عن عمرو بن شُعيب عن أبيه عن جدِّه قال: قال رسولُ الله صلى الله عليه وسلم:
«مُرُوا أولادكمِ بالصلاةِ وهم أبناءُ سبعِ سِنينَ، واضرِبوهم عليها وهم أبناءُ عَشرٍ، وفرِّقوا بينهم في المَضاجِعِ».

[حسن] - [رواه أبو داود]
المزيــد ...

അബ്ദുല്ലാഹി ബ്നു അംറി ബ്നിൽ ആസ്വ് (റ) നിവേദനം: നബി (സ) പറഞ്ഞു:
"നിങ്ങളുടെ മക്കൾക്ക് ഏഴു വയസ്സായാൽ അവരോട് നിസ്കരിക്കാൻ കൽപ്പിക്കുക. പത്തു വയസ്സെത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കുക. വിരിപ്പുകളിൽ അവരെ വേർപെടുത്തി കിടത്തുകയും ചെയ്യുക."

സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

കുട്ടികൾക്ക് ഏഴ് വയസ്സായാൽ -അവർ ആൺകുട്ടികളാണെങ്കിലും പെൺകുട്ടികളാണെങ്കിലും- അവരോട് നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണമെന്ന് നബി (സ) ഓർമ്മപ്പെടുത്തുന്നു. നിസ്കാരം നിർവ്വഹിക്കാൻ ആവശ്യമായ പാഠങ്ങൾ അവരെ ഈ സന്ദർഭത്തിൽ പഠിപ്പിക്കുകയും വേണ്ടതുണ്ട്. പത്ത് വയസ്സ് എത്തിക്കഴിഞ്ഞാൽ അതോടെ ഈ കൽപ്പനയുടെ ഗൗരവം വർദ്ധിക്കും. പിന്നീട് നിസ്കാരത്തിൽ കുറവ് വരുത്തിയാൽ അതിൻ്റെ പേരിൽ അവരെ അടിക്കണം. അതോടെ അവർക്കിടയിൽ വിരിപ്പ് മാറ്റിക്കിടത്തുകയും വേണം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് സ്വാഹിലി പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. ചെറിയ കുട്ടികൾക്ക് പ്രായപൂർത്തി എത്തുന്നതിന് മുൻപ് ദീനിൻ്റെ വിധിവിലക്കുകൾ പഠിപ്പിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നിസ്കാരമാണ്.
  2. കുട്ടികളെ മര്യാദകൾ പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയായിരിക്കണം അവരെ അടിക്കേണ്ടത്. അല്ലാതെ, അവരെ ശിക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാകരുത്. കുട്ടികളുടെ അവസ്ഥയും മറ്റും പരിഗണിച്ചു കൊണ്ടേ അവരെ അടിക്കാൻ പാടുള്ളൂ.
  3. ഇസ്‌ലാമിക മതവിധികൾ മനുഷ്യരുടെ ജീവിതവിശുദ്ധിയും ചാരിത്ര്യവും കാത്തുസൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധവെച്ചിട്ടുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നം സൃഷ്ടിക്കുന്ന എല്ലാ വഴികളെയും ഇസ്‌ലാം അടച്ചു വെക്കുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ