عن المقدام بن معدِيْكَرِب قال: قال رسول الله صلى الله عليه وسلم: (ألا هل عسى رجلٌ يبلغه الحديث عني وهو متكئ على أريكته فيقول: بيننا وبينكم كتاب الله، فما وجدنا فيه حلالًا استحللناه، وما وجدنا فيه حرامًا حرمناه. وإن ما حرم رسول الله كما حرم الله).
[صحيح] - [رواه أبو داود والترمذي وابن ماجه]
المزيــد ...
മിഖ്ദാദു ബ്നു മഅ്ദീകരിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അറിയുക! എൻ്റെ പക്കൽ നിന്നുള്ള ഹദീഥുകൾ ഒരാളുടെ അടുക്കൽ -അവൻ സോഫയിൽ ചാരിയിരിക്കുന്ന വേളയിൽ- വന്നെത്തുകയും അവൻ ഇപ്രകാരം പറയുകയും ചെയ്തേക്കാം: നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്. അതിൽ അനുവദനീയമായി കണ്ടത് നമുക്ക് അനുവദനീയമാക്കാം. അതിൽ നാം നിഷിദ്ധമായി കാണുന്നത് നമുക്ക് നിഷിദ്ധമാക്കാം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിഷിദ്ധമാക്കിയത് അല്ലാഹു നിഷിദ്ധമാക്കിയത് പോലെ തന്നെയാണ്."
സ്വഹീഹ് - ഇബ്നു മാജഃ ഉദ്ധരിച്ചത്
അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ഹദീഥുകളെ ആദരിക്കാത്ത ഒരു വിഭാഗം ജനങ്ങളെ കുറിച്ച് നബി -ﷺ- ഈ ഹദീഥിൽ അറിയിക്കുന്നു. സുന്നത്ത് തെളിവായി സ്വീകരിക്കുകയോ, അതിന് ഒരു പ്രാധാന്യവും കൽപ്പിക്കുകയോ ചെയ്യാത്തവരാണ് അവർ. നബി -ﷺ- യുടെ ഹദീഥുകളിൽ ഏതെങ്കിലുമൊന്ന് അവരിൽ ഒരാളുടെ അടുക്കൽ എത്തിയാൽ തൻ്റെ സോഫയിൽ ചാരിയിരുന്ന് കൊണ്ട് അവൻ പറയും: നമുക്കും നിങ്ങൾക്കുമിടയിൽ അല്ലാഹുവിൻ്റെ ഗ്രന്ഥമുണ്ട്. അതിൽ അനുവദനീയമായി കണ്ടത് നമുക്ക് അനുവദനീയമാക്കാം. അതിൽ നാം നിഷിദ്ധമായി കാണുന്നത് നമുക്ക് നിഷിദ്ധമാക്കാം. നബി -ﷺ- യുടെ ഹദീഥുകൾ വന്നെത്തിയാൽ അവനത് വിശ്വസിക്കുകയോ അതിൻ്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയോ ചെയ്യില്ല. തൻ്റെ ഏകപ്രമാണം ഖുർആൻ മാത്രമാണെന്നാണ് അവൻ്റെ ജൽപ്പനം. യഥാർത്ഥത്തിൽ അവൻ ഖുർആനിൻ്റെ കൽപ്പന പ്രാവർത്തികമാക്കിയിരുന്നുവെങ്കിൽ ഹദീഥുകളെയും അവൻ സ്വീകരിക്കുമായിരുന്നു. കാരണം നബി -ﷺ- യെ അനുസരിക്കണമെന്ന് ഖുർആൻ തന്നെ കൽപ്പിച്ചിട്ടുണ്ട്. ഹദീഥുകൾ നമുക്ക് എത്തിച്ചു തന്നവർ തന്നെയാണ് വിശുദ്ധ ഖുർആനും നമുക്ക് എത്തിച്ചു തന്നത്. അതിനാൽ 'അല്ലാഹു നിഷിദ്ധമാക്കിയത് പോലെത്തന്നെയാണ് നബി -ﷺ- നിഷിദ്ധമാക്കുന്ന കാര്യങ്ങളും' എന്ന് അവിടുന്ന് പ്രത്യേകം ഓർമ്മപ്പെടുത്തുന്നു. കാരണം അല്ലാഹുവിൽ നിന്നുള്ള കൽപ്പനകൾ ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നവരാണ് നബി -ﷺ-. അവിടുന്ന് തൻ്റെ ഇഷ്ടപ്രകാരം ഒന്നും തന്നെ സംസാരിക്കുന്നതല്ല.