عن جندب بن عبد الله رضي الله عنه قال: قال رسول الله صلى الله عليه وسلم : «مَنْ صَلَّى صلاةَ الصُّبْحِ فهو في ذِمَّةِ اللهِ فلا يَطْلُبَنَّكُمُ اللهُ مِنْ ذِمَّتِهِ بِشَيْءٍ، فَإِنَّهُ مَنْ يَطْلُبْهُ مِنْ ذِمَّتِهِ بِشَيْءٍ يُدْرِكْهُ، ثُمَّ يَكُبُّهُ على وَجْهِهِ في نَارِ جَهَنَّمَ».
[صحيح] - [رواه مسلم]
المزيــد ...

ജുൻദുബ് ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും സുബഹി നമസ്കരിച്ചാൽ അവൻ അല്ലാഹുവിന്റെ സംരക്ഷണത്തിലായിരിക്കും. അതിനാൽ തന്റെ ബാധ്യതയുടെ കാര്യത്തിൽ അല്ലാഹു നിങ്ങളെ പിടികൂടാൻ ഇടയാകരുത്. തിർച്ചയായും ആരുടെയെങ്കിലും ബാധ്യതയെ അല്ലാഹു ചോദ്യം ചെയ്താൽ അവനെ പിടികൂടി നരകത്തിലേക്ക് മുഖം കുത്തി എറിയുന്നതാണ്."
സ്വഹീഹ് - മുസ്ലിം ഉദ്ധരിച്ചത്

വിശദീകരണം

ആരെങ്കിലും സുബഹി നമസ്കരിച്ചാൽ അവൻ അല്ലാഹുവിൻ്റെ സംരക്ഷണത്തിൽ പ്രവേശിച്ചിരിക്കുന്നു. ഒരാളും തന്നെ ഉപദ്രവിക്കരുതെന്ന് അല്ലാഹുവുമായി കരാറിലേർപ്പെട്ട ഒരുവനെ പോലെയാണ് അവൻ. അതിനാൽ അവനെ ഉപദ്രവിക്കുക എന്നത് ആർക്കും അനുവദനീയമല്ല. കാരണം അവനെ ഉപദ്രവിക്കുന്നത് യഥാർത്ഥത്തിൽ അല്ലാഹുവിനോടുള്ള ധിക്കാരവും, സുബഹി നമസ്കരിച്ച ഈ വ്യക്തിക്ക് അല്ലാഹു നൽകിയ അവൻ്റെ സംരക്ഷണത്തെ തകർക്കാൻ ശ്രമിക്കലുമാണ്. ആരെങ്കിലും അല്ലാഹുവിൻ്റെ കരാർ നശിപ്പിക്കാനും, അവനോട് ധിക്കാരം പുലർത്താനും തുനിഞ്ഞാൽ അവൻ അല്ലാഹുവിനോട് യുദ്ധം പ്രഖ്യാപിച്ചത് പോലെയാണ്. തൻ്റെ സംരക്ഷണത്തിലും സുരക്ഷയിലുമായിരിക്കെ ഒരാളെ ഉപദ്രവിച്ചവനിൽ നിന്ന് അല്ലാഹു പ്രതികാരമെടുക്കുന്നതാണ്.

പരിഭാഷ: ഇംഗ്ലീഷ് ഫ്രഞ്ച് സ്‌പെയിൻ തുർക്കി ഉർദു ഇന്തോനേഷ്യ ബോസ്‌നിയ റഷ്യ ബംഗാളി ചൈനീസ് പേർഷ്യൻ തഗാലോഗ് ഇന്ത്യൻ വിയറ്റ്നാമീസ് സിംഹള ഉയ്ഗൂർ കുർദിഷ് ഹൗസാ പോർച്ചുഗീസ് തെലുങ്ക്‌ സ്വാഹിലി തമിൾ ബോർമീസ് തായ്ലാൻഡിയൻ ജെർമൻ ജപ്പാനീസ് പഷ്‌'തു ആസാമീസ് അൽബാനിയൻ السويدية الأمهرية الهولندية الغوجاراتية الدرية
വിവർത്തനം പ്രദർശിപ്പിക്കുക

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. * സുബഹി നമസ്കാരത്തിൻ്റെ ശ്രേഷ്ഠതയും അതിൻ്റെ മഹത്വവും.
  2. * സുബഹി നമസ്കരിച്ചവനെ ഉപദ്രവിക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.
  3. * അല്ലാഹുവിൻ്റെ അതിർവരമ്പുകളും അവൻ പവിത്രത കൽപ്പിച്ചവയും ഒരാൾ ശ്രദ്ധിച്ചാൽ അല്ലാഹു അവനെ സംരക്ഷിക്കാനും സഹായിക്കാനും അത് കാരണമായി തീരും.
കൂടുതൽ