عَنْ ‌أَبِي هُرَيْرَةَ عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ:
«سَيَكُونُ فِي آخِرِ أُمَّتِي أُنَاسٌ يُحَدِّثُونَكُمْ مَا لَمْ تَسْمَعُوا أَنْتُمْ وَلَا آبَاؤُكُمْ، فَإِيَّاكُمْ وَإِيَّاهُمْ».

[صحيح] - [رواه مسلم]
المزيــد ...

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെ ഉമ്മത്തിൻ്റെ അവസാനകാലക്കാരിൽ ഒരു കൂട്ടരുണ്ടാകും; നിങ്ങളോ നിങ്ങളുടെ പിതാക്കളോ കേട്ടിട്ടില്ലാത്ത കാര്യങ്ങൾ അവർ നിങ്ങളോട് പറയുന്നതാണ്. അവരെ നിങ്ങൾ സൂക്ഷിക്കുക!"

സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

നബി -ﷺ- യുടെ ഉമ്മത്തിൽ (മുസ്‌ലിംകൾക്കിടയിൽ) അവസാനകാലത്ത് കള്ളം കെട്ടിച്ചമക്കുന്ന ചിലർ പ്രത്യക്ഷപ്പെടുന്നതാണ് എന്ന് നബി -ﷺ- അറിയിക്കുന്നു. അവർക്ക് മുൻപ് ഒരാളും പറയാത്ത കാര്യങ്ങൾ ഇക്കൂട്ടർ വാദിക്കും. കള്ളഹദീഥുകളും കെട്ടിച്ചമച്ച കാര്യങ്ങൾ അവർ ജനങ്ങളോട് പറയും. അതിനാൽ അവരിൽ നിന്ന് അകലം പാലിക്കാനും, അവരോടൊപ്പം കൂടിയിരിക്കാതിരിക്കാനും, അവരുടെ സംസാരങ്ങൾ കേൾക്കരുതെന്നും നബി -ﷺ- നമ്മോട് കൽപ്പിക്കുന്നു. ചിലപ്പോൾ അവരുടെ കള്ളത്തരങ്ങൾ മനസ്സുകളിൽ പറ്റിപ്പിടിക്കുകയും, അത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് സാധിക്കാതെ വരികയും ചെയ്തേക്കാം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യുടെ പ്രവാചകത്വത്തിൻ്റെ അടയാളങ്ങളിലൊന്ന് ഈ ഹദീഥിലുണ്ട്. തൻ്റെ ഉമ്മത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യത്തെ കുറിച്ച് അവിടുന്ന് പറഞ്ഞു തരികയും, അവിടുന്ന് അറിയിച്ചത് പോലെത്തന്നെ സംഭവിക്കുകയും ചെയ്തു.
  2. അല്ലാഹുവിൻ്റെ റസൂൽ -ﷺ- ക്ക് മേലും, ഇസ്‌ലാം മതത്തിൻ്റെ കാര്യത്തിലും കളവ് പറയുന്നവരിൽ നിന്ന് അകന്നു നിൽക്കണം; അവരുടെ കളവുകൾക്ക് ചെവി കൊടുത്തുകൂടാ.
  3. നബി -ﷺ- യുടെ ഹദീഥുകൾ എന്ന് പറയപ്പെടുന്ന കാര്യങ്ങളെല്ലാം സ്ഥിരപ്പെട്ടതും സ്വീകാര്യവുമാണോ എന്നുറപ്പ് വരുത്തിയിട്ടല്ലാതെ സ്വീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.
കൂടുതൽ