عَنِ ابْنِ عَبَّاسٍ رضيَ اللهُ عنهما:
أنَّهُ قَالَ لعَطَاءِ بْنِ أَبِي رَبَاحٍ: أَلَا أُرِيكَ امْرَأَةً مِنْ أَهْلِ الْجَنَّةِ؟ قُلْتُ: بَلَى، قَالَ: هَذِهِ الْمَرْأَةُ السَّوْدَاءُ، أَتَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَتْ: إِنِّي أُصْرَعُ وَإِنِّي أَتَكَشَّفُ، فَادْعُ اللهَ لِي، قَالَ: «إِنْ شِئْتِ صَبَرْتِ وَلَكِ الْجَنَّةُ، وَإِنْ شِئْتِ دَعَوْتُ اللهَ أَنْ يُعَافِيَكِ» قَالَتْ: أَصْبِرُ، قَالَتْ: فَإِنِّي أَتَكَشَّفُ فَادْعُ اللهَ أَنْ لَا أَتَكَشَّفَ، فَدَعَا لَهَا.
[صحيح] - [متفق عليه] - [صحيح مسلم: 2576]
المزيــد ...
ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
അത്വാഅ് ബ്നു അബീ റബാഹിനോട് അദ്ദേഹം പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ താങ്കൾക്ക് കാണിച്ചു തരട്ടെയോ?!" അദ്ദേഹം പറഞ്ഞു: "അതെ."
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- പറഞ്ഞു: ഈ കറുത്ത സ്ത്രീയാണത്. ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് അവൾ വന്നു കൊണ്ട് പറഞ്ഞു: "എനിക്ക് അപസ്മാരം ബാധിക്കുകയും എൻ്റെ വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യുന്നു. അതിനാൽ എനിക്ക് വേണ്ടി അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും."
നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ക്ഷമ കൈക്കൊള്ളുക; നിനക്ക് സ്വർഗമുണ്ട്. ഇനി നീ ഉദ്ദേശിക്കുന്നത് (അസുഖം മാറാനാണെങ്കിൽ) നിന്നെ സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അവൾ പറഞ്ഞു: "ഞാൻ ക്ഷമിച്ചു കൊള്ളാം. എന്നാൽ എൻ്റെ വസ്ത്രം നീങ്ങിപ്പോകുന്നുണ്ട്; എൻ്റെ നഗ്നത വെളിപ്പെടാതിരിക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി പ്രാർത്ഥിച്ചു.
[സ്വഹീഹ്] - [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്] - [صحيح مسلم - 2576]
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ഒരിക്കൽ അത്വാഅ് ബ്നു അബീ റബാഹിനോട് പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരു സ്ത്രീയെ ഞാൻ നിനക്ക് കാണിച്ചു തരട്ടെയോ?!" അത്വാഅ് പറഞ്ഞു: "അതെ." ഇബ്നു അബ്ബാസ് പറഞ്ഞു: "അബ്സീനിയക്കാരിയായ ഈ കറുത്ത സ്ത്രീയാണത്. അവൾ ഒരിക്കൽ നബി -ﷺ- യുടെ അടുത്തു വന്നു കൊണ്ട് പറഞ്ഞു: എന്നെ ബാധിച്ച ഒരു രോഗം കാരണത്താൽ എനിക്ക് അപസ്മാരം പിടിപെടാറുണ്ട്. അങ്ങനെ എൻ്റെ വസ്ത്രം നീങ്ങുകയും ഞാനറിയാതെ എൻ്റെ ശരീരത്തിൽ നിന്ന് വസ്ത്രം നീങ്ങിപ്പോവുകയും ചെയ്യാറുണ്ട്. അതിനാൽ എൻ്റെ അസുഖം ഭേദമാക്കാൻ അങ്ങ് അല്ലാഹുവിനോട് പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- പറഞ്ഞു: "നീ ഉദ്ദേശിക്കുന്നെങ്കിൽ ഈ പ്രയാസത്തിൽ ക്ഷമ കൈക്കൊള്ളുക; എങ്കിൽ നിനക്ക് സ്വർഗമുണ്ടായിരിക്കും. ഇനി ഞാൻ പ്രാർത്ഥിക്കണമെന്നാണ് നീ ഉദ്ദേശിക്കുന്നത് എങ്കിൽ നിൻ്റെ അസുഖം സുഖപ്പെടുത്താൻ ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം." അപ്പോൾ ആ സ്ത്രീ പറഞ്ഞു: "എങ്കിൽ ഞാൻ ക്ഷമിച്ചു കൊള്ളാം." ശേഷം അവൾ പറഞ്ഞു: "എങ്കിൽ അപസ്മാരം ബാധിക്കുമ്പോൾ എൻ്റെ വസ്ത്രം നീങ്ങിപ്പോകാതിരിക്കാൻ അങ്ങ് എനിക്ക് വേണ്ടി പ്രാർത്ഥിച്ചാലും." അപ്പോൾ നബി -ﷺ- അവൾക്ക് വേണ്ടി അക്കാര്യം അല്ലാഹുവിനോട് പ്രാർത്ഥിച്ചു.