عن ابن عباس رضي الله عنهما عن النبي صلى الله عليه وسلم قال: «أمِرْت أن أسْجُد على سَبْعَة أعَظُم على الجَبْهَة، وأشار بِيَده على أنْفِه واليَدَين والرُّكبَتَين، وأطْرَاف القَدَمين ولا نَكْفِتَ الثِّياب والشَّعر».
[صحيح] - [متفق عليه]
المزيــد ...

ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴ് അവയവങ്ങളിൽ സുജൂദ് ചെയ്യാൻ എന്നോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. നെറ്റി - അത് പറയുമ്പോൾ അവിടുന്ന് മൂക്കിലേക്ക് തൻ്റെ കൈ കൊണ്ട് ചൂണ്ടി -, രണ്ട് കൈകൾ, രണ്ട് കാൽമുട്ടുകൾ, രണ്ട് കാൽപാദങ്ങളുടെ അറ്റങ്ങൾ. മുടിയും വസ്ത്രവും നാം കൂട്ടിപ്പിടിക്കുകയില്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

"സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു." ചില നിവേദനങ്ങളിൽ 'നബി -ﷺ- കൽപ്പിച്ചിരിക്കുന്നു' എന്നും, മറ്റു ചില നിവേദനങ്ങളിൽ 'നമ്മോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു' എന്നുമുണ്ട്. ഈ മൂന്ന് റിപ്പോർട്ടുകളും ബുഖാരി ഉദ്ധരിച്ചതാണ്. നബി -ﷺ- യോട് കൽപ്പിക്കപ്പെട്ട കാര്യം അവിടുത്തോടും അവിടുത്തെ ഉമ്മത്തിനോട് മൊത്തത്തിലുമുള്ള കൽപ്പനയാണെന്ന ഇസ്ലാമിലെ അടിസ്ഥാന നിയമം ഈ സന്ദർഭത്തിൽ ഓർക്കുക. "ഏഴ് അവയവങ്ങൾക്ക് മേൽ" 'അഅ്ദ്വും' എന്ന പദമാണ് ഹദീഥിലുള്ളത്. അതിൻ്റെ ഉദ്ദേശം സുജൂദിൻ്റെ അവയവങ്ങളാണ് എന്ന് മറ്റു നിവേദനങ്ങളിൽ വന്നിട്ടുണ്ട്. ശേഷം നബി -ﷺ- ഈ ഏഴ് അവയവങ്ങൾ ഏതെല്ലാമാണെന്ന് വിശദീകരിക്കുന്നു. ഒന്ന്: നെറ്റിയാണ്. അത് പറയുന്നതോടൊപ്പം നബി -ﷺ- തൻ്റെ മൂക്കിലേക്ക് ചൂണ്ടിയതിൽ നിന്ന് നെറ്റിയും മൂക്കും ഒരു അവയവമായാണ് പരിഗണിക്കപ്പെടുക എന്ന് മനസ്സിലാക്കാം. രണ്ടും മൂന്നും: ഇരുകൈകളും. അതായത് കൈപ്പത്തികളുടെ ഉൾഭാഗം. അറബിയിൽ കൈകൾ എന്നർത്ഥം വരുന്ന 'യദ്' എന്ന പദം നിരുപാധികം ഉദ്ദേശിച്ചാൽ കൈപ്പത്തിയാണ് ഉദ്ദേശം. അഞ്ചു മുതൽ ഏഴു വരെ: രണ്ട് കാൽമുട്ടുകളും കാല്പാദത്തിൻ്റെ അറ്റങ്ങളും. അതായത് മുട്ടുകളോടൊപ്പം, കാല്പാദത്തിലെ വിരലുകൾക്ക് മേൽ സുജൂദ് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു എന്നർത്ഥം. നമസ്കാരത്തിൻ്റെ രൂപം വിശദീകരിക്കുന്ന അബൂ ഹുമൈദ് അസ്സാഇദിയുടെ ഹദീഥിൽ ഇപ്രകാരമുണ്ട്: "നബി -ﷺ- അവിടുത്തെ കാല്പാദത്തിലെ വിരലുകൾ ഖിബ്'ലക്ക് നേരെയാക്കി." അതായത് സുജൂദിൽ കാൽവിരലുകൾ ഖിബ്'ലക്ക് നേരെയാക്കി എന്നർത്ഥം. "മുടിയും വസ്ത്രവും നാം കൂട്ടിപ്പിടിക്കുകയില്ല." അതായത് മുടിയും വസ്ത്രവും അവയുടെ അതേ അവസ്ഥയിൽ തന്നെ നാം വിടുകയാണ് ചെയ്യുക. സുജൂദിൻ്റെ അവയവങ്ങളും മുടിയും വസ്ത്രവും ഒരു പോലെ സുജൂദിൽ പ്രവേശിക്കുന്നതിനാകുന്നു അത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * ഹദീഥിൽ പരാമർശിക്കപ്പെട്ട ഏഴ് അവയവങ്ങൾക്ക് മേൽ സുജൂദ് ചെയ്യൽ നിർബന്ധമാണ്. കാരണം നബി -ﷺ- യുടെ ഒരു കാര്യം കൽപ്പിച്ചാൽ അത് നിർബന്ധമാണ് എന്നതാണ് അടിസ്ഥാനം.
  2. * മൂക്ക് താഴെ മുട്ടാതെ നെറ്റിയിൽ മാത്രമായി സുജൂദ് ചെയ്താൽ മതിയാകില്ല. അതല്ലെങ്കിൽ നെറ്റി താഴെ വെക്കാതെ മൂക്ക് മാത്രമായി സുജൂദ് ചെയ്താലും ശരിയാകില്ല. കാരണം നബി (ﷺ) നെറ്റിയെന്ന് പറഞ്ഞപ്പോൾ ഒപ്പം മൂക്കിലേക്കും ചൂണ്ടിയിട്ടുണ്ട്.
  3. * ഹദീഥിൽ പരാമർശിക്കപ്പെട്ട എല്ലാ അവയവങ്ങൾക്കും മേലെയാണ് സുജൂദ് ചെയ്യേണ്ടത്. ചില അവയവങ്ങളിൽ മാത്രം സുജൂദ് ചെയ്താൽ മതിയാകില്ല. സുജൂദിൽ സാധ്യമാകുന്നിടത്തോളം നെറ്റി ഭൂമിയിൽ പതിക്കേണ്ടതുണ്ട്.
  4. * ഈ പറയപ്പെട്ട അവയവങ്ങളിൽ ഏതെങ്കിലും (വസ്ത്രം കൊണ്ട്) മറക്കാതിരിക്കൽ നിർബന്ധമാണെന്ന് ഈ ഹദീഥിൻ്റെ ബാഹ്യാർത്ഥം സൂചന നൽകുന്നില്ല. കാരണം പറയപ്പെട്ട അവയവങ്ങൾ ഭൂമിയിൽ പതിക്കുന്നതോട് കൂടി അത് സുജൂദിൻ്റെ പരിധിയിൽ പെടുമെന്നാണ് മനസ്സിലാകുന്നത്. കാല്മുട്ടുകൾ മറക്കാതിരിക്കുന്നത് നിർബന്ധമല്ല എന്നതിൽ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. കാരണം കാൽമുട്ട് വെളിവാകുന്നത് ഔറത്ത് (നമസ്കാരത്തിൽ മറക്കേണ്ട ഭാഗങ്ങൾ) വെളിവാകുവാൻ കാരണമായേക്കാം. അതു പോലെ തന്നെയാണ് രണ്ട് കാലുകളും; കാരണം നമസ്കാരത്തിൽ ഖുഫ്ഫ (ചെരുപ്പ്) ധരിച്ച് നമസ്കരിക്കാൻ അനുവാദമുണ്ട്.
  5. * നമസ്കാരത്തിൽ വസ്ത്രം കൂട്ടിപ്പിടിക്കുന്നത് വെറുക്കപ്പെട്ട (കറാഹത്ത്) കാര്യമാണ്.
  6. * നമസ്കാരത്തിൽ പിരടിക്ക് താഴെ മുടി മെടഞ്ഞിടുകയോ കെട്ടിവെക്കുകയോ ചെയ്യുന്നത് മക്റൂഹാണ് (വെറുക്കപ്പെട്ടത്). നമസ്കാരത്തിനായി പ്രത്യേകം അങ്ങനെ ചെയ്യുന്നതോ, നമസ്കാരത്തിന് മുൻപ് ആ അവസ്ഥയിൽ ആയിരിക്കുകയും അങ്ങനെ തന്നെ നമസ്കാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നതോ ആണെങ്കിലും അത് വെറുക്കപ്പെട്ടത് തന്നെ. മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി മുടി മെടയുകയും, അതേ അവസ്ഥയിൽ തന്നെ - പ്രത്യേകിച്ച് ആവശ്യമൊന്നുമില്ലാതെ - നമസ്കരിക്കുന്നതും ഇതു പോലെ തന്നെ.
കൂടുതൽ