عن أنس رضي الله عنه : أن النبي صلى الله عليه وسلم ومعاذ رديفه على الرَّحْلِ، قال: «يا معاذ» قال: لبَّيْكَ يا رسول الله وسَعْدَيْكَ، قال: «يا معاذ» قال: لَبَّيْكَ يا رسول الله وسَعْدَيْكَ، قال: «يا معاذ» قال: لبَّيْكَ يا رسول اللهِ وسَعْدَيْكَ، ثلاثا، قال: «ما من عبد يشهد أن لا إله إلا الله، وأَنَّ محمدا عبده ورسوله صِدْقًا من قلبه إلَّا حرمه الله على النار» قال: يا رسول الله، أفلا أُخْبِر بها الناس فَيَسْتَبْشِرُوا؟ قال: «إِذًا يتكلوا» فأخبر بها معاذ عند موته تَأَثُّمًا.
[صحيح] - [متفق عليه]
المزيــد ...

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- തൻ്റെ യാത്രാവാഹനത്തിന് പിറകിൽ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ സഹചാരിയാക്കി. അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." അവിടുന്ന് പറഞ്ഞു: "ഹേ മുആദ്." അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാനിതാ വിളികേട്ടിരിക്കുന്നു. ഞാൻ താങ്കളെ അനുസരിക്കാൻ തയ്യാറാണ്." മൂന്ന് തവണ ഇപ്രകാരം ആവർത്തിച്ചു. നബി -ﷺ- പറഞ്ഞു: "'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ല), മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും ദൂതനുമാണ്) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരു അടിമയുടെയും മേൽ അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കുകയില്ല." മുആദ് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഇക്കാര്യം ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ; അവർക്ക് സന്തോഷിക്കാമല്ലോ?!" നബി -ﷺ- പറഞ്ഞു: "അപ്പോൾ അവർ അതിൽ ചടഞ്ഞു കൂടും." പിന്നീട് (അറിവ് മറച്ചു വെച്ചതിൻ്റെ) പാപം ഭയന്നു കൊണ്ട് മരണ വേളയിലാണ് മുആദ് ഇക്കാര്യം അറിയിച്ചത്.
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

മുആദ് -رَضِيَ اللَّهُ عَنْهُ- ഒരിക്കൽ നബി -ﷺ- യോടൊപ്പം വാഹനപ്പുറത്തിരിക്കെ നബി -ﷺ- മുആദിനെ വിളിച്ചു. അദ്ദേഹം അവിടുത്തെ വിളി കേട്ടുകൊണ്ട് പറഞ്ഞു: 'ലബ്ബയ്ക' നബിയേ! ഞാനിതാ താങ്കളുടെ വിളികേട്ടിരിക്കുന്നു എന്നർത്ഥം. ഒരാൾക്ക് ആവർത്തിച്ച് ഉത്തരം നൽകുന്നു എന്നറിയിക്കുന്ന പദമാണത്. അതോടൊപ്പം മുആദ് പറഞ്ഞു: 'വസഅ്ദയ്ക' അതായത് താങ്കളെ സേവിക്കാൻ ഞാൻ വീണ്ടും വീണ്ടും തയ്യാറാണ് എന്നാണ് ഉദ്ദേശം. ശേഷം നബി -ﷺ- അദ്ദേഹത്തെ വിളിക്കുന്നതും, മുആദ് ഉത്തരം നൽകുന്നതും ആവർത്തിച്ചു. അതിന് ശേഷം നബി -ﷺ- പറഞ്ഞു: "ഒരു മനുഷ്യൻ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനും അവൻ്റെ അടിമയുമാണെന്നും -കേവലം നാവ് കൊണ്ട് പറയുക എന്നതിനപ്പുറം- സത്യസന്ധമായ ഹൃദയത്തോടെ സാക്ഷ്യം വഹിച്ചാൽ അല്ലാഹു അവന് ശാശ്വത നരകവാസം എന്നത് നിഷിദ്ധമാക്കുന്നതാണ്. ഇത് കേട്ടപ്പോൾ മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിക്കുന്നു: "അല്ലാഹുവിൻ്റെ റസൂലേ! ഇക്കാര്യം ഞാൻ ജനങ്ങളെ അറിയിക്കട്ടെയോ? കാരണം ഈ വാർത്ത അവർക്ക് സന്തോഷമുണ്ടാക്കുന്നതാണ്." അപ്പോൾ നബി -ﷺ- പറയുന്നു: "വേണ്ടതില്ല. കാരണം അവർ അതിൽ മാത്രം മുറുകെ പിടിക്കുകയും, പ്രവർത്തനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യുന്നതാണ്." പിന്നീട് മുആദ് -رَضِيَ اللَّهُ عَنْهُ- അറിവ് മറച്ചു വെക്കുന്നതിൻ്റെ തെറ്റ് ബാധിക്കുമോ എന്ന ഭയം കാരണത്താൽ അദ്ദേഹത്തിൻ്റെ മരണം അടുത്തപ്പോഴാണ് ഇക്കാര്യം അറിയിക്കുന്നത്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * എന്തെങ്കിലും നിഷിദ്ധമായ കാര്യത്തിലേക്ക് എത്തിക്കുമെന്ന് ഭയപ്പെടുന്നെങ്കിൽ - അതല്ലെങ്കിൽ കൂടുതൽ ശ്രേഷ്ഠമായതിൽ നിന്ന് ജനങ്ങളെ മടിയന്മാരാക്കുമെങ്കിൽ - ചില കാര്യങ്ങൾ പുറത്ത് പറയുന്നത് ഒഴിവാക്കാവുന്നതാണ്.
  2. * യാത്രാമൃഗത്തിൻ്റെ മുകളിൽ ഒരു സഹയാത്രികനെ കൂടി കയറ്റുന്നത് അനുവദനീയമാണ്; എന്നാൽ മൃഗത്തിന് പ്രയാസം സൃഷ്ടിക്കുന്ന രൂപത്തിലാകരുത് എന്ന നിബന്ധനയുണ്ട്.
  3. * മുആദ് -رَضِيَ اللَّهُ عَنْهُ- വിന് നബി -ﷺ- യുടെ അടുക്കലുണ്ടായിരുന്ന സ്ഥാനവും, അദ്ദേഹത്തോട് അവിടുത്തേക്ക് ഉണ്ടായിരുന്ന സ്നേഹവും.
  4. * ചോദ്യകർത്താവിൻ്റെ മനസ്സിൽ സംശയമുണ്ടാകുന്ന കാര്യം ചോദിച്ചു മനസ്സിലാക്കുന്നത് അനുവദനീയമാണ്.
  5. * ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ് എന്ന സാക്ഷ്യവചനം സ്വീകരിക്കപ്പെടാനുള്ള നിബന്ധനകളിൽ ഒന്ന് അക്കാര്യം സംശയമോ കാപട്യമോ ഇല്ലാതെ - ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ട് - പറയണമെന്നതാണ്.
  6. * തൗഹീദുള്ളവർ നരകത്തിൽ ശാശ്വതരാകുന്നതല്ല. അവരുടെ ചില തിന്മകൾ കാരണത്താൽ അവർ നരകത്തിൽ പ്രവേശിച്ചാൽ പോലും ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ട ശേഷം അവർ നരകത്തിൽ നിന്ന് പുറത്തു കൊണ്ടുവരപ്പെടുന്നതാണ്.
കൂടുതൽ