+ -

عَنِ ابْنِ عَبَّاسٍ رَضيَ اللهُ عنهُما أَنَّ رَسُولَ اللهِ صلى الله عليه وسلم:
نَهَى عَنْ كُلِّ ذِي نَابٍ مِنَ السِّبَاعِ، وَعَنْ كُلِّ ذِي مِخْلَبٍ مِنَ الطَّيْرِ.

[صحيح] - [رواه مسلم] - [صحيح مسلم: 1934]
المزيــد ...

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു:
ഹിംസ്രജന്തുക്കളായ മുനപ്പല്ലുകളുള്ള എല്ലാ ജീവികളെയും, റാഞ്ചാനുള്ള നഖങ്ങളുള്ള എല്ലാ പക്ഷികളെയും (ഭക്ഷിക്കുന്നത്) നബി -ﷺ- വിലക്കിയിരിക്കുന്നു.

[സ്വഹീഹ്] - [മുസ്ലിം ഉദ്ധരിച്ചത്] - [صحيح مسلم - 1934]

വിശദീകരണം

വശങ്ങളിൽ കാണപ്പെടുന്ന മൂർച്ചയുള്ള പല്ലുകൾ കൊണ്ട് വേട്ടയാടുന്ന ഹിംസ്രജന്തുക്കളെ ഭക്ഷിക്കുന്നതും, കാലിലെ നഖങ്ങൾ കൊണ്ട് അക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പക്ഷികളെ ഭക്ഷിക്കുന്നതും നബി -ﷺ- വിലക്കിയിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഭക്ഷണത്തിലും പാനീയത്തിലും ശുദ്ധമായവ മാത്രമേ കഴിക്കാവൂ എന്നതിൽ ഇസ്‌ലാം പുലർത്തിയ ശ്രദ്ധയും പരിഗണനയും.
  2. ഭക്ഷണങ്ങളുടെ കാര്യത്തിലുള്ള അടിസ്ഥാന നിയമം അവയെല്ലാം അനുവദനീയമാണ് എന്നതാണ്; നിഷിദ്ധമാണെന്ന് വ്യക്തമായ തെളിവ് വന്നവയല്ലാതെ ഒന്നും നിഷിദ്ധമാണെന്ന് പറയുക സാധ്യമല്ല.
പരിഭാഷ: ഇംഗ്ലീഷ് ഉർദു ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الليتوانية الدرية الصربية Keniaroandia الرومانية المجرية التشيكية الموري Malagasy الولوف Azerianina الأوكرانية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ