عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال:
«لَيْسَ شَيْءٌ أَكْرَمَ عَلَى اللهِ تَعَالَى مِنَ الدُّعَاءِ».

[حسن] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي: 3370]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"പ്രാർത്ഥനയേക്കാൾ അല്ലാഹുവിങ്കൽ ആദരണീയമായ മറ്റൊരു കാര്യവുമില്ല."

[ഹസൻ] - [رواه الترمذي وابن ماجه وأحمد] - [سنن الترمذي - 3370]

വിശദീകരണം

ആരാധനകളുടെ (ഇബാദത്തുകൾ) കൂട്ടത്തിൽ പ്രാർത്ഥനയോളം (ദുആ) അല്ലാഹുവിങ്കൽ ശ്രേഷ്ഠകരമായ ഒരു കാര്യവുമില്ലെന്ന് നബി ﷺ അറിയിക്കുന്നു. കാരണം അല്ലാഹുവിൻ്റെ ധന്യത അംഗീകരിക്കുകയും, അടിമയുടെ കഴിവുകേടും അല്ലാഹുവിലേക്കുള്ള പരിപൂർണ്ണമായ തേട്ടവും യാചനയും അറിയിക്കുകയും ചെയ്യുന്ന ആരാധനയാണത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. പ്രാർത്ഥനയുടെ ശ്രേഷ്ഠത നോക്കൂ! ഒരാൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ തൻ്റെ റബ്ബിനെ അവൻ ആദരിക്കുന്നു, അല്ലാഹു സമ്പൂർണ്ണ ധന്യതയുള്ളവനാണെന്ന് അംഗീകരിക്കുന്നു; കാരണം കൈകളിലൊന്നുമില്ലാത്തവനോട് ഒരാൾ പ്രാർത്ഥിക്കുകയില്ലല്ലോ?! അല്ലാഹു പ്രാർത്ഥനകൾ കേൾക്കുന്നവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം കേൾക്കാത്ത ബധിരരോട് ഒരാൾ ചോദിക്കുകയില്ലല്ലോ?! അല്ലാഹു അങ്ങേയറ്റം ഉദാരത ചൊരിയുന്നവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം പിശുക്കനോട് ആരും തേടുകയില്ലല്ലോ?! അല്ലാഹു അതീവ കാരുണ്യമുള്ളവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം പരുഷതയുള്ളവരോട് ആരും ആവശ്യങ്ങൾ പറയുകയില്ലല്ലോ?! അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം അശക്തരോട് ആരും ചോദിക്കുകയില്ല. അല്ലാഹു സമീപസ്ഥനാണെന്നും അവൻ അംഗീകരിക്കുന്നു; കാരണം വിദൂരത്തുള്ളവൻ യാതൊന്നും കേൾക്കുകയില്ലല്ലോ? ഇങ്ങനെ അല്ലാഹുവിൻ്റെ മഹത്വവും ഭംഗിയും അറിയിക്കുന്ന അനേകം വിശേഷണങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ഒരാൾ അവനോട് പ്രാർത്ഥിക്കുന്നത്.
വിവർത്തനം പ്രദർശിപ്പിക്കുക
ഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ കൂടുതൽ (67)
കൂടുതൽ