+ -

عَنْ سَلْمَانَ الْفَارِسِيِّ رَضيَ اللهُ عنه قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:
«ثَلَاثَةٌ لَا يُكَلِّمُهُمُ اللَّهُ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ: أُشَيْمِطٌ زَانٍ، وَعَائِلٌ مُسْتَكْبِرٌ، وَرَجُلٌ جَعَلَ اللَّهَ لَهُ بِضَاعَةً، فَلَا يَبِيعُ إِلَّا بِيَمِينِهِ وَلَا يَشْتَرِي إِلَّا بِيَمِينِهِ».

[صحيح] - [رواه الطبراني] - [المعجم الصغير: 821]
المزيــد ...

സൽമാനുൽ ഫാരിസി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"മൂന്ന് വിഭാഗം ആളുകൾ; അവരോട് അല്ലാഹു ഖിയാമത്ത് നാളിൽ സംസാരിക്കുകയില്ല. അവരെ ശുദ്ധീകരിക്കുകയുമില്ല. അവർക്ക് വേദനയേറിയ ശിക്ഷയുമുണ്ട്: വ്യഭിചാരിയായ വൃദ്ധൻ, അഹങ്കാരിയായ ദരിദ്രൻ, അല്ലാഹുവിന്റെ നാമത്തെ തന്റെ കച്ചവടച്ചരക്കാക്കിയവൻ; അവൻ സത്യം ചെയ്തുകൊണ്ടല്ലാതെ വിൽക്കുകയില്ല; സത്യം ചെയ്തുകൊണ്ടല്ലാതെ വാങ്ങുകയുമില്ല."

[സ്വഹീഹ്] - [ത്വബ്റാനി ഉദ്ധരിച്ചത്] - [المعجم الصغير - 821]

വിശദീകരണം

നബി -ﷺ- മൂന്ന് വിഭാഗം ആളുകളെക്കുറിച്ച് അറിയിച്ചു. അവർ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയോ, അവൻ അവരുടെ ശിക്ഷ ഒഴിവാക്കുകയോ ചെയ്തില്ലെങ്കിൽ, അന്ത്യനാളിൽ കഠിനമായ മൂന്ന് ശിക്ഷകൾക്ക് അവർ അർഹരായിരിക്കുന്നതാണ്: ഒന്നാമത്തേത്: അല്ലാഹുവിന് അവരോട് കഠിനമായ കോപമുള്ളതിനാൽ അന്ത്യനാളിൽ അവരോട് അല്ലാഹു സംസാരിക്കുകയില്ല; മറിച്ച്, അവൻ അവരിൽ നിന്ന് തിരിഞ്ഞു കളയും. അല്ലെങ്കിൽ അവർക്ക് യാതൊരു സന്തോഷവും പകരാത്തതും, അവൻ്റെ കോപം അവരെ അറിയിക്കുന്നതുമായ വിധത്തിൽ മാത്രമേ അവൻ സംസാരിക്കുകയുള്ളൂ. രണ്ടാമത്തേത്: അല്ലാഹു അവരെ ശുദ്ധീകരിക്കുകയില്ല, അവരെ പ്രശംസിക്കുകയുമില്ല, പാപങ്ങളിൽ നിന്ന് അവരെ മോചിപ്പിക്കുകയുമില്ല. മൂന്നാമത്തേത്: പരലോകത്ത് അവർക്ക് കഠിനമായ വേദനയേറിയ ശിക്ഷയുണ്ടാകും. ഈ വിഭാഗക്കാർ താഴെ പറയുന്നവരാണ്: ഒന്ന്: പ്രായം ചെന്ന പുരുഷൻ; എന്നിട്ടും വ്യഭിചാരമെന്ന ദുർവൃത്തിയിൽ അവൻ ഏർപ്പെടുന്നു. രണ്ട്: പണമില്ലാത്ത ദരിദ്രൻ; എന്നിട്ടും അവൻ ജനങ്ങളോട് അഹങ്കാരം കാണിക്കുന്നു. മൂന്ന്: വിൽക്കുമ്പോഴും വാങ്ങുമ്പോഴും അല്ലാഹുവിന്റെ പേരിൽ ധാരാളമായി സത്യം ചെയ്തു കൊണ്ട്, അല്ലാഹുവിന്റെ നാമത്തെ വിലകുറച്ച് കാണുന്നവൻ. റബ്ബിൻ്റെ പേര് അവൻ സമ്പാദിക്കാനുള്ള ഒരു ഉപാധിയാക്കിയിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ഈ മൂന്ന് വിഭാഗങ്ങളും ഹദീഥിൽ വിവരിക്കപ്പെട്ടതു പോലുള്ള കഠിനമായ ശിക്ഷ നൽകപ്പെടാനുള്ള കാരണം വിശദീകരിച്ചുകൊണ്ട് ഖാദി ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "ഈ മൂന്ന് വിഭാഗങ്ങളും തിന്മകളിലേക്ക് നയിക്കുന്ന കാരണങ്ങൾ തങ്ങളിൽ നിന്ന് ഏറെ അകലയായിട്ടും, അവ ചെയ്യാനുള്ള യാതൊരു നിർബന്ധിതാവസ്ഥയും ഇല്ലാഞ്ഞിട്ടും, അതിലേക്ക് നയിക്കുന്ന പ്രേരകങ്ങൾ ദുർബലമായിട്ടും ആ തിന്മകളിൽ അകപ്പെട്ടു. തിന്മ പ്രവർത്തിക്കുന്നതിൽ ഒരാൾക്കും യാതൊരു ഒഴിവുകഴിവുമില്ല. എന്നാൽ, ഇവരുടെ കാര്യത്തിൽ അതിലേക്ക് നയിക്കുന്ന ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു ആവശ്യകതയോ സാധാരണഗതിയിലുള്ള പ്രേരകങ്ങളോ ഇല്ലാത്തതുകൊണ്ട്, അവരുടെ ഈ പ്രവൃത്തി അല്ലാഹുവിനോടുള്ള ധിക്കാരത്തിൻ്റെ അടയാളമായിരിക്കുന്നു. അവന്റെ അവകാശങ്ങളെ നിസ്സാരമായി കാണുകയും, ഒരാവശ്യവുമില്ലാതെ അവനോട് അനുസരണക്കേട് കാണിക്കുകയും ചെയ്തവരെ പോലെയാണ് അവൻ്റെ പ്രവർത്തി."
  2. വ്യഭിചാരം, കളവ്, അഹങ്കാരം എന്നിവ വൻ പാപങ്ങളിൽ പെട്ടതാണ്.
  3. അഹങ്കാരം എന്നാൽ: സത്യത്തെ നിരാകരിക്കലും, സൃഷ്ടികളെ നിസ്സാരമായി കാണലുമാണ്.
  4. വാങ്ങുകയും വിൽക്കുകയും ചെയ്യുമ്പോൾ അമിതമായി സത്യം ചെയ്യുന്നതിൽ നിന്ന് ഈ ഹദീഥ് താക്കീത് നൽകുന്നു. സത്യം ചെയ്യുക എന്ന കാര്യത്തെ ഗൗരവത്തിലെടുക്കാനും, അല്ലാഹുവിന്റെ നാമങ്ങളെ ആദരവോടെ സമീപിക്കാനും ഈ ഹദീഥ് പ്രേരണ നൽകുകയും ചെയ്യുന്നു. അല്ലാഹു പറഞ്ഞു: "അല്ലാഹുവിനെ നിങ്ങളുടെ ശപഥങ്ങൾക്ക് നിങ്ങൾ മറയാക്കരുത്." (ബഖറ: 32).
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ഉയ്ഗൂർ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി തായ്ലാൻഡിയൻ ആസാമീസ് الأمهرية الهولندية الغوجاراتية الدرية الرومانية المجرية الجورجية المقدونية الخميرية الماراثية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ