+ -

عَنْ سَمُرَةَ بْنِ جُنْدَبٍ وَالْمُغِيرَةِ بْنِ شُعْبَةَ رضي الله عنهما قَالَا: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ:
«مَنْ حَدَّثَ عَنِّي بِحَدِيثٍ يُرَى أَنَّهُ كَذِبٌ، فَهُوَ أَحَدُ الْكَاذِبِينَ».

[صحيح] - [رواه مسلم في مقدمته]
المزيــد ...

സമുറഃ ബിൻ ജുൻദുബ് -رَضِيَ اللَّهُ عَنْهُ- വും മുഗീറഃ ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- വും നിവേദനം ചെയ്യുന്നു: നബി -ﷺ- പറഞ്ഞു:
“ആരെങ്കിലും എന്നില്‍ നിന്ന് (സ്ഥിരപ്പെടാത്ത) കളവാണെന്ന് വിചാരിക്കപ്പെടുന്ന ഒരു ഹദീഥ് ഉദ്ദരിച്ചാല്‍ അവന്‍ രണ്ട് കള്ളന്മാരില്‍ ഒരുവനാണ്.”

[സ്വഹീഹ്] - - [صحيح مسلم]

വിശദീകരണം

നബി -ﷺ- യുടെ മേൽ കെട്ടിച്ചമച്ചതാണെന്ന് ഒരാൾക്ക് വ്യക്തമായി ബോധ്യമുള്ളതോ, ഏറെക്കുറെ ധാരണയുള്ളതോ ആയ ഒരു ഹദീഥ് നബി -ﷺ- യുടെ വാക്കാണ് എന്നു പറഞ്ഞു കൊണ്ട് ആരെങ്കിലും പറഞ്ഞാൽ അത് പറഞ്ഞു കൊടുക്കുന്നവൻ ഈ ഹദീഥ് ആദ്യമായി നിർമ്മിച്ചുണ്ടാക്കിയവൻ്റെ കളവിൽ പങ്കുചേർന്നിരിക്കുന്നു.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. നബി -ﷺ- യിൽ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീഥുകൾ മറ്റൊരാളോട് പറയുന്നതിന് മുൻപ് പ്രസ്തുത ഹദീഥ് സൂക്ഷ്മപരിശോധന നടത്തി അത് സ്ഥിരപ്പെട്ടതാണോ എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
  2. ബോധപൂർവ്വം കള്ളം കെട്ടിച്ചമച്ചവനും, അത് ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക എന്ന പണി ഏറ്റെടുത്തവനും കള്ളം പറഞ്ഞവൻ തന്നെ.
  3. ഒരു ഹദീഥ് കെട്ടിച്ചമച്ചതാണെന്ന് (മൗദ്വൂഅ്) അറിയുകയോ, ഏതാണ്ട് ബോധ്യപ്പെടുകയോ ചെയ്ത ശേഷം അത് നിവേദനം ചെയ്യുന്നത് നിഷിദ്ധമാണ്; ആ ഹദീഥ് കള്ളമാണെന്ന് ജനങ്ങളോട് പറയുക എന്ന ഉദ്ദേശ്യത്തിലാണെങ്കിലല്ലാതെ.
പരിഭാഷ: ഇംഗ്ലീഷ് ഉർദു സ്‌പെയിൻ ഇന്തോനേഷ്യ ബംഗാളി ഫ്രഞ്ച് തുർക്കി റഷ്യ ബോസ്‌നിയ സിംഹള ഇന്ത്യൻ ചൈനീസ് പേർഷ്യൻ വിയറ്റ്നാമീസ് തഗാലോഗ് കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തായ്ലാൻഡിയൻ പഷ്‌'തു ആസാമീസ് السويدية الأمهرية الهولندية الغوجاراتية Kargaria النيبالية الصربية الرومانية المجرية الموري Malagasy الجورجية
വിവർത്തനം പ്രദർശിപ്പിക്കുക
കൂടുതൽ