عن أنس وأبي هريرة رضي الله عنهما مرفوعاً: «لا يُؤْمِنُ أحدُكم حتى أَكُونَ أَحَبَّ إليه مِن وَلَدِه، ووالِدِه، والناس أجمعين».
[صحيح] - [حديث أنس -رضي الله عنه-: متفق عليه. حديث أبي هريرة -رضي الله عنه-: رواه البخاري]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം: നബി -ﷺ- പറഞ്ഞു: "തന്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

ഒരു മുസ്ലിമിന്റെ ഈമാൻ പൂർണ്ണമാകണമെങ്കിൽ - സ്വർഗത്തിൽ യാതൊരു ശിക്ഷയുമില്ലാതെ പ്രവേശിക്കാൻ വേണ്ട വിശ്വാസം അവനിൽ ഉണ്ടാകണമെങ്കിൽ - അവൻ തന്റെ സന്താനങ്ങളെയും മാതാപിതാക്കളെയും സർവ്വ മനുഷ്യരെയും സ്നേഹിക്കുന്നതിനേക്കാൾ നബി -ﷺ- യെ സ്നേഹിക്കേണ്ടതുണ്ട് എന്ന് ഈ ഹദീഥിൽ അവിടുന്ന് നമ്മെ അറിയിക്കുന്നു. കാരണം നബി -ﷺ- യെ സ്നേഹിക്കുക എന്നത് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്. കാരണം അവിടുന്നാണ് അല്ലാഹുവിൽ നിന്നുള്ള സന്ദേശം നമുക്കെത്തിച്ചു നൽകിയതും, അല്ലാഹുവിന്റെ ദീനിലേക്ക് നമ്മെ നയിച്ചതും. അല്ലാഹുവിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവന്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്നേഹം ശരിയാവുക എന്ന് കൂടി ഓർക്കുക. അതല്ലാതെ പാട്ടുകൾ പാടുന്നതിലോ, ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലോ, മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നതിലോ അല്ല സ്നേഹമുള്ളത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * നബി -ﷺ- യെ സ്നേഹിക്കുക എന്നതും, സർവ്വ സൃഷ്ടികളേക്കാളും അവിടുത്തോട് ഇഷ്ടമുണ്ടായിരിക്കുക എന്നതും നിർബന്ധമാകുന്നു.
  2. * വിശ്വാസത്തിൽ (ഈമാൻ) പെട്ടതാണ് പ്രവർത്തനങ്ങൾ. കാരണം സ്നേഹമെന്നത് ഹൃദയത്തിന്റെ പ്രവർത്തനമാണ്. നബി -ﷺ- യെ എല്ലാ സൃഷ്ടികളേക്കാളും സ്നേഹിച്ചില്ലെങ്കിൽ അവന് ഈമാനില്ല എന്നാണ് അവിടുന്ന് ഈ ഹദീഥിൽ അറിയിച്ചത്.
  3. * ഈമാനില്ല എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് അവൻ ഇസ്ലാമിൽ നിന്ന് പുറത്തു പോയി എന്നായിക്കൊള്ളണമെന്നില്ല.
  4. * സത്യസന്ധമായ വിശ്വാസമാണ് ഹൃദയത്തിലുള്ളതെങ്കിൽ അതിന്റെ സ്വാധീനവും അടയാളവും അയാളിൽ പ്രകടമാവണം.
  5. * സ്വന്തത്തെയും, മക്കളെയും മാതാപിതാക്കളെയും, സർവ്വ മനുഷ്യരെയും സ്നേഹിക്കുന്നതിനേക്കാൾ നബി -ﷺ- യെ സ്നേഹിക്കുക എന്നത് നിർബന്ധമാണ്.
  6. * നബി -ﷺ- ക്ക് വേണ്ടി തന്റെ ജീവനും സമ്പത്തും ബലിനൽകേണ്ടവനാണ് മുസ്ലിം. കാരണം നിന്റെ സ്വന്തത്തേക്കാളും നിന്റെ സമ്പത്തിനേക്കാളും അവിടുത്തെയാണ് നീ സ്നേഹിക്കേണ്ടത്.
  7. * നബി -ﷺ- യുടെ ചര്യയെ സഹായിക്കുക എന്നത് ഓരോ മുസ്ലിമിന്റെയും മേലുള്ള നിർബന്ധ ബാധ്യതയാണ്. അതിനായി തന്റെ സ്വന്തം ശരീരവും തന്റെ സമ്പാദ്യവും തന്റെ സർവ്വശേഷിയും അവൻ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. കാരണം നബി -ﷺ- യോടുള്ള സ്നേഹത്തിന്റെ പൂർണ്ണതയിൽ പെട്ടതാണ് അതെല്ലാം. "തീർച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലർത്തുന്നവൻ തന്നെയാകുന്നു എല്ലാം മുറിഞ്ഞവൻ." എന്ന ആയത്തിന്റെ വിശദീകരണത്തിൽ ചില പണ്ഡിതന്മാർ പറഞ്ഞത് ഇതിനോട് കൂട്ടിവായിക്കാം. അവർ പറഞ്ഞു: "നബി -ﷺ- യുടെ മതത്തിലെ നിയമങ്ങളോട് വെറുപ്പ് പുലർത്തുന്നവനും യാതൊരു നന്മയുമില്ലാത്ത, എല്ലാം മുറിഞ്ഞവനാകുന്നു."
  8. * ആദരവിന്റെയും അനുകമ്പയുടെയും ഭാഗമായി മനസ്സിൽ ഉണ്ടാകുന്ന സ്നേഹം അനുവദനീയമാണ്. 'തന്റെ സന്താനങ്ങളോടും മാതാപിതാക്കളോടുമുള്ള സ്നേഹത്തേക്കാൾ' എന്ന വാക്കിൽ നിന്ന് അവരോടും മനുഷ്യന് സ്നേഹമുണ്ട് എന്ന കാര്യം നബി -ﷺ- അംഗീകരിച്ചതായി മനസ്സിലാക്കാം. അതാകട്ടെ, ഒരാളും നിഷേധിക്കാത്ത, പ്രകൃതിപരമായ കാര്യങ്ങളിൽ പെട്ടതുമാണ്.
  9. * എല്ലാവരുടെയും വാക്കുകളേക്കാൾ നബി -ﷺ- യുടെ വാക്കിനെ പരിഗണിക്കുക എന്നത് നിർബന്ധമാണ്. കാരണം എല്ലാവരെക്കാളും അവിടുത്തെയാണ് ഇഷ്ടപ്പെടുന്നതെങ്കിൽ അതിന്റെ സ്വാഭാവിക പ്രതിഫലനമാണ് അവിടുത്തെ വാക്ക് മറ്റെല്ലാവരുടെ വാക്കിനെക്കാളും - അല്ല! നിന്റെ അഭിപ്രായത്തേക്കാൾ പോലും - പരിഗണനീയമാവുക എന്നത്.
കൂടുതൽ