عَنْ أَبِي هُرَيْرَةَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:
«سَيَكُونُ فِي آخِرِ أُمَّتِي أُنَاسٌ يُحَدِّثُونَكُمْ مَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ».
[صحيح] - [رواه مسلم]
المزيــد ...
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. അവരെ നിങ്ങൾ സൂക്ഷിക്കുക!"
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
നബി -ﷺ- യുടെ ഉമ്മത്തിൽ (മുസ്‌ലിംകൾക്കിടയിൽ) അവസാനകാലത്ത് കള്ളം കെട്ടിച്ചമക്കുന്ന ചിലർ പ്രത്യക്ഷപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് മുൻപ് ഒരാളും പറയാത്ത കാര്യങ്ങൾ ഇക്കൂട്ടർ വാദിക്കും. കള്ളഹദീഥുകളും കെട്ടിച്ചമച്ച കാര്യങ്ങൾ അവർ ജനങ്ങളോട് പറയും. അതിനാൽ അവരിൽ നിന്ന് അകലം പാലിക്കാനും, അവരോടൊപ്പം കൂടിയിരിക്കാതിരിക്കാനും, അവരുടെ സംസാരങ്ങൾ കേൾക്കരുതെന്നും നബി -ﷺ- നമ്മോട് കൽപ്പിക്കുന്നു. ചിലപ്പോൾ അവരുടെ കള്ളത്തരങ്ങൾ മനസ്സുകളിൽ പറ്റിപ്പിടിക്കുകയും, അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കാതെ വരികയും ചെയ്തേക്കാം.