عَنْ أَبِي هُرَيْرَةَ رضي الله عنه أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:
«لَا تَبْدَؤوا الْيَهُودَ وَلَا النَّصَارَى بِالسَّلَامِ، فَإِذَا لَقِيتُمْ أَحَدَهُمْ فِي طَرِيقٍ فَاضْطَرُّوهُ إِلَى أَضْيَقِهِ».
[صحيح] - [رواه مسلم] - [صحيح مسلم: 2167]
المزيــد ...
അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"യഹൂദരോടും നസ്വാറാക്കളോടും നിങ്ങൾ സലാം അങ്ങോട്ടു പറയരുത്. വഴികളിൽ അവരിൽ ആരെയെങ്കിലും നിങ്ങൾ കണ്ടുമുട്ടിയാൽ അതിൻ്റെ ഇടുങ്ങിയ ഭാഗങ്ങളിലേക്ക് അവരെ ഒതുക്കുക."
[صحيح] - [رواه مسلم] - [صحيح مسلم - 2167]
യഹൂദരോടും നസ്വാറാക്കളോടും അങ്ങോട്ട് സലാം പറഞ്ഞു കൊണ്ട് തുടങ്ങുന്നത് നബി -ﷺ- വിലക്കുന്നു. അവർ (ഇസ്‌ലാമിക രാജ്യത്ത് കരാറോടെ താമസിക്കുന്ന) ദിമ്മികളാണെങ്കിലും അവർക്ക് ഈ വിധി ബാധകമാണ് എന്നതിനാൽ അവരല്ലാത്ത മറ്റു നിഷേധികൾക്കും ഇത് ബാധകമാണെന്നത് പ്രത്യേകം പറയേണ്ടതില്ല. അവരിൽ പെട്ടവരെ വഴിയിൽ കണ്ടുമുട്ടുകയാണെങ്കിൽ വഴിയുടെ ഇടുങ്ങിയ ഭാഗത്തേക്ക് അവരെ നീക്കണമെന്നും അവിടുന്ന് അറിയിക്കുന്നു. കാരണം മുഅ്മിനിനാണ് വഴിയുടെ മദ്ധ്യഭാഗം നൽകേണ്ടത്. നിഷേധികളാണ് വഴിയുടെ ഓരങ്ങൾ ഉപയോഗിക്കേണ്ടത്. മുസ്‌ലിമായ ഒരു വ്യക്തി ഒരിക്കലും നിന്ദ്യനോ താഴ്ന്നവനോ ആയി ജീവിക്കേണ്ടതില്ല.