عن أبي موسى الأشعري رضي الله عنه قال: قال رسول الله صلى الله عليه وسلم : «إذا مَرِض العَبد أو سافر كُتِب له مثلُ ما كان يعمل مقيمًا صحيحًا».
[صحيح] - [رواه البخاري]
المزيــد ...

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരു അടിമ രോഗിയാവുകയോ, യാത്ര പോവുകയോ ചെയ്താൽ അവൻ ആരോഗ്യവാനും നാട്ടിലുള്ളവനുമായിരിക്കവെ ചെയ്തത് പോലുള്ളത് അവന് രേഖപ്പെടുത്തപ്പെടുന്നതാണ്."
സ്വഹീഹ് - ബുഖാരി ഉദ്ധരിച്ചത്

വിശദീകരണം

ഒരു മനുഷ്യൻ അവൻ്റെ ആരോഗ്യാവസ്ഥയിലും ഒഴിവു സമയത്തും ഏതെങ്കിലും സൽകർമ്മം പൊതുവെ ചെയ്യാറുള്ള വ്യക്തിയാണെങ്കിൽ അവൻ രോഗിയാവുകയും, ആ പ്രവർത്തനം ചെയ്യാൻ കഴിയാതെ വരികയും ചെയ്താൽ പ്രസ്തുത പ്രവർത്തനത്തിൻ്റെ പ്രതിഫലം അവന് പൂർണ്ണമായി രേഖപ്പെടുത്തപ്പെടുന്നതാണ്. അതു പോലെ തന്നെയാണ് മറ്റുതടസ്സങ്ങളും. യാത്രയും ആർത്തവവും ഉദാഹരണം.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ വിശാലതയും, അവൻ്റെ അടിമകളോടുള്ള സ്നേഹാനുകമ്പയും.
  2. * മതപരമായ എന്തെങ്കിലും ഒഴിവുകഴിവ് കാരണത്താൽ - ഉദാഹരണത്തിന് യാത്രയോ രോഗമോ കാരണത്താൽ - ആർക്കെങ്കിലും അവൻ പൊതുവെ ചെയ്യാറുണ്ടായിരുന്ന ഏതെങ്കിലും സൽകർമ്മം ചെയ്യാൻ സാധിക്കാതെ വന്നാൽ - സാധിക്കുമായിരുന്നെങ്കിൽ ആ പ്രവർത്തനം ചെയ്യാമായിരുന്നു എന്ന ഉറച്ച ഉദ്ദേശം അവന് ഉണ്ടെങ്കിൽ - അവന് അതിനുള്ള പ്രതിഫലം രേഖപ്പെടുത്തപ്പെടുന്നതാണ്. അവൻ ആരോഗ്യവാനും നാട്ടിൽ താമസക്കാരനുമായിരുന്ന സന്ദർഭത്തിൽ ഉള്ളത് പോലെ തന്നെ.