عن جرير بن عبد الله رضي الله عنه مرفوعاً: «مَنْ لا يَرْحَمِ النَّاسَ لا يَرْحَمْهُ اللهُ».
[صحيح] - [متفق عليه]
المزيــد ...
ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ജനങ്ങളോട് കരുണ ചെയ്തില്ലെങ്കിൽ അല്ലാഹു അവനോട് കരുണ കാണിക്കുന്നതല്ല."
സ്വഹീഹ് - ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്
ജനങ്ങളോട് കരുണ കാണിക്കാത്തവരോട് അല്ലാഹു കരുണ കാണിക്കുകയില്ല. ഇവിടെ ജനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് കാരുണ്യത്തിന് അർഹരായ (അല്ലാഹുവിൽ) വിശ്വസിച്ചവരും, (ഇസ്ലാമിക രാജ്യത്ത് ജിസ്യ നൽകിക്കൊണ്ട് ജീവിക്കുന്ന) ദിമ്മികളും അതു പോലുള്ളവരുമാണ്. എന്നാൽ ഇസ്ലാമിനോട് യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന, (അല്ലാഹുവിനെ) നിഷേധിച്ചവർ; അവരോട് കരുണ ചെയ്യേണ്ടതില്ല. മറിച്ച് അവരെ (ഇസ്ലാമിക ഭരണാധികാരിക്ക് കീഴിലുള്ള സൈന്യം) കൊലപ്പെടുത്തുകയാണ് വേണ്ടത്. കാരണം നബി -ﷺ- യെയും അവിടുത്തെ സ്വഹാബികളെയും വിവരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതു നോക്കൂ: "അവർ (അല്ലാഹുവിനെ) നിഷേധിച്ചവരോട് പരുഷത പുലർത്തുന്നവരും, അവർക്കിടയിൽ പരസ്പരം കാരുണ്യത്തിൽ വർത്തിക്കുന്നവരുമാണ്." (ഫത്ഹ്: 29)