عن أبي ذر الغفاري رضي الله عنه مرفوعاً: «لا تَحْقِرَنَّ من المعروف شيئا، ولو أن تَلْقَى أخاك بوجه طَلْق».
[صحيح] - [رواه مسلم]
المزيــد ...
അബൂ ദർ അൽ-ഗിഫാരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നന്മയിൽ ഒന്നിനെയും നീ നിസ്സാരമാക്കരുത്. നിൻ്റെ സഹോദരനെ സുസ്മേരവദനനായി കണ്ടുമുട്ടുക എന്നത് പോലും."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്
പരസ്പരം കണ്ടുമുട്ടുമ്പോൾ മുഖപ്രസന്നത സൂക്ഷിക്കുക എന്നത് സുന്നത്താണെന്ന് ഈ ഹദീഥ് പഠിപ്പിക്കുന്നു. അതിനാൽ തൻ്റെ സഹോദരനായ മുസ്‌ലിമിന് സൗഹൃദം നൽകുന്നതിലും, അവന് സന്തോഷം പകരുന്നതിലും ഓരോരുത്തരും ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അത് നിസ്സാരമായി കാണാവുന്ന ഒരു കാര്യമല്ല.