عن أبي ذر الغفاري رضي الله عنه مرفوعاً: «لا تَحْقِرَنَّ من المعروف شيئا، ولو أن تَلْقَى أخاك بوجه طَلْق».
[صحيح] - [رواه مسلم]
المزيــد ...

അബൂ ദർ അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

പരസ്പരം കണ്ടുമുട്ടുമ്പോൾ മുഖപ്രസന്നത സൂക്ഷിക്കുക എന്നത് സുന്നത്താണെന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. അതിനാൽ തൻ്റെ സഹോദരനായ മുസ്ലിമിന് സൗഹൃദം നൽകുന്നതിലും, അവന് സന്തോഷം പകരുന്നതിലും ഓരോരുത്തരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അത് നിസ്സാരമായി കാണാവുന്ന ഒരു കാര്യമല്ല.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * മുസ്ലിംകൾ പരസ്പരം സ്നേഹം വെച്ചു പുലർത്തുകയും ഇഷ്ടം കാത്തു സൂക്ഷിക്കുകയും ചെയ്യണമെന്ന കൽപ്പന. പ്രസന്നവദനരായും പുഞ്ചിരിയോടെയും സന്തോഷത്തോടെയുമാണ് അവർ പരസ്പരം കണ്ടുമുട്ടേണ്ടത്.
  2. * ഇസ്ലാമിൻ്റെ പൂർണ്ണതയും സമൂലതയും. മുസ്ലിംകൾക്ക് നന്മയേകുന്നതും, അവരുടെ ഐക്യം നിലനിർത്തുന്നതുമായ എല്ലാ നിർദേശങ്ങളും ഈ മതത്തിലുണ്ട്.
  3. * നന്മ പ്രവർത്തിക്കുന്നതിൽ കാണിക്കേണ്ട പരിശ്രമവും ശ്രദ്ധയും. പ്രത്യേകിച്ച് മറ്റുള്ളവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ. അതോടൊപ്പം ഒരു നന്മയെയും നിസ്സാരമായി കാണാതിരിക്കാനും അവൻ ശ്രദ്ധിക്കേണ്ടതുണ്ട്.
  4. * മുസ്ലിംകളിൽ സന്തോഷം നിറക്കുക എന്നത് സുന്നത്താണ്. പരസ്പരം സ്നേഹബന്ധം നിലനിർത്തുക എന്നത് അതിലൂടെ സാധ്യമാകുന്നു.
കൂടുതൽ