عن عبد الله بن عباس رضي الله عنهما قال: كنت خلف النبي صلى الله عليه وسلم يوماً فقال يا غلام، إني أعلمك كلمات: «احْفَظِ اللهَ يحفظْك، احفظ الله تَجِدْه تُجَاهَك، إذا سألت فاسأل الله، وإذا اسْتَعَنْتَ فاسْتَعِن بالله، واعلمْ أن الأمةَ لو اجتمعت على أن ينفعوك بشيء لم ينفعوك إلا بشيء قد كتبه الله لك، وإن اجتمعوا على أن يَضرُّوك بشيء لم يَضرُّوك إلا بشيء قد كتبه الله عليك، رفعت الأقلام وجفت الصحف». وفي رواية: «احفظ الله تَجِدْه أمامك، تَعرَّفْ إلى الله في الرَّخَاء يَعرِفْكَ في الشِّدة، واعلم أنَّ ما أخطأَكَ لم يَكُنْ ليُصِيبَكَ، وما أصَابَكَ لم يَكُنْ لِيُخْطِئَكَ، واعلم أن النصرَ مع الصبرِ، وأن الفرجَ مع الكَرْبِ، وأن مع العُسْرِ يُسْرًا».
[صحيح] - [رواه الترمذي وأحمد بروايتيه]
المزيــد ...

അബ്ദുല്ലാഹി ബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُما- നിവേദനം: ഞാൻ ഒരു ദിവസം നബി -ﷺ- യുടെ പിറകിലായിരുന്നു. അപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: "കുഞ്ഞുമകനേ! ഞാൻ നിനക്ക് ചില വാക്കുകൾ പഠിപ്പിച്ചു നൽകാം. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കും. നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക. അറിയുക! ജനങ്ങൾ മുഴുവൻ നിനക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്യുന്നതിന് വേണ്ടി ഒരുമിച്ചാലും അവർക്ക് നിനക്കൊരു ഉപകാരവും ചെയ്യുക സാധ്യമല്ല; അല്ലാഹു നിനക്കായി രേഖപ്പെടുത്തിയതൊഴികെ. അവർ നിനക്ക് എന്തെങ്കിലുമൊരു ഉപദ്രവം ചെയ്യാൻ ഒരുമിച്ചാൽ നിന്നെ ഒരു ഉപദ്രവവും ഏൽപ്പിക്കാനും അവർക്ക് കഴിയില്ല; അല്ലാഹു നിനക്ക് രേഖപ്പെടുത്തിയതൊഴികെ. (വിധികൾ രേഖപ്പെടുത്തിയ) പേനകൾ ഉയർത്തപ്പെട്ടിരിക്കുന്നു. (അവ രേഖപ്പെടുത്തപ്പെട്ട) ഏടുകൾ ഉണങ്ങുകയും ചെയ്തിരിക്കുന്നു." മറ്റൊരു നിവേദനത്തിലുള്ളത് ഇപ്രകാരമാണ്: "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവനെ നിൻ്റെ മുൻപിൽ നീ കണ്ടെത്തും. സന്തോഷവേളയിൽ നീ അല്ലാഹുവിനെ തിരിച്ചറിയുക; കഠിനതയിൽ അവൻ നിന്നെ ഓർക്കുന്നതാണ്. അറിയുക! നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് കിട്ടേണ്ടതായിരുന്നില്ല. നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതുമായിരുന്നില്ല. അറിയുക! വിജയം ക്ഷമയോടൊപ്പവും, എളുപ്പം ക്ലേശത്തോടൊപ്പവുമാണ്. ഇടുക്കത്തോടൊപ്പം എളുപ്പമുണ്ട്."
സ്വഹീഹ് - തുർമുദി ഉദ്ധരിച്ചത്

വിശദീകരണം

ഈ ഹദീഥിൽ കുട്ടിയായിരുന്ന ഇബ്നു അബ്ബാസിന് -رَضِيَ اللَّهُ عَنْهُمْ- നബി -ﷺ- മഹത്തരമായ ചില ഉപദേശങ്ങൾ പകർന്നു നൽകുന്നു. അല്ലാഹുവിൻ്റെ കൽപ്പനകളും വിലക്കുകളും എല്ലാ സന്ദർഭങ്ങളിലും സമയങ്ങളിലും സൂക്ഷിക്കാൻ അതിൽ അവിടുന്ന് ഓർമ്മപ്പെടുത്തുന്നു. ചെറുപ്രായത്തിൽ ഇബ്നു അബ്ബാസിൻ്റെ വിശ്വാസം നബി -ﷺ- ശരിപ്പെടുത്തുന്നു. അല്ലാഹുവല്ലാതെ ഒരു സ്രഷ്ടാവില്ലെന്നും, അവനല്ലാതെ മറ്റാർക്കും ഒന്നിനും കഴിവില്ലെന്നും, കാര്യങ്ങളെ നിയന്ത്രിക്കുന്നവൻ അവനല്ലാതെ മറ്റാരുമില്ലെന്നും അവിടുന്ന് പഠിപ്പിച്ചു നൽകുന്നു. മനുഷ്യൻ അവൻ്റെ രക്ഷാധികാരിയായ റബ്ബിൽ ഭരമേൽപ്പിക്കുകയും അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്നതിന് ഇടയിൽ ഒരു മദ്ധ്യസ്ഥനും ഇല്ലെന്നും അവിടുന്ന് പറഞ്ഞു കൊടുക്കുന്നു. പ്രയാസങ്ങൾ ബാധിച്ചാൽ അഭയം അല്ലാഹുവിൽ മാത്രമാണ്. ശിക്ഷ ഇറങ്ങിയാൽ പ്രതീക്ഷയും അവനിൽ തന്നെ. അല്ലാഹുവിൻ്റെ വിധിയിലും തീരുമാനത്തിലുമുള്ള വിശ്വാസം ചെറുപ്രായത്തിൽ തന്നെ ഇബ്നുഅബ്ബാസിൽ നബി -ﷺ- നട്ടുവളർത്തുന്നു. എല്ലാം -നന്മയും തിന്മയുമെല്ലാം- അല്ലാഹുവിൻ്റെ തീരുമാനപ്രകാരമാണെന്നും, മനുഷ്യർക്ക് അവർ ഉദ്ദേശിക്കുന്നതെല്ലാം നടപ്പാക്കാൻ സാധിക്കില്ലെന്നും, അല്ലാഹുവിൻ്റെ അനുമതി പ്രകാരമല്ലാതെ ഒന്നും സംഭവിക്കില്ലെന്നും നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * യാത്രാമൃഗത്തിന് സാധിക്കുമെങ്കിൽ അതിൻ്റെ മുകളിൽ ഒരാളെ സഹയാത്രികനാക്കാം.
  2. * വിദ്യാർത്ഥിയെ ചിലത് പഠിപ്പിക്കാൻ ഉദ്ദേശിക്കുന്നു എന്ന് അദ്ധ്യാപനത്തിന് മുൻപ് ഓർമ്മപ്പെടുത്തുക. അത് പഠിപ്പിക്കാൻ പോകുന്ന കാര്യത്തെ കുറിച്ച് അയാളിൽ താൽപര്യം ജനിപ്പിക്കുകയും, സ്വീകരിക്കാൻ മനസ്സ് പാകമാവുകയും ചെയ്യും.
  3. * നബി -ﷺ- തന്നേക്കാൾ പ്രായംകുറഞ്ഞവരോട് പുലർത്തിയ ലാളിത്യം ശ്രദ്ധിക്കുക. 'എൻ്റെ കുഞ്ഞുമകനേ' എന്നാണ് ഇബ്നുഅബ്ബാസിനെ അവിടുന്ന് അഭിസംബോധന ചെയ്തത്.
  4. * ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُما- യുടെ ശ്രേഷ്ഠത. ചെറുപ്രായത്തിലായിട്ടും ഈ വസിയ്യത്തുകൾ നൽകാൻ അർഹനായി അദ്ദേഹത്തെ നബി -ﷺ- കണ്ടു.
  5. * മിക്കപ്പോഴും പ്രതിഫലം പ്രവർത്തനത്തിനനുസരിച്ചായിരിക്കും.
  6. * അല്ലാഹുവിൽ അവലംബിക്കുവാനും, അവനിൽ മാത്രം ഭരമേൽപ്പിക്കാനുമുള്ള കൽപ്പന. അവൻ ഭരമേൽപിക്കുവാൻ എത്ര നല്ലവൻ!
  7. * സൃഷ്ടികളുടെ ദൗർബല്യം. അവരെല്ലാം അല്ലാഹുവിലേക്ക് തീർത്തും ആവശ്യമുള്ളവരാകുന്നു.
  8. * പ്രയാസങ്ങൾ ബാധിക്കാൻ സാധ്യതയുള്ളതാണ് ഈ ലോകത്തുള്ള ജീവിതം. അതിനാൽ അവിടെ ക്ഷമ കൈക്കൊള്ളൽ വളരെ ആവശ്യമാണ്.
  9. * അല്ലാഹുവിൻ്റെ വിധി നിർണ്ണയത്തിലുള്ള തൃപ്തി.
  10. * അല്ലാഹുവിൻ്റെ മതനിയമങ്ങളെ പാഴാക്കിയവനെ അല്ലാഹുവും നഷ്ടത്തിലാക്കുന്നതാണ്. അവൻ അത്തരക്കാരെ സംരക്ഷിക്കുന്നതല്ല.
  11. * ആരെങ്കിലും അല്ലാഹുവിനെ സൂക്ഷിച്ചാൽ അവനെ അല്ലാഹു സന്മാർഗത്തിലേക്ക് നയിക്കുന്നതും, അവന് നന്മയുള്ളതിലേക്ക് വഴികാട്ടുന്നതുമാണ്.
  12. * മനുഷ്യന് ഇടുക്കം ബാധിച്ചാൽ അവൻ അതിനോടൊപ്പം എളുപ്പം പ്രതീക്ഷിക്കേണ്ടതുണ്ട് എന്ന മഹത്തരമായ സന്തോഷവാർത്ത.
  13. * പ്രയാസങ്ങൾ ബാധിക്കുകയോ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുകയോ ചെയ്തവർക്കുള്ള സാന്ത്വനമാണ് ഈ ഹദീഥ്. "നിന്നെ ബാധിച്ചതൊന്നും നിന്നെ വിട്ടുപോകേണ്ടതായിരുന്നില്ല. നിനക്ക് ലഭിക്കാതെ പോയതൊന്നും നിനക്ക് കിട്ടേണ്ടതുമായിരുന്നില്ല." എന്ന വാചകങ്ങൾക്ക് നൽകപ്പെട്ട ഒരു വിശദീകരണം ഈ പാഠം ഉൾക്കൊള്ളുന്നുണ്ട്. ഇതിലെ ആദ്യ വാചകം പ്രയാസങ്ങൾ ബാധിച്ചവനുള്ള സാന്ത്വനവും, രണ്ടാമത്തെ വാചകം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്കുള്ള ആശ്വാസപ്പെടുത്തലുമാണ്.
കൂടുതൽ