عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم كان يقول بين السَّجدتَين: «اللَّهمَّ اغْفِرْ لي، وارْحَمْنِي، وعافِني، واهْدِني، وارزقْنِي».
[صحيح] - [رواه أبو داود]
المزيــد ...

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രണ്ട് സുജൂദുകൾക്ക് ഇടയിൽ ഇപ്രകാരം പറയുമായിരുന്നു: «اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَعَافِنِي، وَاهْدِنِي، وَارْزُقْنِي» "(അർത്ഥം) അല്ലാഹുവേ! നീ എനിക്ക് പൊറുത്തു നൽകേണമേ! എന്നോട് കാരുണ്യം കാണിക്കേണമേ! എനിക്ക് വിട്ടുമാപ്പാക്കി നൽകേണമേ! എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ! എനിക്ക് ഉപജീവനം നൽകേണമേ!"
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- സുജൂദിൽ നടത്തിയിരുന്ന പ്രാർത്ഥന ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- ഈ ഹദീഥിലൂടെ അറിയിക്കുന്നു. "നബി -ﷺ- രണ്ട് സുജൂദുകൾക്കിടയിൽ പറയുമായിരുന്നു" അതായത് ഈ പ്രാർത്ഥന അവിടുന്ന് സുജൂദുകൾക്കിടയിൽ പറയുമായിരുന്നു. ഫർദ്വ് നമസ്കാരങ്ങളിലും സുന്നത്ത് നമസ്കാരങ്ങളിലും ഈ പ്രാർത്ഥന നിർവ്വഹിക്കാവുന്നതാണ്. നമസ്കാരം പൂർണ്ണമായും ഖുർആൻ പാരായണവും ദിക്റുകളും മാത്രമാണല്ലോ. "അല്ലാഹുവേ! എനിക്ക് പൊറുത്തു നൽകേണമേ!" അതായത് എൻ്റെ തെറ്റുകൾ മറച്ചു പിടിക്കുകയും, അവ ശിക്ഷിക്കാതെ പൊറുത്തു നൽകുകയും ചെയ്യേണമേ! "എന്നോട് കാരുണ്യം കാണിക്കേണമേ!" അതായത് നിൻ്റെ പക്കൽ നിന്നുള്ള കാരുണ്യം എനിക്ക് നൽകേണമേ. തിന്മകൾ മറച്ചു പിടിക്കുകയും, അവ പൊറുത്തു നൽകുകയും ചെയ്യുന്നതിനോടൊപ്പം എൻ്റെ മേൽ ഇഹലോകത്തെയും പരലോകത്തെയും നന്മകൾ ചൊരിയേണമേ എന്നു കൂടി ഈ പദം അർത്ഥമാക്കുന്നു. "എനിക്ക് വിട്ടു പൊറുത്തു നൽകേണമേ!" അതായത് എനിക്ക് സൗഖ്യവും സുരക്ഷയും നൽകേണമേ! എൻ്റെ ദീനിൻ്റെ കാര്യത്തിൽ തിന്മകളിൽ നിന്നും ആശയക്കുഴപ്പങ്ങളിൽ നിന്നും എന്നെ സംരക്ഷിക്കേണമേ! എൻ്റെ ശരീരത്തിൽ രോഗങ്ങളും പ്രയാസങ്ങളും ബാധിക്കുന്നതിൽ നിന്ന് സംരക്ഷിക്കേണമേ! എൻ്റെ ബുദ്ധിക്ക്ഭ്രംശം സംഭവിക്കുന്നതും ഭ്രാന്ത് ബാധിക്കുന്നതും തടയേണമേ! രോഗങ്ങളിൽ ഏറ്റവും ഗുരുതരമായത് ഹൃദയങ്ങളുടെ രോഗമാണ് എന്ന കാര്യം ഓർക്കുക. വഴിതെറ്റിക്കുന്ന ആശയക്കുഴപ്പങ്ങളും നാശകരമായ ദേഹേഛകളും ഹൃദയത്തെ ബാധിക്കുന്ന രോഗങ്ങളാണ്. "എന്നെ സന്മാർഗത്തിലേക്ക് നയിക്കേണമേ!" സന്മാർഗം രണ്ട് രൂപത്തിലാണ്. ഒന്ന്: സത്യത്തിൻ്റെയും ശരിയുടെയും വഴി അറിയാൻ സാധിക്കൽ. ഇത് മുസ്ലിമിനും അല്ലാത്തവർക്കും ലഭിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു: "എന്നാൽ ഥമൂദ് ഗോത്രം; അവർക്ക് നാം സന്മാർഗത്തിലേക്ക് വഴികാണിച്ചു." (ഫുസ്സ്വിലത്: 17) അവർക്ക് നാം സത്യം അറിയിച്ചു നൽകി എന്നാണ് ഉദ്ദേശം. രണ്ട്: സത്യം സ്വീകരിക്കാനും പിൻപറ്റാനുമുള്ള തൗഫീഖ്. ഇത് ഈമാനുള്ളവർക്കല്ലാതെ ലഭിക്കുകയില്ല. അതാണ് ഈ പ്രാർത്ഥനയിലൂടെ നാം ചോദിക്കുന്നത്. അതായത് എന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, അതിൽ ഉറപ്പിച്ചു നിർത്തുകയും ചെയ്യേണമേ എന്നാണ് പ്രാർത്ഥനയുടെ ഉദ്ദേശം. "എനിക്ക് ഉപജീവനം നൽകേണമേ!" അതായത് എനിക്ക് ഈ ഐഹികജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുംവിധം, നിൻ്റെ സൃഷ്ടികളോട് ചോദിക്കാതെ കഴിയാൻ സാധിക്കുന്ന രൂപത്തിൽ നീ ഉപജീവനം നൽകേണമേ! പരലോകത്തിൽ വിശാലമായ ഉപജീവനവും നീ എനിക്ക് നൽകണം. നീ അനുഗ്രഹം ചൊരിഞ്ഞവർക്ക് നീ ഒരുക്കി വെച്ചത് പോലുള്ള ഉപജീവനം എനിക്കും നൽകണം എന്നെല്ലാമാണ് അതിൻ്റെ ഉദ്ദേശം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ ശാന്തത പാലിക്കണമെന്ന് ഈ ഹദീഥ് സൂചിപ്പിക്കുന്നു. മറ്റു ഹദീഥുകളിൽ അക്കാര്യം വ്യക്തമായി സ്ഥിരപ്പെട്ടിട്ടുമുണ്ട്.
  2. * രണ്ട് സുജൂദുകൾക്ക് ഇടയിൽ 'അല്ലാഹുമ്മഗ്ഫിർ ലീ' എന്നോ, 'റബ്ബിഗ്ഫിർ ലീ' എന്നോ പറയൽ നിർബന്ധമാണ്.
  3. * നബി -ﷺ- യുടെ ഹദീഥിൽ വന്നതു പോലെ തന്നെ പറയലാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. അതിൽ എന്തെങ്കിലും കുറവോ വർദ്ധനവോ വരുത്തിയാൽ നമസ്കാരം അത് കൊണ്ട് നിഷ്ഫലമാവില്ലെങ്കിലും.