النبي صلى الله عليه وسلم قال: «من قَتَلَ مُعَاهَدًا لم يَرَحْ رَائحَةَ الجنة، وإن رِيْحَهَا تُوجَدُ من مَسِيرَة أربعين عامًا».
[صحيح] - [رواه البخاري]
المزيــد ...
അബുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും കരാറിലേർപ്പെട്ട ഒരു അമുസ്ലിമിനെ (മുആഹദ്) കൊലപ്പെടുത്തിയാൽ അവൻ സ്വർഗത്തിൻ്റെ സുഗന്ധം ആസ്വദിക്കുന്നതല്ല. തീർച്ചയായും സ്വർഗത്തിൻ്റെ സുഗന്ധം നാൽപ്പത് വർഷം വഴിദൂരം അകലെ വരെ ഉണ്ടായിരിക്കുന്നതാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
ആരെങ്കിലും അന്യായമായി ഒരു മുആഹദിനെ കൊലപ്പെടുത്തിയാൽ അല്ലാഹു അവന് സ്വർഗത്തിൽ പ്രവേശനം നൽകുന്നതല്ലെന്ന് ഈ ഹദീഥ് അറിയിക്കുന്നു. സ്വർഗത്തിൻ്റെ സുഗന്ധമാകട്ടെ, നാൽപ്പത് വർഷം വഴിദൂരം അകലെ വരെ ഉണ്ടാകുന്നതാണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർ സ്വർഗത്തിൽ നിന്ന് വളരെ ദൂരെയായിരിക്കും എന്ന് ഈ ഹദീഥ് മനസ്സിലാക്കി നൽകുന്നു. ഇസ്ലാമിക രാജ്യത്ത് കരാറും നിർഭയത്വവും വാഗ്ദാനം നൽകപ്പെട്ടവരും, ജിസ്യ നൽകിക്കൊണ്ട് കഴിയുന്ന അമുസ്ലിംകളുമാണ് (ദിമ്മികൾ) മുആഹദ് എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. മുആഹദുകളിലും ദിമ്മികളിലും പെട്ട നിരപരാധികളായവരുടെ രക്തത്തിന് ഇസ്ലാം കൽപ്പിക്കുന്ന പവിത്രത ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. അവരെ കൊലപ്പെടുത്തുന്നത് വൻപാപങ്ങളിൽ പെട്ട തിന്മയാണെന്നും അത് മനസ്സിലാക്കി തരുന്നു.