عن أنس وأبي هريرة رضي الله عنهما مرفوعاً: «لا يُؤْمِنُ أحدُكم حتى أَكُونَ أَحَبَّ إليه مِن وَلَدِه، ووالِدِه، والناس أجمعين».
[صحيح] - [حديث أنس -رضي الله عنه-: متفق عليه.
حديث أبي هريرة -رضي الله عنه-: رواه البخاري]
المزيــد ...
അനസ് -رَضِيَ اللَّهُ عَنْهُ- വും, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വും നിവേദനം: നബി -ﷺ- പറഞ്ഞു: "തന്റെ സന്താനത്തേക്കാളും, മാതാപിതാക്കളേക്കാളും, സർവ്വ മനുഷ്യരേക്കാളും ഞാൻ പ്രിയങ്കരനായി തീരുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്
ഒരു മുസ്ലിമിന്റെ ഈമാൻ പൂർണ്ണമാകണമെങ്കിൽ - സ്വർഗത്തിൽ യാതൊരു ശിക്ഷയുമില്ലാതെ പ്രവേശിക്കാൻ വേണ്ട വിശ്വാസം അവനിൽ ഉണ്ടാകണമെങ്കിൽ - അവൻ തന്റെ സന്താനങ്ങളെയും മാതാപിതാക്കളെയും സർവ്വ മനുഷ്യരെയും സ്നേഹിക്കുന്നതിനേക്കാൾ നബി -ﷺ- യെ സ്നേഹിക്കേണ്ടതുണ്ട് എന്ന് ഈ ഹദീഥിൽ അവിടുന്ന് നമ്മെ അറിയിക്കുന്നു. കാരണം നബി -ﷺ- യെ സ്നേഹിക്കുക എന്നത് അല്ലാഹുവിനോടുള്ള സ്നേഹത്തിന്റെ ഭാഗമാണ്. കാരണം അവിടുന്നാണ് അല്ലാഹുവിൽ നിന്നുള്ള സന്ദേശം നമുക്കെത്തിച്ചു നൽകിയതും, അല്ലാഹുവിന്റെ ദീനിലേക്ക് നമ്മെ നയിച്ചതും. അല്ലാഹുവിന്റെ കൽപ്പനകൾ പ്രാവർത്തികമാക്കുകയും, അവന്റെ വിലക്കുകൾ ഉപേക്ഷിക്കുകയും ചെയ്യുമ്പോഴാണ് അല്ലാഹുവിനോടും അവന്റെ റസൂലിനോടുമുള്ള സ്നേഹം ശരിയാവുക എന്ന് കൂടി ഓർക്കുക. അതല്ലാതെ പാട്ടുകൾ പാടുന്നതിലോ, ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിലോ, മനോഹരമായ ഗാനങ്ങൾ ആലപിക്കുന്നതിലോ അല്ല സ്നേഹമുള്ളത്.