عن عبد الله بن مسعود رضي الله عنه قال: سمعت رسول الله صلى الله عليه وسلم يقول: "إن الرقى والتمائم والتِّوَلَة شرك".
[صحيح] - [رواه أبو داود وابن ماجه وأحمد]
المزيــد ...
അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും (ശിർക്കൻ) മന്ത്രങ്ങളും ഉറുക്കുകളും 'തിവല'ത്തും ശിർക്ക് ആകുന്നു."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്
അല്ലാഹുവിന് പുറമെയുള്ളവരിൽ നിന്ന് ഗുണം ലഭിക്കുന്നതിനോ ദോഷം തടുക്കുന്നതിനോ വേണ്ടി ഈ ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങൾ ചെയ്യുന്നത് അല്ലാഹുവിൽ പങ്കുചേർക്കലാണെന്ന് നബി -ﷺ- അറിയിക്കുന്നു. കാരണം ഉപദ്രവം തടുക്കാനും നന്മ നേടിത്തരാനും കഴിവുള്ളവൻ അല്ലാഹുവല്ലാതെ മറ്റാരുമില്ല. ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിലക്കുക എന്ന ഉദ്ദേശത്തിലാണ് ഈ ഹദീഥ് വന്നിരിക്കുന്നത്. മന്ത്രങ്ങളും, കുട്ടികളുടെയും മറ്റും ശരീരത്തിൽ ബന്ധിക്കുന്ന ഉറുക്കുകളെ പോലുള്ളവയും, ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹം അധികരിപ്പിക്കുന്നതിന് വേണ്ടി ഉപയോഗിക്കപ്പെടുന്ന തിവലത്തുമെല്ലാം അല്ലാഹുവിൽ പങ്കുചേർക്കുന്നതിൽ ഉൾപ്പെടും. മൂന്ന് നിബന്ധനകൾ ഉൾക്കൊണ്ട മന്ത്രം അനുവദനീയമാണ്.ഒന്ന്: അല്ലാഹുവിന് പുറമെ, സ്വയം ഉപകാരം ചെയ്യാൻ മന്ത്രത്തിന് സാധിക്കുമെന്ന് വിശ്വസിക്കരുത്. അങ്ങനെ മന്ത്രം സ്വയം ഉപകാരം ചെയ്യും എന്ന് വിശ്വസിച്ചാൽ അത് നിഷിദ്ധമാകും. അല്ല! അത് ശിർക്ക് തന്നെയായി മാറുന്നതാണ്. അതിനാൽ മന്ത്രം അല്ലാഹുവിൻ്റെ അനുമതിയോടെ ഫലം നൽകുന്ന ഒരു കാരണം മാത്രമാണെന്ന് വിശ്വസിക്കണം. രണ്ട്: ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമായതൊന്നും മന്ത്രത്തിൽ ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന് അല്ലാഹുവിന് പുറമെയുള്ളവരോടുള്ള പ്രാർത്ഥനയോ, ജിന്നുകളോടുള്ള സഹായതേട്ടമോ, അതു പോലുള്ളതോ മന്ത്രത്തിൽ കലരാൻ പാടില്ല. അത് നിഷിദ്ധമാണ്; അല്ല! നേരത്തെ പറഞ്ഞതു പോലെ ശിർക്ക് തന്നെയാണ്. മൂന്ന്: മന്ത്രം മനസ്സിലാകുന്നതും അറിയപ്പെടുന്നതുമാകണം. എന്നാൽ ജപങ്ങളോ ത്വൽസമാതുകളോ പോലുള്ളതാണെങ്കിൽ അത്തരം മന്ത്രവും അനുവദനീയമാവുകയില്ല.